News
നിയമക്കുരുക്ക്; 2021 വരെ മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും; സൂചന നല്‍കി പിതാവ്
ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.

ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസി തന്റെ ക്ലബായ ബാഴ്‌സലോണ വിട്ടുപോകുമെന്ന ആഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. മെസി ബാഴ്‌സ വിടില്ലെന്ന് സൂചന നല്‍കി താരത്തിന്റെ പിതാവ് ജോര്‍ജ്ജ് മെസി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മെസിയുടെ ഏജന്റുകൂടിയാണ് പിതാവ്
ബാഴ്‌സലോണ മാനേജുമെന്റുമായ ചര്‍ച്ചക്കുശേഷമാണ് താരം ക്ലബ് വിടില്ലെന്ന സൂചന നല്‍കിയത്.
അര്‍ജന്റീന ക്യാപ്റ്റന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും രൂക്ഷമായിരിക്കെയാണ് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. മകന് ബാഴ്‌സലോണയ്ക്കൊപ്പം മറ്റൊരു വര്‍ഷം കൂടി ചെലവഴിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.
അര്‍ജന്റീനയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ബാര്‍സിലോനയിലെത്തിയ മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ സഹോദരന്‍ റോഡ്രിഗോയും മെസിയുടെ അഭിഭാഷകനും ചേര്‍ന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തേമ്യുവിനെ കണ്ടത്. ഇവര്‍ക്കൊപ്പം ബാര്‍സിലോനയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജാവിയര്‍ ബോര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബാഴ്‌സലോണ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രീസീസണ്‍ വൈദ്യപരിശോധനയും ലയണല്‍ മെസ്സി ബഹിഷ്കരിച്ചിരുന്നു. പുതിയ പരിശീലകന്‍ റെണാള്‍ഡ് കൂമാന് കീഴില്‍ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനായിരുന്നു മെസ്സി താല്‍പര്യപ്പെട്ടിരുന്നു. സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നായിരുന്നു മെസ്സിയുടെ വാദം. കോവിഡ് മൂലം സീസണ്‍ വൈകി അവസാനിച്ചതിനാല്‍ ക്ലബ്ബിന്റെ കരാറില്‍ നിന്ന് സ്വതന്ത്രനാക്കണം എന്നാണ് ഒന്‍പത് ദിവസം മുമ്പ് ക്ലബ്ബിന് അയച്ച കത്തില്‍ മെസി ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് മെസിയുടെ ഏജന്റായ പിതാവ് ജോര്‍ജും മെസിയുടെ ഉപദേശകനായ സഹോദരന്‍ റോഡ്രിഗസും ആവശ്യപ്പെട്ടത്. ഓരോ സീസണ്‍ അവസാനത്തിലും കരാര്‍ പുതുക്കാനുള്ള മെസിയുടെ അവകാശത്തെ മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പിതാവ് ജോര്‍ജ് മാഞ്ചസ്റ്ററില്‍ എത്തിയതും താരത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍ഫര്‍ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.
എന്നാല്‍, ട്രാന്‍ഫര്‍ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്‌സലോണയുടെ നിലപാട്. സീസണ്‍ അവസാനിക്കുന്നത് അടുത്തവര്‍ഷം ജൂണില്‍ ആണെന്നും മെസിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് താല്‍പര്യപ്പെടുന്നില്ലെന്നും പ്രസിഡന്റ് ബര്‍ത്തേമിയോ അറിയിച്ചു. ക്ലബ് തങ്ങളുടെ നിലപാട് മെസിയുടെ പിതാവിന് വ്യക്തമാക്കി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസിക്ക് ഒരു കരാറിലെത്താന്‍ ഇനിയും അവസരമുണ്ടെന്നിരിക്കെ വന്നുപെട്ട നിയമക്കുരുക്ക് താരത്തിന്റെ ഭാവി ക്യാമ്പ് നൗവിന്‍ തന്നെ തീര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍