Connect with us

Video Stories

മുഖപുസ്തകത്തിന്റെ യഥാര്‍ത്ഥ മുഖം

Published

on

എം ഉബൈദുറഹ്മാന്‍

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദികുറിക്കപ്പെട്ടതോടെ ഏറ്റവും വലിയ സമ്പന്നരും സ്വാധീനശക്തിയുള്ളവരും ഏറ്റവും കൂടുതല്‍ വിവര ശേഖരമുള്ളവരത്രെ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു വേണ്ട ഇരുപത്തൊന്ന് പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ചരിത്രകാരനുമായ യുവാല്‍ നോഹ് ഹരാരെ നടത്തുന്ന നിരീക്ഷണങ്ങളാണിവ. ഹരാരെയുടെ അഭിപ്രായം എത്രമേല്‍ ശരിയാണെന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക്, ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയാല്‍ മാത്രം മതിയാകും. പ്രമാദമായ കെയിംബ്രിഡ്ജ് അനലറ്റിക്ക വിവാദം മുതല്‍ ഏറ്റവും ഒടുവിലായി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യയിലെ ബി.ജെ.പി ഫെയ്‌സ്ബുക് അവിശുദ്ധ ബന്ധം വരെ, ബന്ധപ്പെട്ട രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുമ്പോഴും മാര്‍ക് സൂക്കര്‍ ബര്‍ഗിനും ഫെയ്‌സ്ബുക്കിനും കുലുക്കമില്ലാത്തത് 7800 കോടി ഡോളറിലധികം വരുന്ന സാമ്പത്തികാസ്തിയും മുന്നൂറ് കോടിയിലധികംവരുന്ന ജനങ്ങളെക്കുറിച്ചുള്ള സര്‍വ വിവരങ്ങളും കൈയിലുണ്ടെന്ന അഹന്തയും സര്‍വോപരി ഇന്ത്യയിലേതുപോലെയുള്ള വലതുപക്ഷ സര്‍ക്കാറുകളുമായുള്ള പരസ്പരോപകാരപ്രദമായ ബന്ധവുമാണ്.

രണ്ടാഴ്ച മുമ്പായിരുന്നു അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തെലുങ്കാനയിലെ ബി.ജെ.പി എം.എല്‍.എ, ടി. രാജാസിങ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത വിദ്വേഷമടങ്ങിയ ഉള്ളടക്കത്തിന്റെ പേരില്‍ അദ്ദേഹത്തെ നീക്കം ചെയ്യേണ്ടതില്ല എന്ന ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയരക്‌ററര്‍ അങ്കി ദാസ് അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം അതേ പടിയാണ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മാട് മാംസം കഴിക്കുന്ന മുസ്‌ലിംകളെ കൊന്നൊടുക്കാനും മുസ്‌ലിം ദേവാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യക്കാരെ വെടിവെച്ചുകൊല്ലാനുമുള്ള ആഹ്വാനമായിരുന്നു രാജാസിങ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. വര്‍ഗീയ വിഷം വമിക്കുന്ന ഇത്തരം പോസ്റ്റുകള്‍ നടത്തുന്നവരെ ഫെയ്‌സ്ബുക്കിന്റെ ഇന്റേണല്‍ സ്റ്റാന്‍ഡേഡ് അനുസരിച്ച് തന്നെ ‘അപകടകാരികള്‍’ എന്ന വിഭാഗത്തിലാണ് പെടുത്താറുള്ളത്. വിദ്വേഷം ജനിപ്പിക്കുന്നത് എന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തിയ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു നീക്കം ചെയ്തതിനും ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. രാജാസിങിന്റെ ഏക്കൗണ്ട് റദ്ദ് ചെയ്യാതിരിക്കാന്‍ അങ്കി ദാസ് നല്‍കുന്ന കാരണമാണ് വിചിത്രമായതും ഞെട്ടലുളവാക്കുന്നതും. ഭരിക്കുന്ന പാര്‍ട്ടിയില്‍പെട്ട ആളായതിനാല്‍ രാജാസിങിനെതിരേ നീങ്ങിയാല്‍ അത് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്നാണത്രെ അവര്‍ ഉന്നതര്‍ക്ക് നല്‍കിയ വിശദീകരണം. ഫെയ്‌സ്ബുക്കിന് 30 കോടിയും വാട്‌സ്ആപ്പിന് 40 കോടിയും ഉപയോക്താക്കളുള്ള ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.
ഫെയ്‌സുബുക്കും അതിന്റെ അധീനതിയിലുള്ള വാട്ട്‌സാപ്പും ഇന്ത്യയില്‍ നടന്ന കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷംതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയണ്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി പത്രപ്രവര്‍ത്തകരായ പരന്‍ ജോയി ഗുഹാ താ കൂര്‍ത്തായും സിറില്‍ സാമും സംയുക്തമായി രചിച്ച പുസ്തകം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഒബ്രിയന്‍ സഭയില്‍ തന്റെ വാദം അവതരിപ്പിച്ചത്.

ബി.ജെ.പി വിരുദ്ധ ഉള്ളടക്കങ്ങളെയെല്ലാം വേണ്ടവണ്ണം സെന്‍സര്‍ ചെയ്യാന്‍ എപ്പോഴും ശുഷ്‌കാന്തി കാണിക്കുന്ന ഫെയ്‌സ്ബുക്കാണ് ആ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാംപെയ്ന്‍ മാനേജര്‍മാര്‍ എന്നത് കേവലം ഒരു ആരോപണം മാത്രമല്ല. ബി.ജെ.പിയും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പുമായുള്ള അവിശുദ്ധ ബാന്ധവത്തിന് വ്യക്തമായ തെളിവുകള്‍ ധാരാളമായുണ്ട്. 2018 സപ്തംബറില്‍ രാജസ്ഥാനിലെ ബി. ജെ.പി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അമിത്ഷാ നടത്തിയ പ്രഭാഷണം ശ്രദ്ധിച്ചാല്‍ മതി ഈ ബന്ധത്തിന്റെ ‘ഊഷ്മളത’ അളക്കാന്‍. ‘ശരിയായ വാര്‍ത്തയാകട്ടെ, വ്യാജമായതാകട്ടെ; നല്ലതാകട്ടെ, ചീത്തയാകട്ടെ; പൊതുജനങ്ങളിലേക്ക് എത്തിക്കാനാഗ്രഹിക്കുന്ന എന്ത് സന്ദേശവും എത്തിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഞങ്ങള്‍’ എന്ന് പറയാനുള്ള ഷായുടെ ആത്മവിശ്വാസം നിശ്ചയമായും എന്‍.ഡി.എഘടക കക്ഷി എന്ന് ഡെറിക് ഓബ്രിയന്‍ വിശേഷിപ്പിച്ച ഫെയ്‌സ്ബുക്ക് പകര്‍ന്ന് നല്‍കിയതാണ്.
ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി പക്ഷപാതിത്വത്തിന് മറ്റൊരു തെളിവാണ് ഫിബ്രവരിയിലെ ഡല്‍ഹി കലാപത്തിന് കാരണക്കാരനായ കമല്‍ മിശ്രയുടെ എക്കൗണ്ട് ഇന്നും മരവിക്കാതെ നില്‍ക്കുന്നു എന്നത്. വാള്‍സ്ട്രീറ്റ് എടുത്ത് പറയുന്ന മറ്റൊരു പേരാണ് ബി.ജെ.പി പാര്‍ലമെന്റ്റ് മെമ്പര്‍ അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടേത്. മുസ്‌ലിംകളാണ് കോവിഡ് രോഗം പരത്തുന്നത് എന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം ഇന്നും ഫെയ്‌സ്ബുക്കില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. പാര്‍ലമെന്റിന്റെ ഐ.ടി പാനല്‍ ചെയര്‍മാന്‍ എന്ന നിലക്ക് ശശി തരൂര്‍ ഫെയ്‌സ്ബുക്കിനോട് പാനല്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് അദ്ദേഹത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി എം.പിയും ഐ.ടി പാനല്‍ അംഗവുമായ നിഷികാന്ദ് ദൂബെ. ബി.ജെ.പിയുടെ എഫ്.ബി സ്‌നേഹത്തിന് വേറെ ഉദാഹരണങ്ങളെന്തിന്?

പ്രധാനമന്ത്രി മോദിയെ ബിംബവത്കരിക്കുന്നതിനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിലും സദാ ജാഗരൂകമായിരുന്ന ഫെയ്‌സ്ബുക്ക് കാവി പാര്‍ട്ടിക്ക് പ്രതികൂലമാകുന്ന വാര്‍ത്തകളെല്ലാം തന്ത്രപൂര്‍വം ഒതുക്കാനും മിടുക്കരായിരുന്നു. അമിത്ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പ്രചാരണം കിട്ടാതിരിക്കാന്‍ നടത്തിയ ശ്രമം ‘ദി കാരവന്‍’ മാഗസിന്‍ 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ ഞെട്ടിക്കുന്ന വസ്തുത ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ സീനിയര്‍ ഉദ്യോഗസ്ഥരെല്ലാംതന്നെ ബി. ജെ.പിയില്‍ മുമ്പ് പ്രവര്‍ത്തിച്ചവരോ ആ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആണെന്നുള്ളതാണ്. മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങള്‍ എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നത് സംബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന ശിബിരവും സംഘടിപ്പിച്ചിരുന്നുവത്രെ.ബിസിനസ് ലാഭം എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റ് മൂല്യങ്ങളൊന്നും ഇല്ലാത്ത അങ്കി ദാസിനെ പോലെയുള്ള പബ്ലിക് പോളിസി ഡയറക്ടര്‍മാരെ ശരി വെക്കുന്ന നിലപാട് തന്നെയാണ് മാര്‍ക് സുക്കര്‍ബര്‍ഗ് മേലിലും സ്വീകരിക്കുന്നതെങ്കില്‍ അത് തകര്‍ക്കുന്നത് ജനാധിപത്യത്തെയും മൂല്യവ്യവസ്ഥയെയുമായിരിക്കും. തീര്‍ച്ച.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending