Culture
വാള്‍ ഉറയിലിട്ട് യെച്ചൂരി മടങ്ങി; പരിക്കു പറ്റാതെ ഹാപ്പിയായി നേതാക്കള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘവും തിരുവനന്തപുരത്ത് എത്തിയത്. വ്യാഴാഴ്ച പോളിറ്റ്ബ്യൂറോ യോഗവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രക്കമ്മിറ്റിയും പൂര്‍ത്തിയാക്കി നേതാക്കള്‍ മടങ്ങുമ്പോള്‍ നടപടിപ്പേടി മൂലം ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാം. ആര്‍ക്കും പരിക്കില്ല.
പി.ബിയും സി.സിയും തിരുവനന്തപുരത്ത് ചേരുന്നു എന്നറിഞ്ഞതു മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ നേതാക്കള്‍ എല്ലാവരും ഇന്നലെ വൈകിട്ടോടെ ഹാപ്പിയായി. വി.എസ് അച്യുതാനന്ദന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എം.എം മണി, ജെ. മെഴ്‌സിക്കുട്ടിയമ്മ എന്നിവരിലായിരുന്നു എല്ലാവരുടെയും കണ്ണ്. ആര്‍ക്കും ഒന്നും സംഭവിച്ചില്ല. വി.എസ് കുറച്ചുകൂടി പാര്‍ട്ടിക്ക് ‘വിധേയനായി’ എന്നുമാത്രം.
2013ല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഓങ്ങിനിര്‍ത്തിയ അച്ചടക്കത്തിന്റെ വാള്‍ വി.എസിന്റെ മേല്‍ പതിച്ചതുമില്ല. പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നടപടി ഇലയ്ക്കും മുള്ളിനും കേടില്ലാതെ യെച്ചൂരിയുടെ തന്ത്രത്താല്‍ പരിഹരിക്കപ്പെട്ടു. വി.എസിന് താക്കീത് മാത്രം. വി.എസും സംതൃപ്തന്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി ‘താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗം’ എന്ന് പ്രതികരിക്കാനും അദ്ദേഹം തയാറായി.
ശൈത്യകാലത്ത് ഡല്‍ഹിക്ക് പുറത്താണ് കേന്ദ്രനേതൃ യോഗങ്ങള്‍ ചേരുന്നതെങ്കിലും ഇതാദ്യമായാണ് കേരള തലസ്ഥാനം യോഗവേദിയായത്. ആര്‍ഭാടം ഒട്ടും കുറയ്ക്കാതെ തന്നെയാണ് കേരളത്തിലെ പാര്‍ട്ടി തലവനായ കോടിയേരി വേദിയൊരുക്കിയതും. പി.ബി ചേരാന്‍ എ.കെ.ജി സെന്ററിലെ ശീതീകരിച്ച ഹാള്‍. സി.സി ചേരാന്‍ തലസ്ഥാനത്തെ ആഡംബര നക്ഷത്ര ഹോട്ടലായ ഹൈസിന്തും. കേന്ദ്രനേതാക്കള്‍ക്ക് ഒരു തരത്തിലുള്ള പരാതിയുമുണ്ടായില്ല. സി.സിയുടെ രണ്ടാംദിവസമാണ് കേന്ദ്രക്കമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെ ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ത്വരിതപരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജയരാജന്‍ ഒന്നാം പ്രതിയെന്ന് എഫ്.ഐ.ആര്‍.
കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതും യെച്ചൂരി നിസാരമായി കൈകാര്യം ചെയ്തു. ബന്ധുനിയമനം പോലുള്ളവ സി.പി.എമ്മിന് ചേരുന്നതല്ലെന്നും എന്നാല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനത്തില്‍ മറ്റൊരു കേന്ദ്രക്കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയും രക്ഷപ്പെട്ടു. വി.എസിന് ഇപ്പോള്‍ സ്വന്തമായൊരു വിഭാഗമില്ലെങ്കിലും ജെ. മെഴ്‌സിക്കുട്ടിയമ്മ വി.എസ് പക്ഷം എന്നു പറയാവുന്ന ഏകമന്ത്രിയാണ്. മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി അഴിമതി കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. ജയരാജനെയും ശ്രീമതിയെയും നടപടിയില്ലാതെ ഒഴിവാക്കിയ കേന്ദ്രക്കമ്മിറ്റി മെഴ്‌സിക്കുട്ടിയമ്മക്കെതിരെയും മുഷ്ടി ചുരുട്ടിയില്ല. എം.എം മണിയാണ് തല ഉരുളുമെന്ന് കരുതിയ മറ്റൊരു മന്ത്രി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല, വി.എസ് അച്യുതാനന്ദന്‍ പോലും യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു- മണിയെ ഒഴിവാക്കണമെന്ന്. പക്ഷേ, വണ്‍, ടു, ത്രീ പ്രസംഗത്തിന്റെ പേരില്‍ രണ്ടാം പ്രതിയായ മണിയുടെ വിഷയത്തില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചുകൊണ്ട് അവിടെയും നേതൃത്വം ബുദ്ധിപരമായ നീക്കം നടത്തി. എല്ലാം ശുഭമാക്കി ഇന്നലെ എ.കെ.ജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ യെച്ചൂരി തികഞ്ഞ സംതൃപ്തിയിലായിരുന്നു.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍