Culture
തിയേറ്ററില്‍ ദേശീയഗാനത്തെ ആദരിച്ചില്ലെന്ന്: വീട്ടമക്കും കൈകുഞ്ഞിനുമടക്കം മര്‍ദ്ദനം

കോഴിക്കോട്: തിയേറ്ററില്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലെ തിയേറ്ററിലാണ് വീട്ടമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബത്തിന് മര്‍ദ്ദനമേറ്റത്. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കാണാനെത്തിയവരായിരുന്നു സുമേഷും കുടുംബവും.
സിനിമ തുടങ്ങുന്നതിന് മുന്നോടിയായുളള ദേശീയഗാനസമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സുമേഷ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ സുമേഷും ഭാര്യയും കുഞ്ഞിനെ മടിയില്‍ വെച്ചതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ”നിന്റെ കാലിന് മന്താണോ? നിനക്ക് ദേശസ്നേഹമുണ്ടോ” എന്നാക്രോശിച്ചായിരുന്നു അസഭ്യവര്‍ഷവും ആക്രമണവുമെന്ന് സുമേഷും കുടുംബവും പറഞ്ഞു.
ബാലുശ്ശേരി പൊലീസും മറ്റുളളവരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുടുംബത്തെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala22 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF22 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍