Connect with us

Video Stories

ഷാര്‍ജയില്‍ മലയാളിയെ ഇടങ്കാലിട്ട് വീഴ്ത്തി 2,500 ദിര്‍ഹം കവര്‍ന്നു

Published

on

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മലയാളിയെ ഇടങ്കാലിട്ടു വീഴ്ത്തി 2500 ദിര്‍ഹം കവര്‍ന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഷാര്‍ജ റോള മാര്‍ക്കറ്റിലാണ് സംഭവം. അക്രമികളില്‍പെട്ട ഒരാളെ ജനങ്ങള്‍ ഓടിച്ച് പിടികൂടി പോലീസില്‍ പോലീസില്‍ ഏല്‍പ്പിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന വടകര വില്യാപ്പള്ളി സ്വദേശി മഠത്തില്‍ സജീറാണ് കവര്‍ച്ചക്കിരയായത്.

റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന സജീറിനെ ആഫ്രിക്കന്‍ വംശജനായ ആള്‍ പിന്നില്‍ നിന്ന് ഇടങ്കാല്‍ വെച്ച് വീഴ്ത്തുകയും ഉടന്‍ തന്നെ മറ്റൊരു ആഫ്രിക്കന്‍ വംശജന്‍ പിടിച്ച് ഇദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഇതിനിടയില്‍, മലയാളിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 2500 ദിര്‍ഹം കൈക്കലാക്കിയ പോക്കറ്റടി സംഘം തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കിടയിലേക്ക് ഓടി മറയുകയുമായിരുന്നു.

അപകടം മനസിലാക്കിയ മലയാളി ബഹളം വെച്ച് പിന്നാലെ ഓടുകയും കണ്ടു നിന്ന ചില ബംഗ്ലാദേശുകാരുടെ സഹായത്തോടെ പോക്കറ്റടിക്കാരനില്‍ ഒരാളെ പിടികൂടുകയും ചെയ്തു. ജനങ്ങള്‍ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍, തന്റെ പോക്കറ്റില്‍ നിന്നും പണം കൈക്കലാക്കിയ അക്രമി ഓടി രക്ഷപ്പെട്ടതായി സജീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. റോള മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കേറിയ സമയത്താണ് സംഭവം. വഴിയരികിലൂടെ നടന്ന് പോകുന്നവരുടെ ശരീരത്തില്‍ തുപ്പുകയും മാപ്പ് പറഞ്ഞ് അത് വൃത്തിയാക്കുന്ന വ്യാജേന പണം കവരുകയും ചെയ്യുന്ന സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്ത മിഡില്‍ ഈസ്റ്റ് ചന്ദ്രിക അടക്കമുള്ള പത്രങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തതാണ്.

എന്നാല്‍, നടന്ന് പോകുന്നവരെ പിന്നില്‍ നിന്ന് ഇടങ്കാല്‍ വെച്ച് തള്ളിയിട്ട് പണം തട്ടുന്ന സംഭവം ആദ്യമാണ്. തിരക്കേറിയ സ്ഥലത്തും സബ് വേ പോലുള്ള ഇടുങ്ങിയ വഴികളിലുമാണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന കേന്ദ്രങ്ങള്‍. തിരക്കിനിടയിലൂടെ ധൃതി പിടിച്ച് പോകുന്നവരായി അഭിനയിക്കുന്ന പോക്കറ്റടി സംഘം നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്തരം വേലകള്‍ ചെയ്യുന്നതും ഒപ്പം പണം കവരുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending