Connect with us

crime

പന്തീരങ്കാവ് കേസ്:  മകന്റെ അറസ്റ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം കൊണ്ടെന്ന് വിജിതിന്റെ പിതാവ്

അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും പിതാവ് വിജയൻ

Published

on

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു..എ.പി..എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന് വിജിതിന്റെ പിതാവ് വിജയൻ ചന്ദ്രിക ഓൺലൈനിനോട് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ നേരത്തേ അറസ്റ്റിലായവർ വിജിതിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന വാദം നിരത്തിയാണ് എൻ.ഐ.എ മകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പിതാവിനൊപ്പം കൽപ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിത് വിജയനെ എൻ.ഐ.എ കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്ന് താൻ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടെന്നാണ് അവർ മറുപടി നൽകിയതെന്നും വിജയൻ ആരോപിച്ചു.

നേരത്തേ എസ്.എഫ്.ഐയുടെ പ്രവർത്തകനായിരുന്നു തന്റെ മകൻ. കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിൽ എസ്.എഫ്.ഐയുടെ മുൻ യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുൻ കമ്മിറ്റി അംഗവുമായിരുന്നു. അവിടെ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് സെമസ്റ്റർ നഷ്ടപ്പെട്ടവർക്ക് കുറച്ച് കാലം ട്യൂഷനെടുത്തിരുന്നു. തുടർന്ന് കോഴിക്കോട് ചെറുകുളത്തൂരിൽ ട്യൂഷൻ സെന്റർ നടത്തി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അത് നിർത്തേണ്ടിവന്നു. തുടർന്ന് നാട്ടിലെത്തി റിസോർട്ട് നടത്താനുള്ള ശ്രമത്തിലായിരുന്നു വിജിത്. വിജയൻ പറയുന്നു.

2020 മെയ് മാസം രണ്ട് ദിവസം തുടർച്ചയായി വിജിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തതാണ്. തുടർന്ന് ജൂലൈയിൽ അഞ്ച് ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. അന്ന് എൻ.ഐ.എക്കൊപ്പം കേരള ഇന്റലിജൻസ് ബ്യൂറോ, സ്‌പെഷ്യൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ തുടങ്ങിയവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു. അന്നൊന്നും കിട്ടാത്ത എന്തു തെളിവാണ് തന്റെ മകനെതിരായി ഇപ്പോൾ കിട്ടിയത്.? തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും പിതാവ് പറഞ്ഞു.

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് വിജിതിനെ അറസ്റ്റ് ചെയ്തത്. വയനാട് വെങ്ങപ്പള്ളി സ്വദേശിയാണ് പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയായി എൻ.ഐ.എ കേസെടുത്ത വിജിത് വിജയൻ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിതെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇയാളാണെന്നും എൻഐഎ ആരോപിക്കുന്നു. എന്നാൽ ഇത് അസത്യമാണെന്നാണ് കുടുംബം പറയുന്നത്.

പന്തീരങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയൻ സർക്കാരാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ യു..എ.പി.എ പ്രകാരം അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവർത്തകരായിരുന്നു. ഒരു തവണ അലനും താഹക്കും ജാമ്യം കിട്ടിയിരുന്നുവെങ്കിലും പിന്നീച് താഹയുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

വേങ്ങപ്പള്ളിയിലെ വിജയൻ ചന്ദ്രമതി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് വിജിത്. അനിയൻ ജിതിൻ എറണാകുളത്ത് അഭിഭാഷക വിദ്യാർത്ഥിയാണ്. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ക്ലാർക്കാണ് വിജയൻ. ഈ മാസം 30ന് വിരമിക്കും.

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

crime

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

Published

on

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Continue Reading

Trending