Connect with us

Video Stories

നാട് വിടാന്‍ താരങ്ങളെ നിര്‍ബന്ധിക്കരുത്

Published

on

വോളിബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ എന്നും ആദ്യം മുന്നില്‍ വരുന്ന വലിയ ചിത്രം ജിമ്മി ജോര്‍ജ്ജിന്റേതാണ്. ഒളിംപിക്‌സ് പോല വലിയ വേദികളില്‍ സെമിഫൈനലിന്റെ ചൂടും കരുത്തുമറിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മുടെ വോളിയെങ്കില്‍ ഇടക്കാലത്ത് നമ്മുടെ കായിക ദൗര്‍ബല്യത്തിന്റെ ഇരകളായി വോളിയും അകാല ചരമത്തിന്റെ വേദനാ മുഖത്താണ്.
ബ്രസീലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ ലോക വോളിയില്‍ ഉയരങ്ങളിലെത്തിയപ്പോള്‍ ഹോക്കിയെ ഓസ്‌ട്രേലിയക്കും ഹോളണ്ടിനും മുന്നില്‍ അടിയറ വെച്ചത് പോലെ നമ്മള്‍ പലരെയും കുറ്റം പറഞ്ഞും സ്വയം ശപിച്ചും കരകാണാക്കയത്തില്‍ മുങ്ങിതാണു.
ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളില്‍ വോളിബോള്‍ നഗരം വിട്ട് ഗ്രാമങ്ങളില്‍ ഒതുങ്ങിയെങ്കിലും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കുതിച്ചും കിതച്ചും കേരളത്തിന്റെ പോരാളികള്‍ വോളിയെന്ന ഗെയിമിനെ നാട് മറന്നിട്ടില്ലെന്ന് തെളിയിച്ചു. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം പോയ വാരത്തില്‍ നമ്മുടെ പുരുഷ ടീം ദേശീയ സീനിയര്‍ വോളിയില്‍ ആവേശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തകര്‍ത്ത് ദേശീയ ചാമ്പ്യന്മാരായി.
വനിതാ സംഘം മിന്നും പ്രകടനം നടത്തി കലാശക്കളി വരെയെത്തി. വോളിയില്‍ കേരളം കളിക്കുന്നത് കേരളത്തോട് തന്നെയാണെന്ന വിരോധാഭാസം പുതിയതല്ല. തമിഴ്‌നാട്, കര്‍ണാടക, റെയില്‍വേസ് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമുകള്‍ ഇവക്കായെല്ലാം കളിക്കുന്നത് മലയാളി താരങ്ങളാണ്. ഇന്ന് കേരളത്തിന് കളിക്കുന്നവരാണ് നാളെ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്.
മറ്റന്നാള്‍ ഇവരാണ് റെയില്‍വേസിന്റെ കുപ്പായത്തില്‍ കളിക്കുന്നത്. ഈ ഗതികേടിലേക്ക് മലയാളി താരങ്ങള്‍ പോവാന്‍ കാരണം അവരുടെ ജീവിതം ഭദ്രമാക്കാനാണ്. താരങ്ങള്‍ക്ക് ജോലിയും ജീവിതവും നല്‍കുന്ന കാര്യത്തില്‍ നമ്മുടെ ഭരണകൂടം ഇപ്പോഴും പ്രഖ്യാപന പാതയില്‍ മാത്രമാണ്. ഏത് വലിയ മീറ്റ് കഴിഞ്ഞാലും കായിക മന്ത്രിയോ സര്‍ക്കാരോ വലിയ ആവേശപ്രഖ്യാപനം നടത്തും. വലിയ ജോലി, പ്രതിഫലം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കേട്ട് താരങ്ങള്‍ സംതൃപ്തരാവും. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ മൈതാനത്തേക്ക് വരുമ്പോള്‍ എന്തെല്ലാമാണ് കടമ്പകള്‍.
ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന വഴി മുടക്കികള്‍ നിയമപുസ്തകത്തിന്റെ പേജുകള്‍ നിരത്തും. ഐ.എ.എസ് ഓഫീസര്‍മാ രാണ് പല വകുപ്പുകളുടെ യും തലവന്മാര്‍. സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചാലും ഫയലുകള്‍ എത്തുക ഈ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാവും. അപ്പോഴാവും ഇവരുടെ പെരുന്തച്ചന്‍ കോംപ്ലക്‌സ് പുറത്ത് വരുക- ഒരു ടെസ്റ്റും എഴുതാതെ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഇവനാരടാ ജോലി നേടാന്‍ എന്നതാണ് അവരുടെ ചോദ്യം.
കായിക വേദിയില്‍ മികവ് പ്രകടിപ്പിച്ചതിനുളള അംഗീകാരമാണെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കില്ല. ഈ അടുത്ത് കണ്ടതല്ലേ പൊലീസ് തലപ്പത്തെ ചില ഏമാന്‍മാരുടെ കോംപ്ലക്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അത് കാണാന്‍ ഐ.എം വിജയന്‍ എന്ന ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ക്ക് വി.ഐ.പി പാസ് കൊടുക്കുന്നതിന് പാര പണിതത് വിജയന്‍ ജോലി ചെയ്യുന്ന പൊലീസിലെ തന്നെ ചില കേമന്മാരാണ്. വിജയന്‍ എന്ന പാവം തൃശൂരുകാരന് കാല്‍പ്പന്ത് മൈതാനത്ത് പെരുമ തെളിയിച്ചാണ് പൊലീസായത്-അല്ലാതെ പൊലീസ് പരിശീലനത്തിലല്ല.
ഞങ്ങള്‍ കൊമ്പന്മാര്‍ വെയിലത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ വിജയനെങ്ങനെ വി.ഐ.പി ലോഞ്ചില്‍ സച്ചിനെ പോലുളളവരുമൊത്ത് കളി കാണുമെന്ന ചിന്തിക്കുന്ന സീനിയേഴ്‌സ് ഗ്രൂപ്പിലുള്ളവരാണ് മിക്ക ഉദ്യോഗസ്ഥരും. കേരളത്തിന് വോളി കിരീടം സമ്മാനിച്ച സംഘത്തിലെ പ്രധാനിയാണ് ലിബറോ രതീഷ്. പ്രായം 35 കഴിഞ്ഞിട്ടും ഈ കോഴിക്കോട്ടുകാരന് ജോലിയില്ല.
മാനദ ണ്ഡ ങ്ങളും നിയമ പുസ്തകവുമെ ല്ലാം നോക്കിയാല്‍ ഇനി ജോലി കിട്ടാന്‍ തടസങ്ങള്‍ മാത്രമേയുള്ളു. സംസ്ഥാനത്തിന് വേണ്ടി കിരീടം സമ്മാനിച്ചിട്ടും കളി കഴിഞ്ഞാല്‍ തൊഴില്‍ ഇല്ലാതെ ജീവിതത്തിന് മുന്നില്‍ സ്മാഷ് ഉതിര്‍ക്കാന്‍ കഴിയാതെ നില്‍ക്കുന്ന താരത്തിന്റെ വേദന പറഞ്ഞറിയിക്കേണ്ടതില്ല. രതീഷിന് മാത്രമല്ല വനിതാ സംഘത്തിലെ മൂന്ന് പേര്‍ക്ക് ജോലിയില്ല.
ജോലിയില്ലാതെ വരുമ്പോള്‍ ഇവര്‍ ജോലി തേടി പോവാന്‍ നിര്‍ബന്ധിതരാവും. അവിടെ വല വിരിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗസ്ഥരും അന്യ സംസ്ഥാനക്കാരുമുണ്ടാവും. അവരുടെ വലയിലേക്ക് ഇവര്‍ കയറും. 2010 വരെ ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് ജോലി സംവരണം ഉറപ്പ് വരുത്തിയിരുന്നു കേരളം. ഇടക്കാലത്ത് ആ സംവരണം അട്ടിമറിച്ചതും നമ്മുടെ ഉദ്യോഗസ്ഥ പ്രബുദ്ധികളാണ്.
മികവ് പ്രകടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലി ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശനമായി തന്നെ രംഗത്ത് വരണം. പ്രഖ്യാപനത്തിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടമായതിനാല്‍ പ്രവര്‍ത്തനമാണ് അത്യാവശ്യം. സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക വകുപ്പും രംഗത്തിറങ്ങിയാല്‍ അവര്‍ക്കൊപ്പം മാധ്യമങ്ങളും ജനങ്ങളുമുണ്ടാവും. വോളിക്കാര്‍ മാത്രമല്ല കായിക താരങ്ങളാരും നാട് വിടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending