Connect with us

kerala

ഓണ്‍ലൈന്‍ പഠനം: ആയിരങ്ങള്‍ പുറത്ത്, സര്‍ക്കാരിനെതിരെ എംഎസ്എഫ് സമരം

ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവം ആരംഭിക്കുന്ന സമയത്ത് ആദ്യ ഘട്ടത്തില്‍ ട്രയല്‍ ക്ലാസുകള്‍ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് പഠന സൗകര്യമുറപ്പ് വരുത്തിയതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കൂ എന്നായിരുന്നു പറഞ്ഞത്

Published

on

കോഴിക്കോട്: ട്രയല്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്ത് ഇന്ന് ഔദ്യോഗികമായി ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ ഡിജിറ്റല്‍ സൗകര്യമില്ലാത്തത് മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി എംഎസ്എഫ്.

ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവം ആരംഭിക്കുന്ന സമയത്ത് ആദ്യ ഘട്ടത്തില്‍ ട്രയല്‍ ക്ലാസുകള്‍ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് പഠന സൗകര്യമുറപ്പ് വരുത്തിയതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കൂ എന്നായിരുന്നു പറഞ്ഞത്. പക്ഷേ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമില്ലായെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടും അതൊന്നും വകവെക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്..

ജൂണ്‍ ഒന്ന് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ നോഡല്‍ ഓഫീസര്‍മാരെ വെച്ച് സൗകര്യമില്ലാത്തവരുടെ കണക്കെടുത്തു എന്നല്ലാതെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഡിവൈസുകള്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നയാ പൈസ ചിലവഴിച്ചിട്ടില്ല. പകരം ചാലഞ്ചുകള്‍ പ്രഖ്യാപിച്ച് സ്‌കൂളുകളോട് സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.

എംഎസ്എഫ് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ്.പ്രസിഡന്റ് എപി അബ്ദുസ്സമദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ ശാക്കിര്‍ പാറയില്‍,ഷമീര്‍ പാഴൂര്‍,ജില്ലാ കമ്മിറ്റിയംഗങ്ങളായ അഫ്‌ലൂ പട്ടോത്ത്, അന്‍സാര്‍ പെരുവയല്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും അഡ്വ.കെടി ജാസിം നന്ദിയും പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending