Connect with us

india

ഇരുനൂറോളം കോവിഡ് ബാധിതര്‍ക്ക് താങ്ങായി; ഒടുവില്‍ ആരിഫിനെയും കോവിഡ് കൊണ്ടുപോയി

ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്

Published

on

ഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചതാണെങ്കിലും എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കണമെന്ന് ആരിഫിന് നിര്‍ബന്ധമായിരുന്നു. അതിന് പണമില്ലാത്ത ബന്ധുക്കള്‍ക്ക് അയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്‍കി. അടക്കം ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ആ മൃതദേഹങ്ങള്‍ അയാള്‍ ഏറ്റെടുത്ത് മറവു ചെയ്തു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ അതിനും മടിച്ചുമാറിനിന്നില്ല. ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്.

കോവിഡിനാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങും തണലുമായി നിന്ന ആ നല്ലമനസ്സിന്റെ ഉടമയേയും ഒടുവില്‍ കോവിഡ് കൊണ്ടുപോയി. എല്ലാവര്‍ക്കും ഉചിതമായ യാത്രയയപ്പ് ഉറപ്പാക്കിയ ആരിഫിന് പക്ഷേ ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബന്ധുക്കള്‍ക്കും പോലും സാധിച്ചില്ല. കോവിഡ് ബാധിച്ച് ശനിയാഴ്ച രാവിലെ മരിച്ച ആരിഫ് ഖാന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.

6 മാസത്തിലധികമായി വീട്ടില്‍ പോകാതെ ആരിഫ് ഖാന്റെ താമസം ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു. കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനത്തിന്റെ ഭാഗമായിരുന്നു ഈ നാല്‍പത്തെട്ടുകാരന്‍. കോവിഡ് രോഗികളുമായി ആംബുലന്‍സില്‍ നിര്‍ത്താതെയുള്ള ഓട്ടം. ഈ ആറുമാസത്തിനിടെ ഫോണില്‍ മാത്രമാണ് ആരിഫ് ഭാര്യയേും കുട്ടികളേയും ‘കണ്ടത്’.

ഡല്‍ഹിയില്‍ സൗജന്യ അവശ്യസര്‍വീസ് നടത്തുന്ന ശഹീദ് ഭഗത് സിങ് സേവാദള്‍ എന്ന സംഘടനയില്‍ ജോലിചെയ്തിരുന്ന ആരിഫ് ഖാന്‍ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്നത് 16,000 രൂപയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആരിഫ്. 9000 രൂപ വീട്ടുവാടക ഇനത്തില്‍ തന്നെ നല്‍കി, ബാക്കി തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്

മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ ഭംഗിയായി നടന്നുവെന്ന് ഉറപ്പുവരുത്തിയിരുന്ന ആരിഫിനെ അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തകനായ ജിതേന്ദര്‍ കുമാര്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനാണ് ആരിഫിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു. കോവിഡിനെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലെന്നും തന്റെ തൊഴില്‍ നല്ല രീതിയില്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ആരിഫിന്റെ ഇളയമകന്‍ ആദില്‍ പറഞ്ഞു. വീട്ടില്‍നിന്ന് വസ്ത്രങ്ങളോ മറ്റോ എടുക്കാന്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് മാര്‍ച്ച് 21 ന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ആദില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായി നിലകൊണ്ട ആരിഫ് നന്മ എന്ന വാക്കിന്റെ പര്യായമാണ്.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending