Connect with us

Video Stories

മോദി കമ്മിറ്റി മാത്രമായി ചുരുങ്ങുന്ന കേന്ദ്ര മന്ത്രിസഭ

Published

on

ഡോ. രാംപുനിയാനി

മോദി സര്‍ക്കാര്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടത് അടുത്തിടെയാണ് (നവംബര്‍ 2016). ഈ സര്‍ക്കാറിന്റെ പ്രധാന സവിശേഷതയായി നമുക്ക് എന്താണ് കാണാന്‍ സാധിച്ചത്?. ഉറച്ച നിലപാടുകളെടുക്കാന്‍ പ്രാപ്തിയുള്ള, പുതു രീതിയില്‍ രാഷ്ട്രത്തെ മാറ്റിപ്പണിയുന്നതിന് ഉത്തരവ് നല്‍കാന്‍ കെല്‍പ്പുള്ള, പ്രത്യാശ നല്‍കുന്ന ഒരു നേതാവാണ് അദ്ദേഹമെന്നാണ് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നത്. ഇത് കാഴ്ചപ്പാടിന്റെ ഒരു വശം; രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം കാണുന്ന യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമാണ്.

 

അച്ഛേ ദിന്‍, രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് എക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും എന്നെല്ലാമുള്ള വാഗ്ദാനവുമായാണ് ഈ സര്‍ക്കാര്‍ വന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവശ്യ സാധന വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് കടുത്ത വേദനയും പീഡനവുമാണ് സമ്മാനിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. അവശ്യസാധന വില ഉയരുന്നതിനൊപ്പം നോട്ട് മാറ്റാനായി ബാങ്കുകളില്‍ വരി നിന്ന നൂറിലേറെ പേര്‍ മരിച്ചുവീണ വാര്‍ത്തയും ശ്രവിക്കാനായി. വലിയ വിഭാഗം ദിവസ വേതനക്കാരും കര്‍ഷകരും മുമ്പൊന്നുമില്ലാത്ത തരത്തില്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും ഉഴലുകയാണ്.

 

ഈ സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അധികാരങ്ങളും പ്രധാന മന്ത്രിയെന്ന ഒരു വ്യക്തിയുടെ പ്രഭാവലയത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നതാണ് മറ്റു സര്‍ക്കാറുമായുള്ള വ്യത്യാസത്തിലെ പ്രധാന വസ്തുത. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളും തോന്നലുകളും അംഗീകരിക്കുന്ന ഒരു കമ്മിറ്റി മാത്രമായി മന്ത്രിസഭ ചുരുങ്ങി. നോട്ട് നിരോധനം ഉദാഹരണമാണ്. പാകിസ്താനുമായുള്ള സൗഹൃദത്തിനു വന്‍ പ്രഹരമേല്‍പ്പിക്കുന്നതിലൂടെയാണ് വിദേശ നയത്തിനു തുടക്കംകുറിച്ചത്. ലോക രാജ്യങ്ങളുമായുള്ള ബന്ധം അറിയുന്നത് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍കൊണ്ടാണ്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോള തലത്തില്‍ പ്രധാന മാറ്റമൊന്നുമുണ്ടായിട്ടില്ലെങ്കിലും പ്രത്യേകിച്ച് പാകിസ്താനും നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ രണ്ട് വന്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

 

അധികാര കേന്ദ്രീകരണത്തോടൊപ്പം ബി.ജെ.പിടെയും അവരുടെ കൂട്ടാളികളായ ആര്‍.എസ്.എസ് സംഘ് പരിവാര നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കൂടുതല്‍ തീവ്രമായി വര്‍ധിച്ചിട്ടുണ്ട്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് അവര്‍ തുനിഞ്ഞത്. മന്ത്രിയാകുന്നതിനു മുമ്പ് ‘തന്തയില്ലാത്തവര്‍’ എന്ന വാക്കുവരെ പ്രയോഗിക്കാന്‍ ഒരു ക്യാബിനറ്റ് മന്ത്രി തയാറായി. യൂനിവേഴ്‌സിറ്റി കാര്യങ്ങളില്‍ തലയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. നിയമപരമായി യോഗ്യതയില്ലാത്തവരെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കാന്‍ തയാറായി. മതിയായ കഴിവൊന്നുമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനാക്കി നിയമിച്ചു.

 

അതുപോലെ കഴിവിന് പ്രാധാന്യം നല്‍കാതെ ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രവുമായി ബന്ധമുള്ളവരെ വിവിധ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരായി നിയമിച്ചു. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി ക്യാമ്പസുകളില്‍ വളരെ സജീവമാകുകയും ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു. ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റി എന്നിവിടങ്ങളില്‍ ഇത് നമുക്ക് വ്യക്തമായി കാണാം. ജെ.എന്‍.യുവില്‍ കനയ്യ കുമാറിനെയും സംഘത്തെയും കുടുക്കാന്‍ വ്യാജ സി.ഡി ഉപയോഗിച്ചവര്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

 

ലൗ ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ ആര്‍.എസ്.എസ് സംഘം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കി. ബീഫിന്റെയും വിശുദ്ധ പശുവിന്റെയും പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടി. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബീഫിന്റെ പേരില്‍ സംഘ്പരിവാരം അടിച്ചുകൊന്ന ക്രൂരമായ സംഭവം ഒരു തുടക്കമായിരുന്നു. പിന്നീട് ഉനയില്‍ ദലിത് യുവാക്കളെ നിഷ്ഠൂരമായി മര്‍ദിച്ചവശരാക്കി.

 

വിശ്വാസത്തിന്റെ പേരില്‍ അന്ധത ബാധിച്ച ഫാസിസ ശക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കരുത്തുപകര്‍ന്നു. ഗോവിന്ദ് പന്‍സാരെക്കും എം.എം കല്‍ബുര്‍ഗിക്കും പിന്നാലെ ദബോല്‍ക്കറും കൊല്ലപ്പെട്ടു. ഈ സംഭവങ്ങള്‍ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിനു വഴിവെച്ചു. സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നുവരുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. രാജ്യത്തെ സാമൂഹികാവസ്ഥ ബി.ജെ.പിയുടെ മുന്‍ സഹയാത്രികനായ അരുണ്‍ ഷൂരി സൂചിപ്പിച്ചതുപോലെ വികേന്ദ്രീകൃത അടിയന്തരാവസ്ഥ അല്ലെങ്കില്‍ ‘പിരമിഡല്‍ മാഫിയ സ്റ്റേറ്റ്’ എന്ന തരത്തിലേക്ക് സംഘ്പരിവാര പ്രഭൃതികള്‍ കൊണ്ടെത്തിച്ചു.

 

കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ചെറുത്തുനില്‍പ് അവരെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു. ചെറുകിട, ഇടത്തരം ഫാക്ടറികളിലെ തൊഴിലാളികളെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ പൂര്‍ണമായും വേണ്ടെന്നു വെച്ച തൊഴില്‍ പരിഷ്‌കരണം തൊഴിലാളികളെ സാരമായി ബാധിച്ചു. കോര്‍പറേറ്റ് ലോകത്തിന്റെ സമാന്തര അധികാര വളര്‍ച്ച വളരെ പ്രകടമായി. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം വന്‍തോതില്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വന്‍ കടബാധ്യതയുണ്ടായിരുന്ന വിജയ്മല്യ ഒന്നുമറിയാതെ രാജ്യം വിട്ട് പറന്നകന്നു. ഒരു കൂട്ടം പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മിക്കതും കടലാസില്‍ ഒതുങ്ങുകയും സാധാരണക്കാരെയോ പാവപ്പെട്ട കര്‍ഷകരെയോ തൊഴിലാളികളെയോ ശാക്തീകരിക്കാനാവാതെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതായി.

പ്രതിപക്ഷ കക്ഷികളെയും പരിസ്ഥിതി സംരക്ഷണത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പീഡിപ്പിച്ചും അവരുടെ എഫ്.സി.ആര്‍.എ റദ്ദാക്കിയും നവടപ്പിച്ചും അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായി. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ സര്‍ക്കാറിനെതിരായ അഭിപ്രായ പ്രകടനം ദേശീയ വിരുദ്ധ ലേബലില്‍ ചേര്‍ക്കപ്പെട്ടു. തിരിച്ചറിയല്‍ രാഷ്ട്രീയം ഭാരത് മാതാ കീ ജയ് വിളിയിലും സിനിമാശാലകളിലെ ജനഗണമന പാടലിലും നിര്‍മ്മിക്കപ്പെട്ടു.
പ്രാഥമികമായി വേണ്ടത് കലാപങ്ങള്‍ വര്‍ധിച്ചുവരുന്നത് രേഖപ്പെടുത്തുകയാണെങ്കിലും മോദി പ്രോത്സാഹിപ്പിച്ച വിഭാഗീയ ഹിന്ദുത്വ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തില്‍ കലാപങ്ങള്‍ വ്യാപകമാക്കുകയാണ് ചെയ്തത്. കഴിഞ്ഞ കാലങ്ങളിലെ അഴിമതിയെക്കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ കള്ളപ്പണത്തിന്റെ പേരില്‍ വന്‍ അഴിമതിക്കു കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണത്തിന്റെ സ്രോതസായി പണത്തെ ലക്ഷ്യമിട്ടു. എന്നാല്‍ നോട്ട് രൂപത്തിലുള്ള കള്ളപ്പണം വളരെ കുറച്ചു മാത്രമാണ്. വിദേശ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റായും ആഭരണങ്ങളായുമൊക്കെയാണ് കള്ളപ്പണം സൂക്ഷിക്കുന്നത്.

 

ജനങ്ങളെ യാതൊരു നിലയിലും പരിഗണിക്കാതെയുള്ള ഭരണ കക്ഷിയുടെയും അവരുടെ കൂട്ടാളികളുടെയും നടപടിയില്‍ പൊതുജനങ്ങള്‍ കടുത്ത നിരാശയിലാണ്. യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നത് കനയ്യ കുമാര്‍ പോലുള്ള യുവ നേതാക്കളെ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനാണ് വഴിവെച്ചത്. ദലിതുകളുടെ പ്രക്ഷോഭം ജിഗ്നേഷ് മെവാനിയെ പോലുള്ള യുവ നേതാക്കളുടെ നേതൃത്വത്തില്‍ സംയോജിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഭാവി പ്രതീക്ഷയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മഹാ സഖ്യങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ മറ്റു പാര്‍ട്ടികളുടെ നിലപാട് തെരഞ്ഞെടുപ്പ് തലത്തില്‍ പ്രതീക്ഷയുള്ളതാണ്. ഭാവിയില്‍ മതേതര ശക്തികളുടെ വിശാല സഖ്യം വരുമെന്നതാണ് പ്രത്യാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending