Connect with us

Culture

മന്ത്രി ജലീലിന് കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള പരിഭ്രമം; ആരോപണം കടുപ്പിച്ച് ചെന്നിത്തല

Published

on

എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. വസ്തുതാപരമായ തന്റെ ആരോപണങ്ങള്‍ക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ലാതായപ്പോള്‍ തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങള്‍ പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്റെ മകന് സിവില്‍ സര്‍വീസില്‍ 210ാം റാങ്ക് ലഭിച്ചതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും. അവന്റെ കൂടെ ഞാന്‍ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് പോയതാണ് അദ്ദേഹമിപ്പോള്‍ വലിയ സംഭവമായി പറയുന്നത്. എന്റെ മകന്റെ കൂടെ ഞാനല്ലാതെ പിന്നെയാര് പോകണമെന്നാണ് ജലീല്‍ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകുമെന്ന തന്റെ പ്രതീക്ഷ തെറ്റായിരുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുകയാണ് ജലീലെന്നും ചെന്നിത്തല പരിഹസിച്ചു.

മാര്‍ക്ക്ദാനവിവാദത്തിലെ തന്റെ ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാന്‍ ഇന്നും കെ ടി ജലീലിനെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗം എന്ന് കുറ്റപ്പെടുത്തി. താന്‍ ആരുടേയും ചട്ടുകമല്ലെന്നും വ്യക്തമാക്കിയ ചെന്നിത്തല, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എങ്ങനെ ആണ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഇടപെടലെന്നും സെക്രട്ടറി സൂപ്പര്‍ വിസി ചമയുകയാണോയെവന്നും ചോദിച്ചു.

താന്‍ മോഡറേഷന് എതിരല്ല, എന്നാല്‍ മാര്‍ക്ക് കുംഭകോണം പാടില്ലെന്നതാണ് തന്റെ നിലപാട്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്ത് വരുന്നത് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ചെന്നിത്തല വിമര്‍ശനങ്ങളുയര്‍ത്തി. വിവാദത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തില്‍ രാജി വച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കിയ പ്രതിപക്ഷം, മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മന്ത്രി തയാറാകുന്നില്ലെന്നും ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. എം.ജി സര്‍വകലാശാല സംഘടിപ്പിച്ച അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ പങ്കെടുക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അയാള്‍ മണിക്കൂറുകളോളം അദാലത്തില്‍ പങ്കെടുക്കുന്നതിന്റെയും വൈസ് ചാന്‍സലര്‍ അടക്കമുള്ളവരോട് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങിയെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. കെ.ടി.യു അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുന്നതിന്റെ മിനിറ്റ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് എഴുതിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. അദാലത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരാണ് മിനിറ്റ്‌സിലുള്ളത്. അംഗമെന്ന നിലയില്‍ ഷറഫറുദ്ദീന്‍ ഒപ്പിടുകയും ഇതിനു താഴെ വൈസ് ചാന്‍സലര്‍ ഒപ്പു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി സര്‍വകലാശാലയിലും നടന്ന അദാലത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് നിയമാനുസൃതമായാണ് തീരുമാനമെടുത്തതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മാര്‍ക്ക് ദാനം ചെയ്യാനുള്ള അധികാരം സിന്‍ഡിക്കേറ്റിനില്ല. അതത് പാസ് ബോര്‍ഡുകള്‍ക്കാണ് അതിനുള്ള അധികാരം. ആ തീരുമാനം സിന്റിക്കേറ്റ് അംഗീകരിക്കുകയും വേണം. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് ദാനം നടത്തിയതെന്ന ചോദ്യത്തിന് വി.സിയോ മന്ത്രിയോ മറുപടി നല്‍കിയിട്ടില്ല. 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍കലാശാലയില്‍ ബി.ടെക്ക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമാണ്. കോഴിക്കോട് സര്‍വകലാശാലയിലെ മോഡറേഷനും ഇപ്പോഴത്തെ മാര്‍ക്ക് ദാനവുമായി ഒരു ബന്ധവുമില്ല. 2004 ന്റെ സ്‌കീമിന്റെ അടിസ്ഥാനപരമായ തകരാര്‍ മറികടക്കാന്‍ അക്കാദമിക് കൗണ്‍സിലിന്റെയടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോഡറേഷന്‍ നടപ്പാക്കിയതാണ്. അതിനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും മോഡറേഷന്‍ നല്‍കിയിരുന്നു. അല്ലാതെ അദാലത്ത് നടത്തി ആവശ്യപ്പെടുന്ന കുട്ടികള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്‍കുകയല്ല ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
അദാലത്തിനെ മാര്‍ക്ക് കച്ചവടം നടത്തുന്ന ചന്തപോലെയാക്കി മാറ്റിയിരിക്കുകയാണ്. അദാലത്തില്‍വച്ച് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം തെറ്റാണെന്ന് സി.പി.എം നേതാവും മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായ പി.കെ ഹരികുമാറിന്റെ അഭിപ്രായം പ്രസക്തമാണ്. സര്‍വകലാശാലകള്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. എന്നാല്‍ സര്‍വകലാശാലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിയും സര്‍ക്കാരും കുടപിടിക്കുന്നതാണ് കാണുന്നത്. പരീക്ഷാ കലണ്ടര്‍ പോലും മന്ത്രിയുടെ ഓഫീസ് തിരുത്തുന്നു. ഇത്തരത്തില്‍ മന്ത്രിയുടെ ഓഫിസിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശാഖാ ഓഫീസായി സര്‍വകലാശാലകളെ മാറ്റുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. വ്യക്തമായ തെളിവുകളോടെ ഉന്നയിക്കപ്പെട്ട മാര്‍ക്ക് കുംഭകോണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും ഇത് അന്വേഷിക്കാന്‍ തയാറാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം പരാതി കൊടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending