Connect with us

kerala

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; കളിപ്പാവയായി വിജിലന്‍സ്

സ്വര്‍ണക്കടത്തും മറ്റു അഴിമതിക്കേസുകളും മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളെ കരുവാക്കുന്ന തന്ത്രമാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പയറ്റുന്നത്.

Published

on

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് വിമര്‍ശം. യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന മുസ്‌ലിംലീഗിന്റെ വിമര്‍ശനത്തിന് ദിവസങ്ങള്‍ക്കകമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്. പാലാരിവട്ടം കേസില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നത്. എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, കെഎം ഷാജി എന്നിവര്‍ക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്തും മറ്റു അഴിമതിക്കേസുകളും മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളെ കരുവാക്കുന്ന തന്ത്രമാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പയറ്റുന്നത്. കിഫ്ബിയില്‍ അടക്കം സര്‍ക്കാര്‍ പ്രതിരോധത്തിലായ വേളയിലാണ് ഈ അറസ്റ്റ് എന്നതാണ് ശ്രദ്ധേയം.

അതിനിടെ, മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ നിന്ന് മടങ്ങിയത് ജാള്യതയോടെയാണ്. സര്‍വസന്നാഹങ്ങളുമായാണ് വിജിലന്‍സ് സംഘം ആലുവയിലെ വീട്ടിലെത്തിയത്. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ആണെന്നും ഭാര്യ അറിയിച്ചെങ്കിലും വിജിലന്‍സിന് വിശ്വാസം വന്നില്ല. തൊട്ടുപിന്നാലെ വീട്ടില്‍ കയറി പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ പ്രതികരണത്തില്‍ ഈ ജാള്യത പ്രകടമായിരുന്നു.

ഇതിനു ശേഷമാണ് ഇബ്രാഹിം കുഞ്ഞ് ചികിത്സയിലിരിക്കുന്ന ലേക് ഷോര്‍ ആശുപത്രിയില്‍ വിജിലന്‍സ് എത്തിയത്. ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending