Connect with us

kerala

തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ വീണ്ടും വിഎസിനെ സിപിഎം പൊടിതട്ടിയെടുക്കുന്നു

ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന പേരില്‍ കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റി സുഖജീവിതം നയിക്കുന്ന വിഎസിന്റെ ആദര്‍ശത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്

Published

on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുമ്പോള്‍ വിഎസ് അച്യുതാനന്ദനെ വീണ്ടും സിപിഎം രംഗത്തിറക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കൊടുത്ത് നിശബ്ദനാക്കി നിര്‍ത്തിയ വിഎസിനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രംഗത്തിറക്കാനാണ് സിപിഎം തീരുമാനം. കഴിഞ്ഞ ദിവസം വിഎസിന്റെ ജന്‍മദിനമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി സോഷ്യല്‍ മീഡിയയില്‍ വിഎസിന്റെ ജന്‍മദിനാശംസകള്‍ കൊണ്ട് നിറയുന്നതാണ് കേരളം കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഎസിനെ കുറിച്ച് വിശദമായ കുറിപ്പടക്കം ചേര്‍ത്താണ് ആശംസാസന്ദേശം പോസ്റ്റ് ചെയ്തത്.

പുന്നപ്ര വയലാര്‍ സമരത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ഇന്ന് വിഎസ് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഏറ്റെടുത്ത് വീണ്ടും സഖാക്കള്‍ വിഎസിനെ വാഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ നാലരവര്‍ഷം പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെക്കുറിച്ച് മാത്രം വീരവാദം മുഴക്കിയിരുന്ന സിപിഎം അണികളും നേതാക്കളും തെരഞ്ഞെടുപ്പ് അടുത്തതോടെ വിഎസിനെ തേടിയെത്തുന്നതാണ് കേരളം കാണുന്നത്. സ്വര്‍ണക്കടത്ത്, പിഎസ്‌സി അട്ടിമറി, ലൈഫ് മിഷന്‍ ക്രമക്കേട്, രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം തുടങ്ങി സമ്പൂര്‍ണ ഭരണപരാജയം നേരിടുന്ന സര്‍ക്കാറിനെ വീണ്ടും വിഎസിന് ആദര്‍ശത്തിന്റെ പ്രതിച്ഛായ ചാര്‍ത്തിക്കൊടുത്ത് രക്ഷിക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്.

എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന പേരില്‍ കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റി സുഖജീവിതം നയിക്കുന്ന വിഎസിന്റെ ആദര്‍ശത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായിക്ക് ശല്യമില്ലാതെ മുഖ്യമന്ത്രിയാണ് സിപിഎം ഒരുക്കിയ ഫോര്‍മുലയായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം. സിപിഎമ്മിലെ ആഭ്യന്തര കലഹം തീര്‍ക്കാന്‍ കോടികളുടെ അധികഭാരമാണ് പൊതുജനങ്ങളുടെ തലയില്‍ സിപിഎം നേതൃത്വവും സര്‍ക്കാറും കെട്ടിവെച്ചത്. ഇതിനെ യാതൊരു മടിയുമില്ലാതെ സ്വീകരിച്ച വിഎസിന്റെ ആദര്‍ശമുഖത്തിന്റെ കാപട്യം ഇതിനകം തന്നെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് വസ്തുത.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

Trending