Connect with us

kerala

താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി; അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളെന്ന് മുല്ലപ്പള്ളി

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണ്.
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.

Published

on

കോഴിക്കോട്: താഹയുടെ കുടുംബത്തിന് കെപിസിസി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി. ഭവന രഹിതര്‍ക്കായി കെപിസിസി സമാഹരിച്ച തുകയില്‍ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്‍കിയത്. കെപിസിസി 1000 വീടുകള്‍ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം പുറത്ത് വിടുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഎപിഎ കേസില്‍ പത്തുമാസത്തിനു ശേഷമാണ് അലനും താഹയും പുറത്തിറങ്ങിയത്.

താഹയുടേയും അലന്റേയും വീട്ടില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. താഹയ്ക്ക് വീടില്ലാത്തതിനാല്‍ അഞ്ചുലക്ഷം രൂപ സഹായമായി നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് തുക കൈമാറിയത്.

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണ്.
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.

സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലേ അതേ അനുഭവവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയില്‍; പി.കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാര്‍ ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാള്‍ പ്രയാസം

Published

on

കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നേരത്തെയും ഉന്നയിച്ചതാണ്. നിയമസഭക്ക് അകത്തും പുറത്തും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. മെഡിക്കൽ കോളേജുകളിൽ യാതൊരു സൗകര്യവുമില്ല. ശോചനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഒന്നിനും ഫണ്ട് കൊടുക്കാത്തത് തന്നെയാണ് പ്രശ്‌നം. ഫണ്ട് അനുവദിക്കാത്തത് കൊണ്ട് എല്ലാ മേഖലകളും നിശ്ചലാവസ്ഥിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട ഘട്ടങ്ങളിൽ പോലും അത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ഡോ. ഹാരിസ് ഇത് പുറത്ത് പറഞ്ഞത്. സർക്കാറിന്റെ കണ്ണ് തുറപ്പിക്കാനാണ് സഹികെട്ട് അദ്ദേഹം പ്രതികരിച്ചത്. ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ പ്രയാസമാണ്. സിസ്റ്റം മര്യാദക്ക് പ്രവർത്തിക്കുന്നില്ല. ഫയലുകളിൽ ആരും തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി

സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.

Published

on

വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ
സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു

രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

Published

on

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending