Connect with us

kerala

‘ഇനി അങ്കപ്പുറപ്പാട്’ ; തെരഞ്ഞെടുപ്പിന് സജ്ജമായി യുഡിഎഫ്

കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ 37 ദിവസം മാത്രമാണുള്ളത്

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ഇനി അങ്കത്തട്ടിലേക്ക്.സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കി പരമാവധി നേരത്തെ ഇറങ്ങാനാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും ശ്രമിക്കുക. കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ 37 ദിവസം മാത്രമാണുള്ളത്. രാഷ്ട്രീയ വിവാദങ്ങളുടെ വേലിയേറ്റത്തിനിടെയാണ് തെരഞ്ഞെടുപ്പ് വരുന്നത്. സ്വാഭാവികമായും പ്രചാരണഘട്ടങ്ങളില്‍ പതിവിനപ്പുറം വീറും വാശിയും അലയടിക്കും. സ്പ്രിംഗ്ലര്‍ ഇടപാട്,കെഫോണ്‍-ലൈഫ് മിഷന്‍ അഴിമതി, പിന്‍വാതില്‍ നിയമനങ്ങള്‍,ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉള്‍പ്പെടെ മുഖം നഷ്ടപ്പെട്ട ഇടതുമുന്നണി പിടിവള്ളി തേടുകയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കി കളംനിറയാനാകും സിപിഎമ്മിന്റെ തീരുമാനം. മേഖലാ ജാഥക്കിടെ എ.വിജയരാഘവന്‍ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടകരം എന്ന വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരായ പ്രതികരണം ന്യൂനപക്ഷങ്ങളില്‍ നിന്നുണ്ടായേക്കും.

എന്നാല്‍ സിപിഎം ഏറെ ഭയക്കുന്നത് ആഴക്കടല്‍ മത്സ്യബന്ധന കരാറാണ്. സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷത്തോളം മത്സ്യതൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും അവരെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗം അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ച വിവാദ കരാര്‍ പ്രതിപക്ഷത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് റദ്ദാക്കിയത്.

ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വോട്ടര്‍മാര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞാല്‍ മുന്നണികള്‍ക്ക് പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും.മുന്‍കാലങ്ങളിലേതു പോലെ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാവില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.അതുകൊണ്ടു തന്നെ കൂടുതല്‍ ദിവസം പ്രചാരണത്തിന് ഉപയോഗിക്കാനായാല്‍ അത് മുന്നണികള്‍ക്ക് ഗുണംചെയ്യും. തെരഞ്ഞെടുപ്പിന് നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വൈകാതെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ച് തുടര്‍ഭരണം സ്വപ്‌നം കാണുകയാണ് എല്‍ഡിഎഫ്. റേഷന്‍ കടകളിലൂടെ നല്‍കിയ ഭക്ഷ്യക്കിറ്റുകളും ക്ഷേമപെന്‍ഷന്‍ വിതരണവും വോട്ടാകുമെന്ന് പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് എക്കാലത്തും ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നതാണെന്നും തുടര്‍ന്നുവന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം അതായിരുന്നില്ലെന്നുമാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.മാത്രമല്ല, ഐശ്വര്യ കേരളയാത്രയുടെ വന്‍ വിജയം യുഡിഎഫിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. യാത്രയിലുടനീളം ലഭിച്ച ജനപിന്തുണ യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. വിവിധ തലങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് യാത്രയില്‍ അണിചേര്‍ന്നത്. സിനിമാ,സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുഡിഎഫ് വേദിയിലെത്തിയത് ശ്രദ്ധേയമായി.

രണ്ട് കോടി 67 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 5,79.033 പേര്‍ പുതിയ വോട്ടര്‍മാരാണ്. 221 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യും. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കാം. കോവിഡ് രോഗികള്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോണിയയും രാഹുലും

Published

on

മലപ്പുറം: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ ഫോണിൽ വിളിച്ച് ബലിപെരുന്നാൾ ആശംസകൾ നേർന്നു.

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും വേളയിൽ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാൾ ഐക്യത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമാവട്ടെയെന്ന് ഇരുവരും ആശംസിച്ചു.

Continue Reading

kerala

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Continue Reading

crime

തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ലഹരി ഇടപാട് മറയ്‌ക്കാൻ, അലന്റെ സുഹൃത്തും കസ്റ്റഡിയിൽ

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

Published

on

പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡ്രൈവർ അലന്റെ സുഹൃത്താണ്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

Continue Reading

Trending