Connect with us

kerala

‘പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്’; വികെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം പോസ്റ്റ് ചര്‍ച്ചയാവുന്നു

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Published

on

എറണാകുളം: നിര്‍മാണത്തിനിടെ മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണതിന് പിന്നാലെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഫെയ്‌സ്ബുകിലിട്ട പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിര്‍മാണത്തിലിരുന്ന പാലം ഇന്നലെ തകര്‍ന്നുവീണിരിക്കെയാണ് പണിപൂര്‍ത്തിയായ പാലാരിവട്ടം പാലം പാലത്തിന്റെ ഫോട്ടോ മുന്‍ മന്ത്രി പോസ്റ്റ് ചെയ്തത്.

https://www.facebook.com/Ebrahimkunjuvk/photos/a.732859126727467/3747265495286800/?type=3&theater

‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയില്‍ പാലത്തിന്റെ ചിത്രം ചേര്‍ത്താണ് ഇബ്രാഹിംകുഞ്ഞിന്റെ പോസ്റ്റ്. മാഹിയില്‍ പാലം പൊളിഞ്ഞു വീണപ്പോഴും പാലാരിവട്ടത്തെ പാലം തകരാതെ നില്‍ക്കുന്നു എന്ന് പറയാതെ പറയുകയാണ് മുന്‍മന്ത്രി എന്നാണ് പോസ്റ്റിന് താഴെ പലരുടെ കമന്റുകള്‍. അതേസമയം, പോസ്റ്റിനുതാഴെ നിരവധി കമന്റുകളും വന്നുകഴിഞ്ഞു. ചിലരുടേത് ശരിയാവും (പാലാരിവട്ടം പാലം) ചിലരുടേത് ശരിയാവൂല( മാഹി പാലം) എന്നാലും നമുക്ക് ഒരു കുഴപ്പവുമില്ല( ഷംസീര്‍ ഇക്ക മുത്താണ്), എന്നാണ് ഏറെ ലൈക്കുകള്‍ നേടിയ ഒരു കമന്റ്.

പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്. പാലാരിവട്ടം പാലത്തില്‍ കൈ വെച്ച്, പൊളിഞ്ഞു വീണു.ഇപ്പോ തലശ്ശേരി-മാഹി പാലത്തില്‍ കൈവെച്ചു, അതും വീണു, എന്ന പരിഹാസ കമന്റ്ും ശ്രദ്ധനേടുന്നുണ്ട്.

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഒന്നും ചെയ്യാത്ത മന്ത്രിമാര്‍ മാത്രമുള്ള ഒരു നാടാണിപ്പോള്‍ കേരളമെന്നും, കേരളത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ഇതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു മന്ത്രി ഉണ്ടായിട്ടുണ്ടോ, എന്നും ഇബ്രാഹിംകുഞ്ഞിനെ ചൂണ്ടിക്കിട്ടുന്ന കമന്റുമുണ്ട്. നൂറിന് മേലെ പാലങ്ങള്‍ പണിതിരിക്കെ കേവലം ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് സംഭവിച്ച പാലാരിവട്ടം പാലത്തിന്റെ പിഴവ് ചൂണ്ടി കാണിച്ച് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിനെ വിവാഗത്തിലാക്കാനാണ് ശ്രമം നടക്കുന്നതും, കമെന്റില്‍ ചൂണ്ടിക്കാട്ടുന്നു.

 പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. ബൈപ്പാസ് റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായിരുന്നു. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്.

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

 

 

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending