Connect with us

News

ഇറാനെതിരെ ഉപരോധം; യുഎന്‍ രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ അമേരിക്കക്ക് ദയനീയ പരാജയം

സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

Published

on

ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്.

ജോയന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്‍ ആണവ കരാറിനൊപ്പമാണ് തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2018 മേയ് എട്ടിന് പിന്‍വാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ക്ക് തോന്നുന്നതുപോലെ കരാറുകള്‍ ഉപേക്ഷിക്കുകയും അതിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ലോകവുമാണ് ഇപ്പോഴുള്ളതെന്ന് യു.എന്നിലെ റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോളിന്‍സ്‌കി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മിന്നല്‍ പ്രളയം; യു.എസില്‍ മരണം 50 കടന്നു

മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണെന്നാണ് വിവരം.

Published

on

വാഷിങ്ടണ്‍: ടെക്‌സാസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണെന്നാണ് വിവരം.

അതേസമയം 15 ഇഞ്ച് മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടെ വലിയ രീതിയില്‍ ജലം ഗുഡാലുപെ നദിയിലേക്ക് ഒഴുകയെത്തുകയാും നദിയിലെ ജലനിരപ്പ് 29 അടി വരെ ഉയരുകയുമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ വകുപ്പ് പരാജയപ്പെട്ടുതായി യു.എസ് ഹോംലാന്‍ഡ് സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞിരുന്നു. മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പ്രളയത്തില്‍പ്പെട്ട 850 പേരെ ഇതുവരെ രക്ഷിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു.

Continue Reading

News

ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ശനിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

സെന്‍ട്രല്‍ ഗസ്സയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍-അവ്ദ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സ സിറ്റിയിലെ അല്‍-റിമാല്‍ പരിസരത്തുള്ള അല്‍-സുല്‍ത്താന്‍ വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റ് ലക്ഷ്യമിട്ടുള്ള മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സെന്‍ട്രല്‍ ഗസ്സയിലെ അല്‍-സവൈദ പട്ടണത്തിലെ ഒരു കഫേയില്‍ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ഇടിക്കുകയും ആറ് പേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗസ്സ സിറ്റിയിലെ സെയ്ടൗണ്‍ പരിസരത്ത് ഒരു സ്‌കൂളിലേക്ക് മാറിയ അഭയകേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സ്രോതസ്സ് പറഞ്ഞു.

ഇതേ അയല്‍പക്കത്തുള്ള ഒരു ഫലസ്തീന്‍ കുടുംബത്തിന്റെ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം ആക്രമണം നടത്തി, നാല് പേര്‍ കൂടി കൊല്ലപ്പെട്ടു.

ഗസ്സ സിറ്റിയിലും വടക്കന്‍ ഗസ്സയിലെ ജബാലിയ അല്‍ ബലാദിലും ഇസ്രാഈല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഗസ്സ സിറ്റിയിലെ ഷെയ്ഖ് റിദ്വാന്‍ പരിസരത്ത് പലസ്തീനികളെ കുടിയൊഴിപ്പിച്ച മറ്റൊരു സ്‌കൂളില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സ സിറ്റിയിലെ ഷെജയ്യ പരിസരത്തുള്ള ഒരു പള്ളിക്ക് സമീപം ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സെന്‍ട്രല്‍ ഗസ്സയിലെ അല്‍-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു മെഡിക്കല്‍ സ്രോതസ്സ് അറിയിച്ചു.

മധ്യ ഗാസ മുനമ്പിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീട്ടില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെക്കന്‍ ഗസ്സയിലെ പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അല്‍-മവാസിയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു കൂടാരത്തിന് നേരെ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ ഡോക്ടറും അദ്ദേഹത്തിന്റെ നാല് മക്കളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേ പ്രദേശത്ത്, ഒരു കൂടാരത്തിന് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീനിയും അദ്ദേഹത്തിന്റെ ഏക മകനും കൊല്ലപ്പെട്ടു.

പടിഞ്ഞാറന്‍ ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ട സിവിലിയന്മാരുടെ ടെന്റുകള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

തെക്കന്‍ ഗസ മുനമ്പിലെ റാഫയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം സഹായത്തിനായി കാത്തുനിന്ന ഒരു കൂട്ടം സാധാരണക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ വംശഹത്യ യുദ്ധം നടത്തി, 2023 ഒക്ടോബര്‍ മുതല്‍ 57,300-ലധികം ഫലസ്തീനികളെ കൊന്നൊടുക്കി, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Continue Reading

kerala

നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

Published

on

തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

Trending