Connect with us

kerala

ഒളിച്ചുകളി കള്ളന്‍മാരുടെ ലക്ഷണം: കെപിഎ മജീദ്

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്.

Published

on

മലപ്പുറം: അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ മുന്നിലേക്ക് പാത്തുംപതുങ്ങിയും ഹജരാവേണ്ടി വരുന്നത് തെറ്റു ചെയ്‌തെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണെന്നും ഒളിച്ചു കളി കള്ളന്‍മാരുടെ ലക്ഷ്യണമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെപിഎ മജീദ്. വിഷയം ഗൗരവുള്ളത് കൊണ്ട് മാത്രമാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രി ഉടന്‍ രാജിവെക്കണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊതുജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ എന്ത് കൊണ്ടാണ് മന്ത്രിതയ്യാറാവത്തത്. കാര്യങ്ങള്‍ മറച്ചുവെക്കുന്നതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ട്.

തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലാണ് എന്‍ഐഎ പോലെയുള്ള എജന്‍സികള്‍ ചോദ്യം ചെയ്യാറുള്ളത്. മറ്റു മന്ത്രിമാരെ ചോദ്യം ചെയ്ത പോലെ അത്ര നിസാരമായി ഇതിനെ കാണാനാവില്ല. അദ്ദേഹം ഖുര്‍ആന്‍ ഇറക്കി കൊടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൊഴി ഇതില്‍ സുപ്രധാനമാണ്. മത സംഘടന നേതാക്കളെ ബന്ധപ്പെട്ട് വിഷയത്തെ വര്‍ഗീയമാക്കാന്‍ ജലീല്‍ ശ്രമിക്കുന്നുണ്ട്. ഖുര്‍ആനിന്റെയും സക്കാത്തിന്റെയും പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നാണ് ഇയാള്‍ ബന്ധപ്പെടുന്നവരോട് പറയുന്നത്. എന്നാല്‍ ഖുര്‍ആനും സക്കാത്തുമല്ല ഇവിടുത്തെ വിഷയം. വിവാദമായ സ്വര്‍ണകടത്തുമായുള്ള ബന്ധം വ്യക്തമായത് കൊണ്ടാണ്. വിലകുറഞ്ഞ അഭിപ്രായങ്ങളും പ്രസ്ഥാവനകളുമാണ് ജലീല്‍ നടത്തികൊണ്ടിരിക്കുന്നത്.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്. വിഷത്തിലേക്ക് ഹൈദരലി തങ്ങളെയും മതചിഹ്നങ്ങളെയും വിലിച്ചിഴച്ച് ചര്‍ച്ചകളെ വഴിതിരിച്ചുവിടാനാണ് ജലീലിന്റെ ശ്രമം. ജലീലിനോട് യാതൊരു വൈരാഗ്യവും മുസ്‌ലിം ലീഗിനില്ല. ലീഗില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്. പലരും മന്ത്രിമാരും എംഎല്‍.മാരുമായിട്ടുണ്ട്. അവരോടൊന്നും ഒരു രീതിയിലും പകതീര്‍ക്കാന്‍ പോവേണ്ട അവസ്ഥ പാര്‍ട്ടിക്കുവന്നിട്ടില്ല. എന്നാല്‍ സത്യം ഉടന്‍ പുറത്തു വരും. ജലീല്‍ രാജിവെക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്നും കെപിഎ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

Published

on

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി

Published

on

കോഴിക്കോട്: കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്‍ സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്‍ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്‍ എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.

ശക്തമായ മഴയെത്തുടര്‍ന്ന് പലഭാഗങ്ങളിലും കടല്‍ ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആളപായമില്ല. നിലവില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അറബികടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending