Connect with us

Video Stories

ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം തട്ടിപ്പ്

Published

on

അഡ്വ. ചാര്‍ളി പോള്‍

ഭരണത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന ്മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍, ഇടതു മുന്നണി അംഗീകരിച്ച പ്രകടനപത്രികയില്‍ മദ്യ നയം മൂന്നു ഖണ്ഡികകളിലായി വ്യക്തമാക്കിയിരുന്നു; ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതു പക്ഷ ജനാധിപത്യ മുന്നണിസ്വീകരിക്കുക’. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളൊന്നും കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പര്യാപ്തമായില്ല.

കഴിഞ്ഞ 9 മാസത്തിനിടെ 70 ബാറുകള്‍ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നല്‍കിയ മറുപടിയില്‍ കഴിഞ്ഞ 9 മാസത്തിനിടെ 32 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും (31) കഴിഞ്ഞ വര്‍ഷത്തെ ഒരു അപേക്ഷയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബിയര്‍& വൈന്‍ പാര്‍ലറുകള്‍ക്ക്‌വീണ്ടും ബാര്‍ അനുവദിച്ചതുകൂടി ചേരുമ്പോള്‍ മൊത്തം 70 ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം ഇതുവരെ 8 ബിയര്‍ & വൈന്‍ പാര്‍ലറുകളും പുതുതായി അനുവദിച്ചു. ലോക്‌സഭയിലേക്കും ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുംതെരഞ്ഞെടുപ്പുള്ള വര്‍ഷമാണ് ഇത്രയുമധികം പുതിയ ബാറുകള്‍ അനുവദിച്ചത് എന്നത് ശ്രദ്ധേയം. നാട്ടിന്‍പുറങ്ങളിലൊക്കെ ആരംഭിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചു നല്‍കുകയാണ്. ഇടതു മുന്നണിയുടെ 600 ഇനങ്ങളിലുള്ള പ്രകടന പത്രികയിലെ 512 ലേറെ കാര്യങ്ങളും നടപ്പിലാക്കിയെന്ന് മേനി നടിക്കുമ്പോഴും മദ്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളൊന്നും മദ്യ ലഭ്യതയും ഉപഭോഗവും കുറക്കുന്നതായിരുന്നില്ല.

കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ബീവറേജസ് കോര്‍പറേഷന്‍ വിറ്റത് 487 കോടി രൂപയുടെമദ്യമാണ്. സെപ്തംബര്‍ മൂന്നു മുതല്‍ ഉത്രാടം വരെയുള്ളഎട്ട് ദിവസത്തെ കച്ചവടത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മദ്യത്തിന് ചെലവാക്കിയ തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടി രൂപ കൂടുതല്‍. ഇക്കുറി ഉത്രാടത്തിനു മാത്രം 90.32 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 88.08 കോടിയായിരുന്നു. ഇരിങ്ങാലക്കുട ബിവറേജ് ഔട്‌ലെറ്റിലാണ് ഉത്രാടം നാള്‍ഏറ്റവും കൂടുതല്‍ മദ്യംവിറ്റത് (1 കോടി രൂപ). മദ്യ വില്‍പന എല്ലാ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16 ല്‍ 11,577.64, 2016-17 ല്‍ 12,142.68, 2017-18ല്‍ 12,937.20, 2018-19 ല്‍ 14,508.10 കോടി.

കേരളത്തില്‍ 10 വര്‍ഷത്തിനിടെ വിറ്റത് ഒരു ലക്ഷം കോടിയോളം രൂപയുടെ മദ്യമാണ്. 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും കണക്കാണിത്. 99,479.50 കോടിയുടെ മദ്യമാണ് ഈ കാലയളവില്‍വിറ്റഴിച്ചത്. കള്ളുഷാപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യ ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും വഴിയുള്ള വരുമാനം ഇതിനു പുറമേയാണ്. 2018-19 വര്‍ഷമാണ് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായത്.

മദ്യം സാമൂഹ്യ വിപത്താണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഇലക്ഷന്‍ കാലത്ത് 48 മണിക്കൂര്‍ മദ്യനിരോധനം പ്രഖ്യാപിക്കുന്നത്. മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക’; ‘എല്‍.ഡി.എഫ് വന്നാല്‍മദ്യ വര്‍ജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും, മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറക്കാന്‍ കര്‍ശന നടപടിയെടുക്കും. മദ്യ നയം സുതാര്യമായിരിക്കും.അഴിമതിയില്ലാത്തതായിരിക്കും’. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിവരെക്കൊണ്ട ്ഇടതുമുന്നണി ഇടതടവില്ലാതെ നടത്തിയ പ്രചാരണമായിരുന്നു ഇത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെയാണ്; ‘മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യ വര്‍ജ്ജനത്തില്‍ അധിഷ്ഠിതമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്നു ലഭിക്കുന്നതിനേക്കാള്‍ ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക’. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും നേരെമറിച്ചാണ്. മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യ വര്‍ജ്ജനം നയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മദ്യ ലഭ്യത വര്‍ധിച്ചിച്ചശേഷം ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം. മദ്യ ലോബികളുടെ അടിമകളായി ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. കേരളത്തെ മദ്യത്തില്‍ മുക്കി ഇഞ്ചിഞ്ചായി കൊല്ലരുത്. മദ്യ രഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യ വര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രയോഗികവുമായ മദ്യ നയം.
(കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending