Connect with us

india

ഒരിക്കല്‍ കോവിഡ് വന്നവരില്‍ വീണ്ടും രോഗ വ്യാപനമുണ്ടാവില്ലെന്ന് പുതിയ പഠനം

കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

വാഷിങ്ടണ്‍: കോവിഡ് -19 ല്‍ നിന്ന് ഒരിക്കല്‍ സുഖം പ്രാപിച്ച വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന് യുഎസ് പഠനം. അമേരിക്കയിലെ സിയാറ്റില്‍ നിന്ന് പുറപ്പെട്ട ഒരു മത്സ്യബന്ധന കപ്പലില്‍ രോഗം പടര്‍ന്നുപിടിച്ചെങ്കില്‍ നേരത്തെ കോവിഡ് മുക്തി നേടിയ മൂന്നുപേര്‍ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രണ്ടാമത്തെ അണുബാധ തടയാന്‍ ഏല്‍ക്കാതിരിക്കാന്‍ ആന്റിബോഡികള്‍ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവെയ്ക്കുന്നതായാണ് അമേരിക്കന്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. സിയാറ്റിനില്‍ നിന്നും പുറപ്പെട്ട കപ്പല്‍ പുറപ്പെടുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് പഠനം. ഇതിലൂടെ വീണ്ടും രോഗബാധ ഏല്‍ക്കാതെ രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

കടലില്‍ 18 ദിവസം തങ്ങിയ കപ്പലിലെ 122 ക്രൂ അംഗങ്ങളില്‍ 104 പേര്‍ക്ക് ഒരൊറ്റ ഉറവിടത്തില്‍ നിന്നും വൈറസ് ബാധിച്ചതായി പഠനം കണ്ടെത്തി. എന്നാല്‍ നേരത്തെ രോഗം മുക്തമായവരില്‍ വൈറസ് വ്യാപനം നടന്നിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ആന്റിബോഡി (സീറോളജിക്കല്‍), വൈറല്‍ ഡിറ്റക്ഷന്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ്-പോളിമറേസ് ചെയിന്‍ പ്രതികരണം, ആര്‍ടി-പിസിആര്‍) എന്നീ പരിശോധനകള്‍ അടിസ്ഥാനമാക്കി സിയാറ്റിലിലെ ഫ്രെഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും യുഡബ്ല്യുവിലെയും ഗവേഷകരാണ് പഠനം നടത്തിയത്. വെള്ളിയാഴ്ച പ്രിപ്രിന്റ് സെര്‍വര്‍ മെഡ്ആര്‍ക്സിവ് പഠനം പുറത്തുവിട്ടത്.

അതേസമയം, ”ആന്റിബോഡികളെ നിര്‍വീര്യമാക്കുന്നതും സാര്‍സ്-കോവി -2 ല്‍ നിന്നും സംരക്ഷണവും പരസ്പര ബന്ധമാണെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന്, വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി (യുഡബ്ല്യു) മെഡിസിന്‍ ക്ലിനിക്കല്‍ വൈറോളജി ലബോറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറും പഠനം നടത്തിയവരില്‍ ഒരാളുമായ അലക്‌സാണ്ടര്‍ ഗ്രെനിംഗര്‍ വാഷിംഗ്ടണ്‍ (യുഡബ്ല്യു) പ്രതികരിച്ചു. ആന്റിബോഡികളുള്ള ആളുകളുടെ എണ്ണം ചെറുതായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കി,”

എന്നാല്‍, മാഹാമാരിക്കെതിരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വാക്‌സിനുകള്‍ ഉപയോഗിക്കുക എന്നത് ആരോഗ്യമേഖലയിലെ പ്രധാന തന്ത്രമായതിനാല്‍ തന്നെ പുതിയ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആന്റിബോഡികള്‍ ഉള്ള ഒരു വ്യക്തി വൈറസില്‍ നിന്ന് സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിന് മനഃപൂര്‍വ്വം അണുബാധ ഉണ്ടാക്കുന്നത് ശാസ്ത്രത്തിന് തന്നെ എതിരാണെന്നതിനാല്‍ അത്തരം വിവരങ്ങള്‍ നേടുന്നതില്‍ വെല്ലുവിളി നേരിടുന്നുമുണ്ട്.

അതേസമയം, കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുണ്ടായത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് വിപരീതമായാണ് യുഎസില്‍ നിന്നുള്ള പഠനത്തെ ഗവേഷണ ലോകം നോക്കി കാണുന്നത്.

കൊവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായും എന്നാല്‍ മാസങ്ങള്‍ക്കകം പ്രതിരോധ ശേഷി നഷ്ടപെടുന്നതായും ലണ്ടനിലെ കിങ്‌സ് കോളജ് നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ജര്‍മനിയിലെ മ്യുണിച്ചില്‍ നടത്തിയ ഗവേഷണത്തില്‍, കൊവിഡ് രോഗമുക്തി നേടിയ ആളുകളില്‍ നടത്തിയ പരിശോധനകളില്‍ ആന്റിബോഡികളുടെ അളവ് കുറയുന്നതായും കണ്ടെത്തിയിരുന്നു.

india

ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്‌

Published

on

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.

ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.

Continue Reading

india

ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

Published

on

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

Continue Reading

india

ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഐഇഡി സ്ഫോടനത്തിലാണ് മരണം

Published

on

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Continue Reading

Trending