Connect with us

gulf

മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ കാലി, ട്രന്‍ഡിങായി ബോയ്‌കോട്ട് ഹാഷ് ടാഗ്- ഞെട്ടി ഫ്രാന്‍സ്

കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

Published

on

കുവൈത്ത് സിറ്റി: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ അറബ് ലോകത്ത് പ്രതിഷേധം രൂക്ഷം. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാണ് അറബ് ജനത പ്രസ്താവനയോട് പ്രതികരിക്കുന്നത്. കുവൈത്തും ഖത്തറും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

കുവൈത്തില്‍ സംഘടിത ബഹിഷ്‌കരണം

കുവൈത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിയ കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്‌

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കു നേരെയുള്ള തുടര്‍ച്ചയായ അപമാനത്തിന് പ്രതിഷേധമായാണ് തങ്ങളുടെ നടപടിയെന്ന് കൂട്ടായ്മയുടെ േേമധാവി ഫഹദ് അല്‍ കിഷ്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കുവൈത്തില്‍ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ മാത്രം 834.70 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ് കുവൈത്ത് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

ഖത്തറില്‍ ഫ്രഞ്ച് വിരുദ്ധ നീക്കം സജീവം

ഖത്തറിലും പ്രതിഷേധ നടപടികള്‍ ശക്തമാവുകയാണ്. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്‍വലിക്കുന്നുവെന്നാണ് അല്‍മീരയുടെ വിശദീകരണം.

സൗദിയില്‍ ബോയ്‌കോട്ട് ഹാഷ്ടാഗ്

സൗദിയില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രന്‍ഡിങാണ്. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരെഫോറിനെ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തുര്‍ക്കിയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെയുള്ള മനോഭാവത്തില്‍ ഇമ്മാനുവല്‍ മക്രോണ് മാനസിക ചികിത്സ വേണമെന്നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് എര്‍ദോഗന്‍ പറഞ്ഞത്.

https://twitter.com/ADerErste/status/1320512710828789761?s=20

ഞെട്ടിച്ച് പോഗ്ബയുടെ രാജി

മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചത് വന്‍ വാര്‍ത്തയായി. പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ വിമര്‍ശം ഉയരുന്നതിനിടെയാണ് ലോകകപ്പ് ഹീറോയായ 27കാരന്‍ ഇനി ഫ്രാന്‍സിനു വേണ്ടി ബൂട്ടു കെട്ടില്ല എന്ന് തീരുമാനിക്കുന്നത്. 2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയാണ്.

പോള്‍ പോഗ്ബ

അന്താരാഷ്ട്ര തലത്തില്‍ 2013ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതോടെ ഫ്രാന്‍സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധത

പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. നേരത്തെ, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്‍ പ്രസ്താവന നടത്തിയിരുന്നത്.

ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്‍ പറഞ്ഞിരുന്നു. ‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇമ്മാനുവല്‍ മക്രോണ്‍

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending