Connect with us

Video Stories

മുഖപുസ്തകത്തിന്റെ യഥാര്‍ത്ഥ മുഖം

Published

on

എം ഉബൈദുറഹ്മാന്‍

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദികുറിക്കപ്പെട്ടതോടെ ഏറ്റവും വലിയ സമ്പന്നരും സ്വാധീനശക്തിയുള്ളവരും ഏറ്റവും കൂടുതല്‍ വിവര ശേഖരമുള്ളവരത്രെ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു വേണ്ട ഇരുപത്തൊന്ന് പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ചരിത്രകാരനുമായ യുവാല്‍ നോഹ് ഹരാരെ നടത്തുന്ന നിരീക്ഷണങ്ങളാണിവ. ഹരാരെയുടെ അഭിപ്രായം എത്രമേല്‍ ശരിയാണെന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക്, ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയാല്‍ മാത്രം മതിയാകും. പ്രമാദമായ കെയിംബ്രിഡ്ജ് അനലറ്റിക്ക വിവാദം മുതല്‍ ഏറ്റവും ഒടുവിലായി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യയിലെ ബി.ജെ.പി ഫെയ്‌സ്ബുക് അവിശുദ്ധ ബന്ധം വരെ, ബന്ധപ്പെട്ട രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുമ്പോഴും മാര്‍ക് സൂക്കര്‍ ബര്‍ഗിനും ഫെയ്‌സ്ബുക്കിനും കുലുക്കമില്ലാത്തത് 7800 കോടി ഡോളറിലധികം വരുന്ന സാമ്പത്തികാസ്തിയും മുന്നൂറ് കോടിയിലധികംവരുന്ന ജനങ്ങളെക്കുറിച്ചുള്ള സര്‍വ വിവരങ്ങളും കൈയിലുണ്ടെന്ന അഹന്തയും സര്‍വോപരി ഇന്ത്യയിലേതുപോലെയുള്ള വലതുപക്ഷ സര്‍ക്കാറുകളുമായുള്ള പരസ്പരോപകാരപ്രദമായ ബന്ധവുമാണ്.

രണ്ടാഴ്ച മുമ്പായിരുന്നു അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തെലുങ്കാനയിലെ ബി.ജെ.പി എം.എല്‍.എ, ടി. രാജാസിങ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത വിദ്വേഷമടങ്ങിയ ഉള്ളടക്കത്തിന്റെ പേരില്‍ അദ്ദേഹത്തെ നീക്കം ചെയ്യേണ്ടതില്ല എന്ന ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയരക്‌ററര്‍ അങ്കി ദാസ് അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം അതേ പടിയാണ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മാട് മാംസം കഴിക്കുന്ന മുസ്‌ലിംകളെ കൊന്നൊടുക്കാനും മുസ്‌ലിം ദേവാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യക്കാരെ വെടിവെച്ചുകൊല്ലാനുമുള്ള ആഹ്വാനമായിരുന്നു രാജാസിങ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. വര്‍ഗീയ വിഷം വമിക്കുന്ന ഇത്തരം പോസ്റ്റുകള്‍ നടത്തുന്നവരെ ഫെയ്‌സ്ബുക്കിന്റെ ഇന്റേണല്‍ സ്റ്റാന്‍ഡേഡ് അനുസരിച്ച് തന്നെ ‘അപകടകാരികള്‍’ എന്ന വിഭാഗത്തിലാണ് പെടുത്താറുള്ളത്. വിദ്വേഷം ജനിപ്പിക്കുന്നത് എന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തിയ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു നീക്കം ചെയ്തതിനും ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. രാജാസിങിന്റെ ഏക്കൗണ്ട് റദ്ദ് ചെയ്യാതിരിക്കാന്‍ അങ്കി ദാസ് നല്‍കുന്ന കാരണമാണ് വിചിത്രമായതും ഞെട്ടലുളവാക്കുന്നതും. ഭരിക്കുന്ന പാര്‍ട്ടിയില്‍പെട്ട ആളായതിനാല്‍ രാജാസിങിനെതിരേ നീങ്ങിയാല്‍ അത് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്നാണത്രെ അവര്‍ ഉന്നതര്‍ക്ക് നല്‍കിയ വിശദീകരണം. ഫെയ്‌സ്ബുക്കിന് 30 കോടിയും വാട്‌സ്ആപ്പിന് 40 കോടിയും ഉപയോക്താക്കളുള്ള ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.
ഫെയ്‌സുബുക്കും അതിന്റെ അധീനതിയിലുള്ള വാട്ട്‌സാപ്പും ഇന്ത്യയില്‍ നടന്ന കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷംതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയണ്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി പത്രപ്രവര്‍ത്തകരായ പരന്‍ ജോയി ഗുഹാ താ കൂര്‍ത്തായും സിറില്‍ സാമും സംയുക്തമായി രചിച്ച പുസ്തകം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഒബ്രിയന്‍ സഭയില്‍ തന്റെ വാദം അവതരിപ്പിച്ചത്.

ബി.ജെ.പി വിരുദ്ധ ഉള്ളടക്കങ്ങളെയെല്ലാം വേണ്ടവണ്ണം സെന്‍സര്‍ ചെയ്യാന്‍ എപ്പോഴും ശുഷ്‌കാന്തി കാണിക്കുന്ന ഫെയ്‌സ്ബുക്കാണ് ആ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാംപെയ്ന്‍ മാനേജര്‍മാര്‍ എന്നത് കേവലം ഒരു ആരോപണം മാത്രമല്ല. ബി.ജെ.പിയും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പുമായുള്ള അവിശുദ്ധ ബാന്ധവത്തിന് വ്യക്തമായ തെളിവുകള്‍ ധാരാളമായുണ്ട്. 2018 സപ്തംബറില്‍ രാജസ്ഥാനിലെ ബി. ജെ.പി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അമിത്ഷാ നടത്തിയ പ്രഭാഷണം ശ്രദ്ധിച്ചാല്‍ മതി ഈ ബന്ധത്തിന്റെ ‘ഊഷ്മളത’ അളക്കാന്‍. ‘ശരിയായ വാര്‍ത്തയാകട്ടെ, വ്യാജമായതാകട്ടെ; നല്ലതാകട്ടെ, ചീത്തയാകട്ടെ; പൊതുജനങ്ങളിലേക്ക് എത്തിക്കാനാഗ്രഹിക്കുന്ന എന്ത് സന്ദേശവും എത്തിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഞങ്ങള്‍’ എന്ന് പറയാനുള്ള ഷായുടെ ആത്മവിശ്വാസം നിശ്ചയമായും എന്‍.ഡി.എഘടക കക്ഷി എന്ന് ഡെറിക് ഓബ്രിയന്‍ വിശേഷിപ്പിച്ച ഫെയ്‌സ്ബുക്ക് പകര്‍ന്ന് നല്‍കിയതാണ്.
ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി പക്ഷപാതിത്വത്തിന് മറ്റൊരു തെളിവാണ് ഫിബ്രവരിയിലെ ഡല്‍ഹി കലാപത്തിന് കാരണക്കാരനായ കമല്‍ മിശ്രയുടെ എക്കൗണ്ട് ഇന്നും മരവിക്കാതെ നില്‍ക്കുന്നു എന്നത്. വാള്‍സ്ട്രീറ്റ് എടുത്ത് പറയുന്ന മറ്റൊരു പേരാണ് ബി.ജെ.പി പാര്‍ലമെന്റ്റ് മെമ്പര്‍ അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടേത്. മുസ്‌ലിംകളാണ് കോവിഡ് രോഗം പരത്തുന്നത് എന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം ഇന്നും ഫെയ്‌സ്ബുക്കില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. പാര്‍ലമെന്റിന്റെ ഐ.ടി പാനല്‍ ചെയര്‍മാന്‍ എന്ന നിലക്ക് ശശി തരൂര്‍ ഫെയ്‌സ്ബുക്കിനോട് പാനല്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് അദ്ദേഹത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി എം.പിയും ഐ.ടി പാനല്‍ അംഗവുമായ നിഷികാന്ദ് ദൂബെ. ബി.ജെ.പിയുടെ എഫ്.ബി സ്‌നേഹത്തിന് വേറെ ഉദാഹരണങ്ങളെന്തിന്?

പ്രധാനമന്ത്രി മോദിയെ ബിംബവത്കരിക്കുന്നതിനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിലും സദാ ജാഗരൂകമായിരുന്ന ഫെയ്‌സ്ബുക്ക് കാവി പാര്‍ട്ടിക്ക് പ്രതികൂലമാകുന്ന വാര്‍ത്തകളെല്ലാം തന്ത്രപൂര്‍വം ഒതുക്കാനും മിടുക്കരായിരുന്നു. അമിത്ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പ്രചാരണം കിട്ടാതിരിക്കാന്‍ നടത്തിയ ശ്രമം ‘ദി കാരവന്‍’ മാഗസിന്‍ 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ ഞെട്ടിക്കുന്ന വസ്തുത ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ സീനിയര്‍ ഉദ്യോഗസ്ഥരെല്ലാംതന്നെ ബി. ജെ.പിയില്‍ മുമ്പ് പ്രവര്‍ത്തിച്ചവരോ ആ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആണെന്നുള്ളതാണ്. മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങള്‍ എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നത് സംബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന ശിബിരവും സംഘടിപ്പിച്ചിരുന്നുവത്രെ.ബിസിനസ് ലാഭം എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റ് മൂല്യങ്ങളൊന്നും ഇല്ലാത്ത അങ്കി ദാസിനെ പോലെയുള്ള പബ്ലിക് പോളിസി ഡയറക്ടര്‍മാരെ ശരി വെക്കുന്ന നിലപാട് തന്നെയാണ് മാര്‍ക് സുക്കര്‍ബര്‍ഗ് മേലിലും സ്വീകരിക്കുന്നതെങ്കില്‍ അത് തകര്‍ക്കുന്നത് ജനാധിപത്യത്തെയും മൂല്യവ്യവസ്ഥയെയുമായിരിക്കും. തീര്‍ച്ച.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending