Video Stories
മെഡി. പ്രവേശന തട്ടിപ്പ് അപായ സൂചന
അധികൃതരുടെ കര്‍ശന നിയമങ്ങള്‍ അനുസരിച്ച് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ പലരും മതിയായ മാര്‍ക്കുലഭിക്കാതെ പുറത്തുനില്‍ക്കവെയാണ് ആള്‍മാറാട്ടം നടത്തി കുട്ടികള്‍ മെഡിക്കല്‍ പ്രവേശനം നേടിയിരിക്കുന്നത്. സര്‍ക്കാരിന്റെയും പരീക്ഷ നടത്തുന്ന നീറ്റ് അധികാരികളുടെയുമെല്ലാം നിബന്ധനകള്‍ പച്ചക്ക് കാറ്റില്‍ പറത്തിയാണ് രാജ്യത്തെ നിരവധി കുട്ടികള്‍ ഇതിനകം എം.ബി.ബി. എസ് ബിരുദ പ്രവേശനം നേടിയതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ രോഗികളുടെയും പൊതുജനങ്ങളുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പരീക്ഷാസംവിധാനങ്ങള്‍ക്കും ഇത്രയും ലാഘവബുദ്ധിയാണോ ഉള്ളതെന്ന ചോദ്യമാണ് ഗൗരവമായി ഇപ്പോഴുയര്‍ന്നിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തമിഴ്നാട്ടിലെ തേനി എസ്.ആര് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളിലൊരാളാണ് ആള്‍മാറാട്ടത്തിലൂടെ കോളജിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ മിടുക്കനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ഈ കുട്ടിക്കു പകരമായി ആ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെഴുതിയതത്രെ. ഇവര്‍ മാത്രമല്ല, വന്‍ ശൃംഖലതന്നെ നീറ്റ് തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയതായി ആദ്യ സൂചന ലഭിച്ചത്. പിന്നീട് തമിഴ്നാട്ടിലെ തന്നെ മറ്റ് മൂന്നു മെഡിക്കല്‍ കോളജുകളില്‍ നിന്നുകൂടി തട്ടിപ്പിന്റെ കഥകള്‍ പുറത്തുവന്നു. രാഹുല്‍, അഭിരാമി എന്നീ വിദ്യാര്‍ത്ഥികളും സമാനമായ രീതിയില്‍ പ്രവേശനം നേടിയതായാണ് പൊലീസ് പറയുന്നത്. വെല്ലൂരിലെ ഒരു ഡോക്ടര്‍ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ശ്രീബാലാജി മെഡിക്കല്‍ കോളജിലെ രാഹുലും പിതാവ് ഡേവിസും കേസില്‍ പ്രതികളാണ്. ഇതിനകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പത്തോളം പേരെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തേനി ഗവ. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് അവിടുത്തെ ഡീന്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും കൂടാതെ ഇടനിലക്കാരായി വന്‍ ഗൂഢസംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇതിനകം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പലരും ജീവന് ഭീഷണി നേരിടുന്നതായും വിവരമുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് തന്നെ വ്യാജ എം.ബി.ബി.എസ് നേടിയാണ് ഇപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന വിവരവും കേസിനോടനുബന്ധമായി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ ഇതേക്കുറിച്ച് തേനി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംഭവം ആരും അറിയാതെ മുങ്ങിപ്പോകുമായിരുന്നു. കേസ് രാജ്യത്ത് പലയിടത്തുമായി ബന്ധപ്പെട്ടതിനാല്‍ സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് അതിനുള്ള നടപടി ഉണ്ടാകണം. കൂടുതല്‍ പേരിലേക്കും കൂടുതല്‍ സ്ഥലങ്ങളിലേക്കും തട്ടിപ്പുവല വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇത് അനിവാര്യമാണ്. ഇടനിലക്കാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ തട്ടിപ്പ് തുക കൈമാറുന്നതുമായി ഉണ്ടായ തര്‍ക്കമാണ് വിവരം പുറത്തറിയാനിടയാക്കിയിരിക്കുന്നതെന്നാണ ്അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തിരുവനന്തപുരം സ്വദേശിക്കും തട്ടിപ്പു ശൃംഖലയില്‍ പങ്കുണ്ടെന്നാണ് അറിവായിട്ടുള്ളത്. ആള്‍മാറാട്ടത്തിനുപുറമെ റാങ്കുപട്ടികയില്‍ തിരിമറി നടന്നതായുള്ള പരാതിയും അതീവ ഗുരുതരമാണ്. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കിയത് പരീക്ഷാകേന്ദ്രങ്ങളിലെ വസ്ത്രധാരണ രീതിയുടെ കാര്യത്തിലുള്ള കാര്‍ക്കശ്യത്തില്‍ മാത്രം നീറ്റ് പ്രവേശനം ഒതുങ്ങിയതാണ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ മതപരമായ ചിട്ടയനുസരിച്ച് എത്തിയിട്ടും അതിന് വിലക്കേര്‍പെടുത്തപ്പെട്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് അഴിച്ചുവെക്കേണ്ടിവന്നത്. 2017ല്‍ ഇത് കേരളത്തിലെയും മറ്റും വിവിധ നീറ്റ്പരീക്ഷകേന്ദ്രങ്ങള്‍ക്കുമുന്നില്‍ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ തേങ്ങ പോകുന്നതറിയാതെ കടുക് ചോരുന്നതിന് പിന്നാലെ പോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നതാണ് ഏറെ സങ്കടകരമായിരിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ 2016 മുതല്ക്കാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരൊറ്റ പരീക്ഷയാക്കിമാറ്റിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാന തലങ്ങളില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളത് കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ അത്യാധുനിത സാങ്കേതികസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പിന്നെയും വിദ്യാര്‍ത്ഥികള്‍ നീറ്റ് റാങ്കുപട്ടികയില്‍ കടന്നുകൂടി. ഇതിനായിരുന്നു കര്‍ക്കശമായ വസ്ത്രധാരണരീതി അവലംബിച്ചത്. എന്നിട്ടും കാര്യങ്ങള്‍ അധികാരികളുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല എന്നതിന് കാരണം സര്‍ക്കാര്‍സംവിധാനങ്ങളിലെ അലംഭാവവും തട്ടിപ്പുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗവ. മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം നടത്തുന്നത് നീറ്റ് റാങ്ക് പട്ടിക അനുസരിച്ച് അതത് സര്‍ക്കാരുകളാണ് എന്നിരിക്കേ പിന്നെ എവിടെയാണ് ജാഗ്രത ചോര്‍ന്നത് എന്നത് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല.
മക്കളെ എങ്ങനെയും ഡോക്ടര്‍മാരാക്കുകയെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തിയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ മെഡിക്കല്‍ അനുബന്ധ തട്ടിപ്പുകള്‍ക്കെല്ലാം കാരണം. വന്‍തുക ട്യൂഷന് ഫീസും വേണ്ടിവന്നാല്‍ കോഴയും നല്കിവരെ എം.ബി.ബി.എസ് പ്രവേശനം വാങ്ങിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ പരക്കംപായുന്നതിന് പിന്നിലുള്ളത് കേവലം സാമൂഹിക സേവനത്വരയാണെന്ന് പറയാനാവില്ല. അടങ്ങാത്ത പണക്കൊതിയാണ് പലപ്പോഴും ഇതിനുകാരണം. അഞ്ചരവര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞാല്‍ ഏതുവിധേനയും നാല് കാശുണ്ടാക്കി സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തണമെന്ന മിഥ്യാമോഹമാണ് തട്ടിപ്പുകളുടെയെല്ലാം പ്രേരകഘടകം. ഇതിലൂടെ സംഭവിക്കുന്നതോ രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്നുഭവിക്കുന്ന തീരാഹാനിയാണ്. ജനതയുടെ ആരോഗ്യമാകണം ഏതൊരു ഭരണകൂടത്തിന്റെയും അടിയന്തിരശ്രദ്ധയുണ്ടാകേണ്ട മേഖല എന്ന തിരിച്ചറിവോടെ ഇപ്പോഴത്തെ തട്ടിപ്പുകണ്ണികളെ ഓരോന്നിനെയും കണ്ടെത്തി അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കുകയും വരുംകാല പ്രവേശനപരീക്ഷകളില്‍ കര്‍ശന പരിശോധനാസംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യണം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala17 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

