Connect with us

Football

ലോകരാജ്യങ്ങള്‍ക്കൊപ്പം മെസിക്കു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യയും; സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്

ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

Published

on

 

ന്യൂഡല്‍ഹി: ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് വിടുന്നുവെന്ന് അറിഞ്ഞതോടെ താരത്തെ വാങ്ങണമെന്ന ആഗ്രഹത്തോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

സാമൂഹിക മാധ്യമത്തിലാണ് മെസിയെ ഇന്ത്യ വാങ്ങണം എന്ന ആവശ്യമുയര്‍ത്തി നിരവധി ആരാധകര്‍ രംഗത്തു വരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശോഭനമായ ഭാവിക്കു വേണ്ടി പൊന്നും വില കൊടുത്തും മെസിയെ വാങ്ങാന്‍ ഇന്ത്യ തയ്യാറാവണമെന്നാണ് പല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയും ഉയരുന്ന ആവശ്യം.

എന്നാല്‍ മെസിയെ വിട്ടുകിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മില്യണ്‍ ഡോളറുകള്‍ വെച്ചുള്ള കളിയാണത്. ഫുട്‌ബോളില്‍ ബൈയൗട്ട് പ്രകാരം കളിക്കാരനുള്ള ക്ലബിന് ഒരു വില തീരുമാനിക്കാം. ട്രാന്‍സ്ഫര്‍ ലേലത്തില്‍ മറ്റൊരു ടീം ഈ വില പറഞ്ഞു രംഗത്തു വന്നാല്‍ ആദ്യത്തെ ക്ലബ് കളിക്കാരനെ വിട്ടു നല്‍കണം. 700 മില്യണ്‍ യൂറോ ആണ് മെസിയെ വിട്ടുനല്‍കാനായി ബാഴ്‌സ തീരുമാനിച്ചിരിക്കുന്ന തുക. അതായത്, മറ്റൊരു ടീം ഈ തുക നല്‍കാന്‍ തയ്യാറായാല്‍ താരത്തെ വില്‍ക്കാന്‍ ബാഴ്‌സലോണ നിയമപരമായി ബാധ്യസ്ഥരാണ്.

13ാം വയസിലാണ് മെസി ബാഴ്‌സലോണയില്‍ ചേര്‍ന്നത്. 16ാം വയസില്‍ ടീമിനു വേണ്ടി അരങ്ങേറി. അതിനുശേഷം ഇതുവരെ ബാഴ്‌സലോണയെ ഉന്നതികളിലേക്ക് നയിക്കുകയും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബായി ബാഴ്‌സ വളരുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending