Connect with us

More

ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിക്കാതെ സമാധാനം സാധ്യമാവില്ലെന്ന് അമേരിക്ക

Published

on

ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇസ്രാഈലിനും അറബ് ലോകത്തിനുമിടയില്‍ സമാധാനം സാധ്യമാകൂ എന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇസ്രാഈല്‍ ഏകപക്ഷീയമായി തീവ്ര നിലപാടുകളെടുക്കുകയാണെന്നും ഇസ്രാഈലിനെ അന്ധമായി പിന്തുണക്കുക എന്നത് അമേരിക്കയുടെ നയമല്ലെന്നും നയപ്രസംഗത്തില്‍ കെറി വ്യക്തമാക്കി.

‘അവര്‍ (ഇസ്രാഈല്‍) ഈ സുഹൃത്തിനെ (അമേരിക്ക) തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മറ്റേതു രാജ്യത്തേക്കാളും ഇസ്രാഈലിനെ പിന്തുണക്കുകയും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള നീക്കങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്ത സുഹൃത്തിനെ. മേഖലയിലെ സമാധാനത്തിനായി ഞങ്ങള്‍ മുന്നോട്ടുവെച്ച ഇരുരാഷ്ട്ര പരിഹാരം ഞങ്ങളുടെ കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഇസ്രാഈലിനെ വേണ്ടവിധം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.’ – കെറി പറഞ്ഞു.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നിരുന്നു. പ്രമേയം പാസായത് ഇസ്രാഈലിനെ ചൊടിപ്പിച്ചു. അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭയിലെ പ്രമേയം ദ്വിരാഷ്ട്ര പരിഹാരം നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നുവെന്നും, ഇസ്രാഈലിനെതിരാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കെറി പറഞ്ഞു. ‘ജൂത ജനാധിപത്യ രാഷ്ട്രമായി ഇസ്രാഈല്‍ നിലനിന്നു കാണാനും അയല്‍ രാഷ്ട്രങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ടു പോകാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വെക്കുന്നത്. പ്രമേയം ഇസ്രാഈലിനെ നശിപ്പിക്കാനാണെന്ന വിമര്‍ശനം തള്ളിക്കളയുന്നു. ഈ പ്രമേയമല്ല ഇസ്രാഈലിനെ ഒറ്റപ്പെടുത്തുന്നത്. അനധികൃത ഭൂമി കയ്യേറി അവര്‍ കെട്ടിട നിര്‍മാണം നടത്തുന്നതാണ് സമാധാന പ്രക്രിയ അവതാളത്തിലാക്കുന്നത്.’ കെറി പറഞ്ഞു. ഇസ്രാഈലില്‍ ഇപ്പോഴുള്ള ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭരണമാണെന്നും കെറി വിമര്‍ശിച്ചു.

കയ്യേറ്റത്തിലും കെട്ടിട നിര്‍മാണത്തിലുമുള്ള നയങ്ങളായിരിക്കും ഇസ്രാഈലിന്റെ ഭാവി തീരുമാനിക്കുകയെന്നും ഇക്കാര്യത്തില്‍ പിടിവാശി കാണിക്കുന്നത് അവരുടെ സുരക്ഷാ ഉത്തരവാദിത്തം വര്‍ധിപ്പിക്കുമെന്നും കെറി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റവും സമാധാനവും ഒന്നിച്ചു പോകില്ല. ഓസ്ലോ കരാര്‍ മാനിക്കാതെ ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെറി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Continue Reading

kerala

കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

Published

on

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്‌.

ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

Trending