Connect with us

kerala

‘പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്’; വികെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം പോസ്റ്റ് ചര്‍ച്ചയാവുന്നു

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Published

on

എറണാകുളം: നിര്‍മാണത്തിനിടെ മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണതിന് പിന്നാലെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഫെയ്‌സ്ബുകിലിട്ട പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിര്‍മാണത്തിലിരുന്ന പാലം ഇന്നലെ തകര്‍ന്നുവീണിരിക്കെയാണ് പണിപൂര്‍ത്തിയായ പാലാരിവട്ടം പാലം പാലത്തിന്റെ ഫോട്ടോ മുന്‍ മന്ത്രി പോസ്റ്റ് ചെയ്തത്.

https://www.facebook.com/Ebrahimkunjuvk/photos/a.732859126727467/3747265495286800/?type=3&theater

‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയില്‍ പാലത്തിന്റെ ചിത്രം ചേര്‍ത്താണ് ഇബ്രാഹിംകുഞ്ഞിന്റെ പോസ്റ്റ്. മാഹിയില്‍ പാലം പൊളിഞ്ഞു വീണപ്പോഴും പാലാരിവട്ടത്തെ പാലം തകരാതെ നില്‍ക്കുന്നു എന്ന് പറയാതെ പറയുകയാണ് മുന്‍മന്ത്രി എന്നാണ് പോസ്റ്റിന് താഴെ പലരുടെ കമന്റുകള്‍. അതേസമയം, പോസ്റ്റിനുതാഴെ നിരവധി കമന്റുകളും വന്നുകഴിഞ്ഞു. ചിലരുടേത് ശരിയാവും (പാലാരിവട്ടം പാലം) ചിലരുടേത് ശരിയാവൂല( മാഹി പാലം) എന്നാലും നമുക്ക് ഒരു കുഴപ്പവുമില്ല( ഷംസീര്‍ ഇക്ക മുത്താണ്), എന്നാണ് ഏറെ ലൈക്കുകള്‍ നേടിയ ഒരു കമന്റ്.

പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്. പാലാരിവട്ടം പാലത്തില്‍ കൈ വെച്ച്, പൊളിഞ്ഞു വീണു.ഇപ്പോ തലശ്ശേരി-മാഹി പാലത്തില്‍ കൈവെച്ചു, അതും വീണു, എന്ന പരിഹാസ കമന്റ്ും ശ്രദ്ധനേടുന്നുണ്ട്.

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഒന്നും ചെയ്യാത്ത മന്ത്രിമാര്‍ മാത്രമുള്ള ഒരു നാടാണിപ്പോള്‍ കേരളമെന്നും, കേരളത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ഇതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു മന്ത്രി ഉണ്ടായിട്ടുണ്ടോ, എന്നും ഇബ്രാഹിംകുഞ്ഞിനെ ചൂണ്ടിക്കിട്ടുന്ന കമന്റുമുണ്ട്. നൂറിന് മേലെ പാലങ്ങള്‍ പണിതിരിക്കെ കേവലം ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് സംഭവിച്ച പാലാരിവട്ടം പാലത്തിന്റെ പിഴവ് ചൂണ്ടി കാണിച്ച് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിനെ വിവാഗത്തിലാക്കാനാണ് ശ്രമം നടക്കുന്നതും, കമെന്റില്‍ ചൂണ്ടിക്കാട്ടുന്നു.

 പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. ബൈപ്പാസ് റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായിരുന്നു. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്.

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

 

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending