Connect with us

kerala

സിഎജി ഒന്നും സര്‍ക്കാറിനെ അറിയിച്ചില്ല; രണ്ടും കല്‍പ്പിച്ച് ഐസക്‌

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലില്‍ വരുന്ന വേളയിലാണ് ഐസകിന്റെ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം.

Published

on

തിരുവനന്തപുരം: എ.ജി സര്‍ക്കാറിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ് എന്നും മാധ്യമങ്ങള്‍ക്ക് സ്ഥിരമായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ് എന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ കുറിച്ചുള്ള നാലു പേജ് പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാറുമായി ചര്‍ച്ച ചെയ്തില്ലെന്നും സിഎജി ഒരു ഘട്ടത്തില്‍ പോലും ഇക്കാര്യം അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിയെക്കുറിച്ചുളള പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരടില്‍ ഇല്ലാത്തത് അംഗീകരിക്കാനാകില്ല. നടപടി ദുരുപദഷ്ടിതമാണ്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത ഭാഗം നിയമസഭയില്‍ വയ്ക്കണമെന്ന് പറയാനാവില്ല. ധനവകുപ്പ് പോസ്റ്റ് മാനല്ല. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥയുള്ളത്- അദ്ദേഹം ചോദിച്ചു. ഇത് ചട്ടലംഘനമാണ് എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസാധാരണ സാഹചര്യമാണ് സിഎജിയുടെ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അസാധാരണ നടപടികളും ഇനി വേണ്ടി വരും. കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് എജി പറയുന്നത്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. എന്റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസനത്തിന് വരാന്‍ പോകുന്നത്. എനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് ഞാന്‍ കൃത്യമായ മറുപടി നല്‍കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി കേസുകളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയിലാണ് ഐസക് കിഫ്ബി ‘പ്രശ്‌നവുമായി’ മുമ്പോട്ടു വരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലില്‍ വരുന്ന വേളയിലാണ് ഐസകിന്റെ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം.

kerala

അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും

ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്‍ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്.

കൂട്ടക്കൊലപാതകം നടത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. സഹോദരന്‍ അഹ്‌സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എല്‍ദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

പി.വി. അന്‍വര്‍ പാര്‍ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകുമെന്നും നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയാന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി പി വി അന്‍വറിനെ പിന്തുണക്കില്ലെന്നും അന്‍വറും നോട്ടയും തമ്മിലാണ് മത്സരമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിത്തം; പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും

ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്.

Published

on

കേരള തീരത്തിനടുത്ത് ഉള്‍ക്കടലില്‍ ചരക്കു കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

കപ്പലില്‍ 22 ജീവനക്കാരുണ്ടായിരുന്നെങ്കിലും അപകടം നടന്നതോടെ 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

കപ്പലിലെ തീ അണക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തിയമര്‍ന്നതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകള്‍ക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ കപ്പലും കണ്ടെയ്നറും കടലില്‍ ഒഴുകി നടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ അപകടകാരികളായ വസ്തുക്കള്‍ ഉള്ളതുകൊണ്ടു തന്നെ തീ അണയ്ക്കുന്നത് ശ്രമകരമാണ്.

Continue Reading

Trending