Connect with us

Health

യു.പിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു

വാക്‌സിൻ പാർശ്വഫലങ്ങൾ മൂലമാണ് മരണമെന്ന് മകൻ

Published

on

ഉത്തർപ്രദേശിലെ മൊറാദാബിൽ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു. മൊറാദാബാദിലെ ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്യുന്ന 46 കാരനായ വാർഡ് ബോയ് മഹിപാൽ സിംഗ് ആണ് മരിച്ചത്. ജനുവരി 16 നാണ് മഹിപാൽ സിങ്ങിന് വാക്‌സിൻ നൽകിയത്. പിറ്റേന്ന് പകൽ സമയത്ത് നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടെന്ന് പരാതിപ്പെടുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിക്കുകുയുമായിരുന്നുവെന്ന് മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എം.സി ഗാർഗ് അറിയിച്ചു.

എന്നാൽ വാക്‌സിൻ പാർശ്വഫലങ്ങൾ മൂലമാണ് പിതാവ് മരിച്ചതെന്ന് വിശ്വസിക്കുന്നതായി മഹിപാൽ സിങ്ങിന്റെ മകൻ വിശാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്‌സിൻ ലഭിച്ച ശേഷം ഉച്ചയ്ക്ക് 1.30 ഓടെയാണ് താൻ പിതാവിനെ വീട്ടിലെത്തിച്ചതെന്ന് വിശാൽ പറയുന്നു. ജനുവരി 16ന് പിതാവ് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം അനാരോഗ്യവാനാിരുന്നവെന്നും വിശാൽ പറഞ്ഞു. അദ്ദേഹത്തിന് ഇതിനകം ന്യൂമോണിയ, ചുമ, ജലദോഷം എന്നിവ ഉണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങിയ ശേഷം പിതാവിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. തങ്ങൾ അദ്ദേഹത്തിന് കുറച്ച് ചൂടുവെള്ളവും ചായയും നൽകി കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

അതേസമയം കോവിഡ് 19 നുള്ള വാക്‌സിൻ സ്വീകരിച്ച് ഒരു ദിവസം മരിച്ചെങ്കിലും മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. മഹിപാലും നൈറ്റ് ഡ്യൂട്ടി ചെയ്തിട്ടുണ്ടെന്നും ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. കാർഡിയോപൾമോണറി രോഗം മൂലം കാർഡിയോജനിക്, സെപ്റ്റികേമിക് ഷോക്ക് മൂലമാണ് മഹിപാൽ മരിച്ചതെന്നും സി.എം.സി ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു.

ആരോഗ്യരംഗത്ത് നേരത്തേ തന്നെ വിവാദമായ പല പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് യു.പി. 2017 ആഗസ്തിൽ യു.പിയിലെ ഘോരക് പൂർ ബി.ആർ.ഡി ആസ്പത്രിയിൽ ഓക്‌സിജൻ കിട്ടാതെ 60 കുഞ്ഞുങ്ങൽ മരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending