Connect with us

Video Stories

ഒമാന്‍ എയര്‍: ഒരാള്‍ക്ക് ഇനി ഒരു ബാഗേജ് മാത്രം

Published

on

മസ്‌കത്ത്: ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോയില്‍ കൂടാത്ത ഒരു ബാഗ് (ചെക്ക്ഡ് ഇന്‍) മാത്രമേ ജനുവരി മുതല്‍ കൊണ്ടുപോകാനാവുകയുള്ളൂവെന്ന് അധികൃതര്‍. 30 കിലോ ഭാരത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കാന്‍ സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അധിക ഭാരമുള്ള ബാഗേജിന് ആദ്യ 20 കിലോക്ക് 20 റിയാല്‍ ഈടാക്കും. എന്നാല്‍, അഡീഷനല്‍ ബാഗേജ് അലവന്‍സ് ഓണ്‍ലൈനില്‍ മുന്‍കൂറായി എടുത്താല്‍ 16 റിയാല്‍ ആയി കുറയും.

 

ഒരു സിംഗ്ള്‍ സ്യൂട്ട്‌കേസ് 1 കിലോയോ, അല്ലെങ്കില്‍ 19 കിലോ അമിത ഭാരമോ ആയാല്‍ എക്‌സസ്സ് ബാഗേജിനുള്ള 20 റിയാല്‍ എയര്‍പോര്‍ട്ടില്‍ അടക്കേണ്ടതാണ്. ഗോള്‍ഡ്, സില്‍വര്‍ സിന്‍ഡ്ബാദ് കാര്‍ഡുകളുള്ള ബിസിനസ്, ഫസ്റ്റ് ക്‌ളാസ് യാത്രക്കാര്‍ക്ക് 20 കിലോ മിനിമവും 30 കിലോ പരമാവധിയുമുള്ള എക്‌സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്. അതേസമയം, ഗോള്‍ഡ്, സില്‍വര്‍ സിന്‍ഡ്ബാദ് കാര്‍ഡുകളുള്ള എകോണമി ക്‌ളാസ് യാത്രക്കാര്‍ക്ക് 20 കിലോ വരെ ഭാരമുള്ള എക്‌സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്.

 

ഒമാന്‍ എയറിന്റെ നിലവിലെ അഡീഷനല്‍ ബാഗേജ് നിരക്കിന് പകരം അഡീഷനല്‍ പീസ് സിസ്റ്റം ആണ് ഇനി വരാന്‍ പോകുന്നതെന്ന് ഇതുസംബന്ധിച്ച ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതുവഴി, യാത്രക്കാര്‍ക്ക് ചെക്ക്ഡ് ഇന്‍ ആയ 20 കിലോ വരെ ഭാരമുള്ള അഡീഷനല്‍ പീസ് വാങ്ങാവുന്നതാണ്. ഓരോ അഡീഷനല്‍ പീസിനും എയര്‍പോര്‍ട്ടില്‍ 20 റിയാല്‍ ചുമത്തും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ 16 റിയാലും.

 
ഇതുകൂടാതെ, വളര്‍ത്തു മൃഗങ്ങള്‍, കായിക ഉപകരണങ്ങള്‍, 158 സെന്റിമീറ്ററിന് മുകളിലുള്ളവ എന്നിവക്ക് സ്‌പെഷ്യലിസ്റ്റ് ലഗേജ് ഏര്‍പ്പെടുത്തുന്നതാണ്. ചില സ്ഥലങ്ങളിലേക്ക് മുന്‍കൂറായി ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രമോഷണല്‍ വിലയായ 16 റിയാല്‍ നല്‍കിയാല്‍ മതി. എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങുന്ന ഇനങ്ങള്‍ക്ക് 20 ശതമാനം വരെ ആദായം നേടാവുന്നതാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമെന്ന നിലയിലാണ് പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

 

അതേസമയം, നിലവിലുള്ള ഹാന്റ് ബാഗേജ് അലവന്‍സില്‍ മാറ്റമുണ്ടാവില്ല. ഫസ്റ്റ്, ബിസിനസ് ക്‌ളാസുകളില്‍ ഓരോ യാത്രക്കാരനും 14 കിലോ വീതം ഭാരമുള്ള രണ്ടു ബാഗുകള്‍ കൊണ്ടുപോകാം. എന്നാല്‍, ഇതിന്റെ പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. എകോണമി ക്‌ളാസില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും 7 കിലോ വരെ ഭാരമുള്ള ഒരു ബാഗ് കൊണ്ടു പോകാം. ഇതിന്റെയും പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്ന സമയത്ത് അന്തിമ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending