Culture
മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ മുസ്്‌ലിം കോഡിനേഷന്‍ കര്‍മ്മ പദ്ധതി

കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രചാരണത്തിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം കോഡിനേഷന്‍ യോഗം തീരുമാനിച്ചു.
മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുമായും കൂട്ടായി ചേര്‍ന്ന് വിശാലമായതും അടിത്തട്ടിലേക്ക് സന്ദേശം എത്തുന്നതുമായ വിവിധ പരിപാടികള്‍ നടത്തും. മത സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം, പ്രാദേശിക തലങ്ങളില്‍ സൗഹൃദ വേദി കൂട്ടായ്മകള്‍, മഹല്ലു തലത്തിലും മേഖലാ തലത്തിലും വിവിധ മത നേതാക്കളെ അണിനിരത്തിയുള്ള സൗഹാര്‍ദ്ദ സംഗമങ്ങള്‍, പ്രളയ ദുരിതാശ്വാസം കാര്യക്ഷമമായും യോജിപ്പോടെയും സാധ്യമാക്കല്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാനത്തിനകത്തും പുറത്തും ഫലപ്രദമായി ഇവ നടപ്പാക്കാന്‍ എല്ലാ സംഘടനകളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ്കമ്മിറ്റിക്കും രൂപം നല്‍കി. മതസൗഹാര്‍ദ്ദവും സാഹോദര്യവും ശക്തിപ്പെടുത്തല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തീവ്രവാദത്തിനും ഫാഷിസത്തിനും എതിരായ നിലപാട് ശക്തമാക്കും.
തീവ്രവാദം മതപരമായി സാധൂകരിക്കാവുന്നതല്ല. എന്നാല്‍, ഇതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതും പീഡിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ ദുഷ്ടലാക്കോടെയാണ്.
ന്യൂനപക്ഷങ്ങളെയും ദളിതരെയും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതും ഭയപ്പാടിലേക്ക് തള്ളിയിടുന്നതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആശങ്കാജനകമാണ്. സംയമനത്തോടെയും നിയമപരമായും വിഷയങ്ങളെ സമീപിക്കും. ഭീതിവിതച്ച് ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിഡന്‍ അജണ്ടക്ക് എതിരെ ജാഗ്രത പാലിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, മുക്കം ഉമ്മര്‍ ഫൈസി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, സി.പി ഉമ്മര്‍ സുല്ലമി, ഡോ.ഹുസൈന്‍ മടവൂര്‍, എം.ഐ അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പി.കെ അബ്ദുല്‍ലത്തീഫ്, എം.സി മായിന്‍ഹാജി, പി മുജീബ് റഹ്്മാന്‍, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, കെ.കെ സുഹൈല്‍ സംസാരിച്ചു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു