Connect with us

kerala

ജലീലിനെ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്

മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം.

Published

on

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ പൂര്‍ണമായും ഒറ്റപ്പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്. മതഗ്രന്ഥത്തെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ജലീലിന്റെ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടക്കുന്നത്. ജലീലിനെതിരെ ഉയരുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മതഗ്രന്ഥത്തെ ബാധിക്കുമെന്ന പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് മതഗ്രന്ഥത്തെ മനപ്പൂര്‍വ്വം വലിച്ചിട്ട് മതത്തേയും മതഗ്രന്ഥത്തേയും തെറ്റായ രീതിയില്‍ ഉപയോഗിച്ചത് ജലീലായിരുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇപ്പോള്‍ പ്രതിപക്ഷം മതഗ്രന്ഥത്തെ വിവാദമാക്കുന്നു എന്ന പ്രചാരണം നടക്കുന്നത്.

മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത രീതിയില്‍ വിശുദ്ധ ഖുര്‍ആന്‍ പൊതുവേദിയില്‍ കൊണ്ടുവന്ന് തന്റെ രാഷ്ട്രീയ പ്രചാരണത്തിന് വിശ്വാസ്യത വരുത്താന്‍ ദുരുപയോഗം ചെയ്യുന്ന ജലീലിനെ കേരളം കണ്ടതാണ്. അതേസമയം സിപിഎം നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെപ്പോലും തള്ളിപ്പറയാന്‍ ജലീലിന് തെല്ലും മടിയില്ലായിരുന്നു. സര്‍വാദരണീയരായ പണ്ഡിത നേതൃത്വത്തെ നിന്ദ്യമായി അധിക്ഷേപിക്കാനും ജലീല്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായതോടെ കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന രക്തസാക്ഷിയായി ജലീല്‍ സ്വയം അവരോധിക്കുകയായിരുന്നു.

സിപിഎം നേതൃത്വവും ഇതേ വഴിയില്‍ തന്നെയാണ് ജലീലിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ജലീല്‍ ഈമാനുള്ള വിശ്വാസിയാണ്, സമരം ചെയ്യുന്നവര്‍ മുനാഫിഖുകളാണ് എന്നായിരുന്നു മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഖുര്‍ആന്‍ കൊണ്ടുവരുന്നത് പോലും ലീഗുകാര്‍ക്ക് ഇഷ്ടമില്ലാതായോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇത്തരത്തില്‍ മതഗ്രന്ഥത്തെ അനാവശ്യമായി കള്ളക്കടത്തുമായി കൂട്ടിക്കെട്ടി വിവാദത്തിലേക്ക് വലിച്ചിട്ടത് കെ.ടി ജലീലായിരുന്നു. ഇതിന് പിന്തുണപ്രഖ്യാപിക്കുന്ന തരത്തിലുള്ള ക്യാമ്പയിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല ജലീല്‍ ഭക്തരും നടത്തിക്കൊണ്ടിരിക്കുന്നത്.

അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിച്ചത് മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ്. ഇത് സര്‍ക്കാറിന്റെ സുതാര്യതക്ക് ഉദാഹരണമായി അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം മന്ത്രിയിലേക്ക് തിരിയുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജലീലിനെതിരെ മിണ്ടരുതെന്നാണ് ചിലരുടെ വാദം. എന്നാല്‍ അലന്‍-താഹ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തെ പുകഴ്ത്തിയ സിപിഎം നേതൃത്വം തന്നെയാണ് ഇത്തരത്തില്‍ വാദിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. തനിക്കെതിരായ അന്വേഷണത്തെ പ്രതിരോധിക്കാന്‍ മതത്തെയും മതഗ്രന്ഥത്തെയും ദുരുപയോഗം ചെയ്ത കെ.ടി ജലീലിനെ വിമര്‍ശിക്കുന്നതിന് പകരം സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള താല്‍പര്യപ്പെടുന്നവര്‍ ജലീലിന്റെ തന്ത്രത്തില്‍ വീഴുകയാണ് തങ്ങളെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending