Connect with us

Video Stories

മതവിരോധത്തിന് അശ്ലീലതയെ കൂട്ടുപിടിക്കുകയോ

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍ വളരുന്ന തലമുറയെകുറിച്ച് ഭയാശങ്കകള്‍ വളരുകയാണ്. ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിക്കുകയും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്യുകയും ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ ഇത്തരത്തിലുള്ളൊരു ക്ഷുദ്രകൃതി ഇറങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് ശ്രദ്ധിക്കാതെപോയി എന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. എം.എസ്.എഫ് അടക്കമുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചത് ശ്ലാഘനീയമാണെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് അവശേഷിക്കും.

മാഗസിന് നല്‍കിയ പേരില്‍ നിന്നുതന്നെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘പോസ്റ്റ് ട്രൂത്ത്’ എന്നാണ് മാഗസിനു നല്‍കിയ പേര്. ജീേെ ഠൃൗവേ എന്ന ഇംഗ്ലീഷ് പദത്തിന് അധികം പഴക്കമില്ല. 1990 ല്‍ ഉപയോഗം ആരംഭിച്ച് 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച പദമാണത്. ‘സത്യാനന്തരം’ എന്നോ ‘സത്യോത്തരം’ എന്നോ മലയാളത്തില്‍ അര്‍ത്ഥം നല്‍കാന്‍ സാധിക്കുന്ന ഈ പദം ഒരു സാങ്കേതിക പദമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ‘ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതെ വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്നും പൊതു അഭിപ്രായം രൂപീകരിക്കപ്പെടുന്ന അവസ്ഥ’ എന്ന ആശയമാണ് പോസ്റ്റ്ട്രൂത്ത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവുമെല്ലാം ഹിലാരിയുടെ പക്ഷത്തായിരുന്നിട്ടും ട്രംപ് വിജയിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോസ്റ്റ് ട്രൂത്ത് എന്ന ആശയമായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിനെ വിളിച്ചിരുന്നത് ജീേെ ഠൃൗവേ ജൃലശെറലി േഎന്നായിരുന്നു. ചുരുക്കത്തില്‍ പഴയ ഗീബല്‍സിന്റെ പുതിയ ആവിഷ്‌കാരമെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അസത്യത്തെ ഒരായിരം വട്ടം ഉരുവിട്ട് അതിനെ സത്യമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഗീബല്‍സിന്റെ ശൈലിയെങ്കില്‍ ഇവിടെ സത്യത്തിന് പ്രത്യക്ഷപ്പെടാനുള്ള അവസരം നല്‍കാതെ അസത്യങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സമൂഹത്തെ തീര്‍ത്തും ചിന്താപരമായ മരവിപ്പിലേക്ക് നയിക്കുകയാണ് പോസ്റ്റ് ട്രൂത്തിന്റെ ലക്ഷ്യം. അസത്യത്തിനുവേണ്ടി അഭിനയിച്ചുകൊണ്ട് വൈകാരികതയിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ മാര്‍ഗം. പോസ്റ്റ് ട്രൂത്തിന് വിധേയമാകുന്ന സമൂഹം ഒരു ആസ്വാദന സമൂഹമാണ്.

ഒരിക്കലും അവര്‍ ചിന്തിക്കുന്ന സമൂഹമാവില്ല. ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും വൈകാരികത മാത്രം കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ സമൂഹത്തെ അഭിരമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘സത്യാനന്തര’ രാഷ്ട്രീയക്കാര്‍ വിജയിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, അറബ് മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍, അശ്ലീല പ്രയോഗങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞുനിന്നിരുന്ന ട്രംപിന്റെ പ്രചാരണം അമേരിക്ക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മൂടിവെക്കുന്നതിനുവേണ്ടിയായിരുന്നു. സമാനമായ പ്രചാരണ തന്ത്രമാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയും പയറ്റിയത്. സത്യത്തെ മൂടിവെച്ച് അഭിനയിച്ചുകാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതില്‍ ആസ്വാദക സമൂഹം വീഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ സത്യത്തെ തമസ്‌കരിച്ചുകൊണ്ട് വൈകാരികതയെയും പ്രകോപനങ്ങളെയും അശ്ലീലങ്ങളെയുമെല്ലാം മുന്നില്‍നിര്‍ത്തി പ്രചാരണവിജയം നേടുന്ന രാഷ്ട്രീയമാണ് ജീേെ ഠൃൗവേ ജീഹശശേര െ എന്ന ‘സത്യാനന്തര രാഷ്ട്രീയം’. ഈ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കിയതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് നാസ്തിക ബുദ്ധിയാണ്. ധര്‍മ്മം, സത്യം തുടങ്ങിയവയില്‍നിന്നും മനുഷ്യരെ പിടിച്ചുവലിക്കുന്നതിന്‌വേണ്ടിയാണ് ഇന്ന് പ്രധാനമായും നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എം.സി ജോസഫ്, ഇടമറുക്, പി.സി കടലുണ്ടി തുടങ്ങിയ പ്രമുഖരായ യുക്തിവാദികളും യു. കലാനാഥന്‍, കെ.ഇ.എന്‍ തുടങ്ങിയവരും യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതൃരംഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്തതൊന്നും ധാര്‍മികതയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ശൈലികള്‍ കണ്ടിരുന്നില്ല. യുക്തിവാദത്തെ ബൗദ്ധികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ സൂക്ഷിച്ചുവന്നിരുന്നു. ഇപ്പോഴത്തെ യുക്തിവാദ നാസ്തിക സമൂഹത്തിന് പറയാന്‍ പറ്റുന്ന ഒരു പണ്ഡിതനോ നേതാവോ ഇല്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അസഭ്യം പറയുക, പ്രവാചകനെ കുറിച്ച് തെറികള്‍ പറയുക, ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ക്ക് ലൈംഗിക അശ്ലീല ചുവകള്‍ നല്‍കി താറടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ തറവേലകളാണ് ഇപ്പോഴത്തെ നാസ്തിക സമൂഹത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

സത്യത്തിനുമപ്പുറം വികാരത്തെ മുന്നില്‍നിര്‍ത്തി തോന്യാസങ്ങള്‍ പറയുന്ന ഈ വിഭാഗത്തിന് സൗകര്യമൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ‘വാങ്കും’ ‘കിത്താബും’ അവതരിപ്പിച്ച് മുസ്‌ലിം സമൂഹത്തെ താറടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എസ്.എഫ്.ഐ നേതാവ് ആദര്‍ശ് യൂണിവേഴ്‌സിറ്റി മാഗസിനില്‍ എഴുതിയ ‘മൂടുപടം’ എന്ന കവിത കേവലം ഇസ്‌ലാം വിരുദ്ധമല്ല. മറിച്ച് സംസ്‌കാര സമ്പന്നമായ കേരളീയ സമൂഹത്തിന് മുമ്പില്‍ തന്റെ ഉടുമുണ്ട് അഴിച്ചിട്ടു കാണിക്കുന്ന അശ്ലീലതയാണ്. ഇത്തരം തോന്യാസങ്ങളെ പ്രതിരോധിക്കേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. സംസ്‌കാര സമ്പന്നരും വിവേകമതികളുമായ കേരള ജനതക്ക് ഒരിക്കലും അതേ ഭാഷയും പദങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള, ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്ന മലയാളികള്‍ക്ക് അങ്ങനെയുള്ള ബന്ധങ്ങളുടെ വിലയറിയാത്ത നാസ്തികരുടെ അറുവഷളന്‍ തറ സാഹിത്യങ്ങളുടെ പിറകെ പോയി സമയം കളയാന്‍ സാധിക്കില്ല. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദ വജനത ആദരിക്കുന്ന ‘അയ്യപ്പനെ’ പോലും വളരെ ജുഗുപ്‌സാവഹമായ ശൈലിയില്‍ കരിവാരിത്തേച്ചിട്ടുണ്ട് മാഗസിനില്‍.

മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മക ലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് നാസ്തിക യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍. പക്ഷെ ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ മതചിഹ്നങ്ങളെ അംഗീകരിക്കുകയും എന്നാല്‍ ഇരുട്ടിന്‍ മറവില്‍ നാസ്തിക തോന്യാസികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. നവോത്ഥാന മതിലുകളില്‍ അണിനിരത്തിയും എസ്.എഫ്.ഐ യുടെ പ്രകടനങ്ങളില്‍ ബാനര്‍ പിടിപ്പിച്ചും മുഖം മറച്ച മുസ്‌ലിം സ്ത്രീകളെ വേണ്ടുവോളം ഉപയോഗിച്ചവര്‍തന്നെ അവരുടെ വേഷവിധാനങ്ങളെ അശ്ലീല ചുവകളോടെ പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ കാപട്യത്തേയും ഇരട്ടമുഖത്തെയുമാണ് വെളിപ്പെടുത്തുന്നത്.

മതങ്ങള്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മതാത്മക സമൂഹമായ കേരളം ഇക്കാലം വരെയും അത്തരം വസ്ത്രങ്ങളെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഋഗ്വേദത്തിലും ആവര്‍ത്തന പുസ്തകത്തിലും ഇതുസംബന്ധമായ കണിശമായ നിര്‍ദ്ദേശങ്ങളുണ്ട്. ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ് താനും. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് നാസ്തിക പ്രമുഖരായ, അസഭ്യതയും അശ്ലീലതയും ആദര്‍ശമായി സ്വീകരിച്ച ‘ആദര്‍ശു’മാര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മതവിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനാണ് ഇത്തരം പൈശാചിക രചനകള്‍ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ പൊതുസമൂഹം ഇത്തരം രചനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending