Connect with us

News

നിയമ നടപടികൾ അവസാനിച്ചാൽ ഓസ്‌ട്രേലിയയിലേക്ക് അസാൻജിന് മടങ്ങാം

മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.

Published

on

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടാൽ അദ്ദേഹത്തിന് സ്വദേശമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്ന് ഓസ്ട്രലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. അസാൻജിനെ യു.എസിന് കൈമാറുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞിരുന്നു. കൂടാതെ ചാരവൃത്തി തടയുന്ന എസ്പിയൊണേജ് ആക്ട് പ്രകാരം അദ്ദേഹത്തിനെതിരെ നിലവിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ഓസ്‌ട്രേലിയൻ പാർലമെന്റ്് അംഗങ്ങളുടെ സംഘം ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ള അസാൻജ് ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് കോടതി അമേരിക്കയിലേക്ക് നാടുകടത്തുന്നതിനെ വിലക്കിയത്.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെത്തിയാൽ കേസിൽ തീർപ്പാകാൻ മൂന്ന് വർഷം വരെ സമയമെടുത്തേക്കും. എന്നാൽ കേസിൽ കക്ഷിചേരാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്ന് സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. നീതിന്യായ വിഭാഗം അതിന്റേതായ വഴിക്കാണ് നീങ്ങുന്നതെന്നും അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഓസ്‌ട്രേലിയൻ പൗരനെയും പോലെ അസാൻജിനും കോൺസുലാർ സേവനങ്ങൾ ലഭിക്കും. അമേരിക്കക്ക് വിട്ടുകൊടുക്കരുതെന്നാണ് കോടതികളുടെ അന്തിമ തീരുമാനമെങ്കിൽ അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്നും മോറിസൺ കൂട്ടിച്ചേർത്തു.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്. അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending