Connect with us

Video Stories

മതവിരോധത്തിന് അശ്ലീലതയെ കൂട്ടുപിടിക്കുകയോ

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍ വളരുന്ന തലമുറയെകുറിച്ച് ഭയാശങ്കകള്‍ വളരുകയാണ്. ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിക്കുകയും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്യുകയും ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ ഇത്തരത്തിലുള്ളൊരു ക്ഷുദ്രകൃതി ഇറങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് ശ്രദ്ധിക്കാതെപോയി എന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. എം.എസ്.എഫ് അടക്കമുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചത് ശ്ലാഘനീയമാണെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് അവശേഷിക്കും.

മാഗസിന് നല്‍കിയ പേരില്‍ നിന്നുതന്നെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘പോസ്റ്റ് ട്രൂത്ത്’ എന്നാണ് മാഗസിനു നല്‍കിയ പേര്. ജീേെ ഠൃൗവേ എന്ന ഇംഗ്ലീഷ് പദത്തിന് അധികം പഴക്കമില്ല. 1990 ല്‍ ഉപയോഗം ആരംഭിച്ച് 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച പദമാണത്. ‘സത്യാനന്തരം’ എന്നോ ‘സത്യോത്തരം’ എന്നോ മലയാളത്തില്‍ അര്‍ത്ഥം നല്‍കാന്‍ സാധിക്കുന്ന ഈ പദം ഒരു സാങ്കേതിക പദമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ‘ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതെ വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്നും പൊതു അഭിപ്രായം രൂപീകരിക്കപ്പെടുന്ന അവസ്ഥ’ എന്ന ആശയമാണ് പോസ്റ്റ്ട്രൂത്ത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവുമെല്ലാം ഹിലാരിയുടെ പക്ഷത്തായിരുന്നിട്ടും ട്രംപ് വിജയിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോസ്റ്റ് ട്രൂത്ത് എന്ന ആശയമായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിനെ വിളിച്ചിരുന്നത് ജീേെ ഠൃൗവേ ജൃലശെറലി േഎന്നായിരുന്നു. ചുരുക്കത്തില്‍ പഴയ ഗീബല്‍സിന്റെ പുതിയ ആവിഷ്‌കാരമെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അസത്യത്തെ ഒരായിരം വട്ടം ഉരുവിട്ട് അതിനെ സത്യമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഗീബല്‍സിന്റെ ശൈലിയെങ്കില്‍ ഇവിടെ സത്യത്തിന് പ്രത്യക്ഷപ്പെടാനുള്ള അവസരം നല്‍കാതെ അസത്യങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സമൂഹത്തെ തീര്‍ത്തും ചിന്താപരമായ മരവിപ്പിലേക്ക് നയിക്കുകയാണ് പോസ്റ്റ് ട്രൂത്തിന്റെ ലക്ഷ്യം. അസത്യത്തിനുവേണ്ടി അഭിനയിച്ചുകൊണ്ട് വൈകാരികതയിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ മാര്‍ഗം. പോസ്റ്റ് ട്രൂത്തിന് വിധേയമാകുന്ന സമൂഹം ഒരു ആസ്വാദന സമൂഹമാണ്.

ഒരിക്കലും അവര്‍ ചിന്തിക്കുന്ന സമൂഹമാവില്ല. ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും വൈകാരികത മാത്രം കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ സമൂഹത്തെ അഭിരമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘സത്യാനന്തര’ രാഷ്ട്രീയക്കാര്‍ വിജയിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, അറബ് മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍, അശ്ലീല പ്രയോഗങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞുനിന്നിരുന്ന ട്രംപിന്റെ പ്രചാരണം അമേരിക്ക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മൂടിവെക്കുന്നതിനുവേണ്ടിയായിരുന്നു. സമാനമായ പ്രചാരണ തന്ത്രമാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയും പയറ്റിയത്. സത്യത്തെ മൂടിവെച്ച് അഭിനയിച്ചുകാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതില്‍ ആസ്വാദക സമൂഹം വീഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ സത്യത്തെ തമസ്‌കരിച്ചുകൊണ്ട് വൈകാരികതയെയും പ്രകോപനങ്ങളെയും അശ്ലീലങ്ങളെയുമെല്ലാം മുന്നില്‍നിര്‍ത്തി പ്രചാരണവിജയം നേടുന്ന രാഷ്ട്രീയമാണ് ജീേെ ഠൃൗവേ ജീഹശശേര െ എന്ന ‘സത്യാനന്തര രാഷ്ട്രീയം’. ഈ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കിയതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് നാസ്തിക ബുദ്ധിയാണ്. ധര്‍മ്മം, സത്യം തുടങ്ങിയവയില്‍നിന്നും മനുഷ്യരെ പിടിച്ചുവലിക്കുന്നതിന്‌വേണ്ടിയാണ് ഇന്ന് പ്രധാനമായും നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എം.സി ജോസഫ്, ഇടമറുക്, പി.സി കടലുണ്ടി തുടങ്ങിയ പ്രമുഖരായ യുക്തിവാദികളും യു. കലാനാഥന്‍, കെ.ഇ.എന്‍ തുടങ്ങിയവരും യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതൃരംഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്തതൊന്നും ധാര്‍മികതയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ശൈലികള്‍ കണ്ടിരുന്നില്ല. യുക്തിവാദത്തെ ബൗദ്ധികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ സൂക്ഷിച്ചുവന്നിരുന്നു. ഇപ്പോഴത്തെ യുക്തിവാദ നാസ്തിക സമൂഹത്തിന് പറയാന്‍ പറ്റുന്ന ഒരു പണ്ഡിതനോ നേതാവോ ഇല്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അസഭ്യം പറയുക, പ്രവാചകനെ കുറിച്ച് തെറികള്‍ പറയുക, ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ക്ക് ലൈംഗിക അശ്ലീല ചുവകള്‍ നല്‍കി താറടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ തറവേലകളാണ് ഇപ്പോഴത്തെ നാസ്തിക സമൂഹത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

സത്യത്തിനുമപ്പുറം വികാരത്തെ മുന്നില്‍നിര്‍ത്തി തോന്യാസങ്ങള്‍ പറയുന്ന ഈ വിഭാഗത്തിന് സൗകര്യമൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ‘വാങ്കും’ ‘കിത്താബും’ അവതരിപ്പിച്ച് മുസ്‌ലിം സമൂഹത്തെ താറടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എസ്.എഫ്.ഐ നേതാവ് ആദര്‍ശ് യൂണിവേഴ്‌സിറ്റി മാഗസിനില്‍ എഴുതിയ ‘മൂടുപടം’ എന്ന കവിത കേവലം ഇസ്‌ലാം വിരുദ്ധമല്ല. മറിച്ച് സംസ്‌കാര സമ്പന്നമായ കേരളീയ സമൂഹത്തിന് മുമ്പില്‍ തന്റെ ഉടുമുണ്ട് അഴിച്ചിട്ടു കാണിക്കുന്ന അശ്ലീലതയാണ്. ഇത്തരം തോന്യാസങ്ങളെ പ്രതിരോധിക്കേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. സംസ്‌കാര സമ്പന്നരും വിവേകമതികളുമായ കേരള ജനതക്ക് ഒരിക്കലും അതേ ഭാഷയും പദങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള, ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്ന മലയാളികള്‍ക്ക് അങ്ങനെയുള്ള ബന്ധങ്ങളുടെ വിലയറിയാത്ത നാസ്തികരുടെ അറുവഷളന്‍ തറ സാഹിത്യങ്ങളുടെ പിറകെ പോയി സമയം കളയാന്‍ സാധിക്കില്ല. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദ വജനത ആദരിക്കുന്ന ‘അയ്യപ്പനെ’ പോലും വളരെ ജുഗുപ്‌സാവഹമായ ശൈലിയില്‍ കരിവാരിത്തേച്ചിട്ടുണ്ട് മാഗസിനില്‍.

മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മക ലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് നാസ്തിക യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍. പക്ഷെ ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ മതചിഹ്നങ്ങളെ അംഗീകരിക്കുകയും എന്നാല്‍ ഇരുട്ടിന്‍ മറവില്‍ നാസ്തിക തോന്യാസികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. നവോത്ഥാന മതിലുകളില്‍ അണിനിരത്തിയും എസ്.എഫ്.ഐ യുടെ പ്രകടനങ്ങളില്‍ ബാനര്‍ പിടിപ്പിച്ചും മുഖം മറച്ച മുസ്‌ലിം സ്ത്രീകളെ വേണ്ടുവോളം ഉപയോഗിച്ചവര്‍തന്നെ അവരുടെ വേഷവിധാനങ്ങളെ അശ്ലീല ചുവകളോടെ പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ കാപട്യത്തേയും ഇരട്ടമുഖത്തെയുമാണ് വെളിപ്പെടുത്തുന്നത്.

മതങ്ങള്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മതാത്മക സമൂഹമായ കേരളം ഇക്കാലം വരെയും അത്തരം വസ്ത്രങ്ങളെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഋഗ്വേദത്തിലും ആവര്‍ത്തന പുസ്തകത്തിലും ഇതുസംബന്ധമായ കണിശമായ നിര്‍ദ്ദേശങ്ങളുണ്ട്. ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ് താനും. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് നാസ്തിക പ്രമുഖരായ, അസഭ്യതയും അശ്ലീലതയും ആദര്‍ശമായി സ്വീകരിച്ച ‘ആദര്‍ശു’മാര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മതവിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനാണ് ഇത്തരം പൈശാചിക രചനകള്‍ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ പൊതുസമൂഹം ഇത്തരം രചനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending