Video Stories
ഒമാന്‍ എയര്‍: ഒരാള്‍ക്ക് ഇനി ഒരു ബാഗേജ് മാത്രം

മസ്കത്ത്: ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോയില്‍ കൂടാത്ത ഒരു ബാഗ് (ചെക്ക്ഡ് ഇന്‍) മാത്രമേ ജനുവരി മുതല്‍ കൊണ്ടുപോകാനാവുകയുള്ളൂവെന്ന് അധികൃതര്‍. 30 കിലോ ഭാരത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കാന്‍ സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അധിക ഭാരമുള്ള ബാഗേജിന് ആദ്യ 20 കിലോക്ക് 20 റിയാല്‍ ഈടാക്കും. എന്നാല്‍, അഡീഷനല്‍ ബാഗേജ് അലവന്‍സ് ഓണ്‍ലൈനില്‍ മുന്‍കൂറായി എടുത്താല്‍ 16 റിയാല്‍ ആയി കുറയും.
ഒരു സിംഗ്ള്‍ സ്യൂട്ട്കേസ് 1 കിലോയോ, അല്ലെങ്കില്‍ 19 കിലോ അമിത ഭാരമോ ആയാല്‍ എക്സസ്സ് ബാഗേജിനുള്ള 20 റിയാല്‍ എയര്‍പോര്‍ട്ടില്‍ അടക്കേണ്ടതാണ്. ഗോള്‍ഡ്, സില്‍വര്‍ സിന്ഡ്ബാദ് കാര്‍ഡുകളുള്ള ബിസിനസ്, ഫസ്റ്റ് ക്ളാസ് യാത്രക്കാര്‍ക്ക് 20 കിലോ മിനിമവും 30 കിലോ പരമാവധിയുമുള്ള എക്സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്. അതേസമയം, ഗോള്‍ഡ്, സില്‍വര്‍ സിന്ഡ്ബാദ് കാര്‍ഡുകളുള്ള എകോണമി ക്ളാസ് യാത്രക്കാര്‍ക്ക് 20 കിലോ വരെ ഭാരമുള്ള എക്സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്.
ഒമാന്‍ എയറിന്റെ നിലവിലെ അഡീഷനല്‍ ബാഗേജ് നിരക്കിന് പകരം അഡീഷനല്‍ പീസ് സിസ്റ്റം ആണ് ഇനി വരാന്‍ പോകുന്നതെന്ന് ഇതുസംബന്ധിച്ച ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതുവഴി, യാത്രക്കാര്‍ക്ക് ചെക്ക്ഡ് ഇന്‍ ആയ 20 കിലോ വരെ ഭാരമുള്ള അഡീഷനല്‍ പീസ് വാങ്ങാവുന്നതാണ്. ഓരോ അഡീഷനല്‍ പീസിനും എയര്‍പോര്‍ട്ടില്‍ 20 റിയാല്‍ ചുമത്തും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ 16 റിയാലും.
ഇതുകൂടാതെ, വളര്‍ത്തു മൃഗങ്ങള്‍, കായിക ഉപകരണങ്ങള്‍, 158 സെന്റിമീറ്ററിന് മുകളിലുള്ളവ എന്നിവക്ക് സ്പെഷ്യലിസ്റ്റ് ലഗേജ് ഏര്‍പ്പെടുത്തുന്നതാണ്. ചില സ്ഥലങ്ങളിലേക്ക് മുന്‍കൂറായി ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രമോഷണല്‍ വിലയായ 16 റിയാല്‍ നല്കിയാല് മതി. എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങുന്ന ഇനങ്ങള്‍ക്ക് 20 ശതമാനം വരെ ആദായം നേടാവുന്നതാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമെന്ന നിലയിലാണ് പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നിലവിലുള്ള ഹാന്റ് ബാഗേജ് അലവന്‍സില്‍ മാറ്റമുണ്ടാവില്ല. ഫസ്റ്റ്, ബിസിനസ് ക്ളാസുകളില്‍ ഓരോ യാത്രക്കാരനും 14 കിലോ വീതം ഭാരമുള്ള രണ്ടു ബാഗുകള്‍ കൊണ്ടുപോകാം. എന്നാല്‍, ഇതിന്റെ പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. എകോണമി ക്ളാസില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും 7 കിലോ വരെ ഭാരമുള്ള ഒരു ബാഗ് കൊണ്ടു പോകാം. ഇതിന്റെയും പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്ന സമയത്ത് അന്തിമ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ വിശദീകരിച്ചു.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍