Connect with us

india

ഒരിക്കല്‍ കോവിഡ് വന്നവരില്‍ വീണ്ടും രോഗ വ്യാപനമുണ്ടാവില്ലെന്ന് പുതിയ പഠനം

കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

വാഷിങ്ടണ്‍: കോവിഡ് -19 ല്‍ നിന്ന് ഒരിക്കല്‍ സുഖം പ്രാപിച്ച വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന് യുഎസ് പഠനം. അമേരിക്കയിലെ സിയാറ്റില്‍ നിന്ന് പുറപ്പെട്ട ഒരു മത്സ്യബന്ധന കപ്പലില്‍ രോഗം പടര്‍ന്നുപിടിച്ചെങ്കില്‍ നേരത്തെ കോവിഡ് മുക്തി നേടിയ മൂന്നുപേര്‍ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രണ്ടാമത്തെ അണുബാധ തടയാന്‍ ഏല്‍ക്കാതിരിക്കാന്‍ ആന്റിബോഡികള്‍ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവെയ്ക്കുന്നതായാണ് അമേരിക്കന്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. സിയാറ്റിനില്‍ നിന്നും പുറപ്പെട്ട കപ്പല്‍ പുറപ്പെടുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് പഠനം. ഇതിലൂടെ വീണ്ടും രോഗബാധ ഏല്‍ക്കാതെ രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

കടലില്‍ 18 ദിവസം തങ്ങിയ കപ്പലിലെ 122 ക്രൂ അംഗങ്ങളില്‍ 104 പേര്‍ക്ക് ഒരൊറ്റ ഉറവിടത്തില്‍ നിന്നും വൈറസ് ബാധിച്ചതായി പഠനം കണ്ടെത്തി. എന്നാല്‍ നേരത്തെ രോഗം മുക്തമായവരില്‍ വൈറസ് വ്യാപനം നടന്നിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ആന്റിബോഡി (സീറോളജിക്കല്‍), വൈറല്‍ ഡിറ്റക്ഷന്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ്-പോളിമറേസ് ചെയിന്‍ പ്രതികരണം, ആര്‍ടി-പിസിആര്‍) എന്നീ പരിശോധനകള്‍ അടിസ്ഥാനമാക്കി സിയാറ്റിലിലെ ഫ്രെഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും യുഡബ്ല്യുവിലെയും ഗവേഷകരാണ് പഠനം നടത്തിയത്. വെള്ളിയാഴ്ച പ്രിപ്രിന്റ് സെര്‍വര്‍ മെഡ്ആര്‍ക്സിവ് പഠനം പുറത്തുവിട്ടത്.

അതേസമയം, ”ആന്റിബോഡികളെ നിര്‍വീര്യമാക്കുന്നതും സാര്‍സ്-കോവി -2 ല്‍ നിന്നും സംരക്ഷണവും പരസ്പര ബന്ധമാണെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന്, വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി (യുഡബ്ല്യു) മെഡിസിന്‍ ക്ലിനിക്കല്‍ വൈറോളജി ലബോറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറും പഠനം നടത്തിയവരില്‍ ഒരാളുമായ അലക്‌സാണ്ടര്‍ ഗ്രെനിംഗര്‍ വാഷിംഗ്ടണ്‍ (യുഡബ്ല്യു) പ്രതികരിച്ചു. ആന്റിബോഡികളുള്ള ആളുകളുടെ എണ്ണം ചെറുതായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കി,”

എന്നാല്‍, മാഹാമാരിക്കെതിരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വാക്‌സിനുകള്‍ ഉപയോഗിക്കുക എന്നത് ആരോഗ്യമേഖലയിലെ പ്രധാന തന്ത്രമായതിനാല്‍ തന്നെ പുതിയ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആന്റിബോഡികള്‍ ഉള്ള ഒരു വ്യക്തി വൈറസില്‍ നിന്ന് സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിന് മനഃപൂര്‍വ്വം അണുബാധ ഉണ്ടാക്കുന്നത് ശാസ്ത്രത്തിന് തന്നെ എതിരാണെന്നതിനാല്‍ അത്തരം വിവരങ്ങള്‍ നേടുന്നതില്‍ വെല്ലുവിളി നേരിടുന്നുമുണ്ട്.

അതേസമയം, കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുണ്ടായത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് വിപരീതമായാണ് യുഎസില്‍ നിന്നുള്ള പഠനത്തെ ഗവേഷണ ലോകം നോക്കി കാണുന്നത്.

കൊവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായും എന്നാല്‍ മാസങ്ങള്‍ക്കകം പ്രതിരോധ ശേഷി നഷ്ടപെടുന്നതായും ലണ്ടനിലെ കിങ്‌സ് കോളജ് നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ജര്‍മനിയിലെ മ്യുണിച്ചില്‍ നടത്തിയ ഗവേഷണത്തില്‍, കൊവിഡ് രോഗമുക്തി നേടിയ ആളുകളില്‍ നടത്തിയ പരിശോധനകളില്‍ ആന്റിബോഡികളുടെ അളവ് കുറയുന്നതായും കണ്ടെത്തിയിരുന്നു.

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

india

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി

Published

on

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.

Continue Reading

india

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending