Connect with us

kerala

നിങ്ങള്‍ ചാണക സംഘിയെന്നു വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്; സുരേഷ് ഗോപി

നിങ്ങള്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. പക്ഷേ ഞാന്‍, ലോകം ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഥമ ശിഷ്യനും അദ്ദേഹത്തിന്റെ പോരാളിയുമാണെന്ന് സുരേഷ് ഗോപി

Published

on

കോഴിക്കോട്: ചാണക സംഘി എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി നടനും എംപിയുമായ സുരേഷ് ഗോപി. നിങ്ങള്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. പക്ഷേ ഞാന്‍, ലോകം ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഥമ ശിഷ്യനും അദ്ദേഹത്തിന്റെ പോരാളിയുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ബിജെപി പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.

നിങ്ങള്‍ സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകുന്നത്. ചില വൃത്തികെട്ട ജന്‍മങ്ങള്‍ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം പോലെ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെട്ടിയിറക്കിയ വെറും നടനായ എംപിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. കേരളത്തിലെ മറ്റ് 20 എംപിമാര്‍ ഏതേലും ഗ്രാമം ദത്തെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കെട്ടിയിറക്കിയ ഈ എംപി എന്തു ചെയ്തുവെന്ന് മനസിലാക്കാം. അതുകൊണ്ട് കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂവെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു.

 

kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

Published

on

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Continue Reading

kerala

അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

Published

on

താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ധാരണയായത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

Continue Reading

kerala

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

രണ്ടുദിവസം മുന്‍പാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.

Published

on

കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര, മനുഭവനില്‍ സാനുക്കുട്ടനെയാണ് യെമ്പോങ് ചതുപ്പിലെ വനത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. രേണുകയെ കുത്തിപ്പരിക്കേല്‍പ്പിച്ച സാനു ഒളിവിലായിരുന്നു.

സംശയം മൂലം വീട്ടില്‍ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കത്രികകെണ്ട് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാള്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഉടന്‍ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending