News
യൂറോയില്‍ ഇറ്റലിയും സ്പെയിനും നേര്‍ക്കുനേര്‍
ലണ്ടന്‍:യൂറോയില്‍ ഇന്ന് അര്‍ധരാത്രി ഒന്നാം സെമി ഫൈനല്‍. വെംബ്ലിയില്‍ ഇറ്റലിയും സ്പെയിനും നേര്‍ക്കുനേര്‍. വന്‍കരാ ഫുട്ബോളിലെ രണ്ട് പരമ്പരാഗത ശക്തികള്‍. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിക്കാര്‍ എല്ലാ കളികളിലും ജയിച്ചു കയറിയവര്‍. പക്ഷേ സ്പെയിന് ആദ്യ രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി മൂന്നും നാലും മല്‍സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം സ്ക്കോര്‍ ചെയ്ത് ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ ഷൂട്ടൗട്ടില്‍ മറികടന്നവര്‍. റോബര്‍ട്ടോ മാന്‍സിനി എന്ന പരിശീലകന് കീഴില്‍ ആകെ മാറിയിരിക്കുന്നു ഇറ്റലിക്കാര്‍. അതിവേഗ ഫുട്ബോളാണ് ഇപ്പോള്‍ അവരുടെ ബ്രാന്‍ഡ്. അതിനൊപ്പം സ്പെയിന് ഓടിയെത്തുമോ എന്നതാണ് വലിയ ചോദ്യം.
\
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ വേഗതയില്‍ തോല്്പ്പിച്ചവരാണ് ഇറ്റലിക്കാര്‍. അതും ആധികാരികമായി. വിംഗുകളില്‍ തീ പടര്‍ത്തുന്നവരാണ് പത്താം നമ്പറുകാരന് ലോറന്‍സോ ഇന്‍സേന്‍, സിറോ ഇമ്മോബില്‍, ഫ്രെഡറികോ ചിയേസ തുടങ്ങിയവര്‍. ഇവര്‍ക്ക് എളുപ്പത്തില്‍ പന്ത് നല്കുന്ന ലോകോടെലിയെ പോലുള്ള മധ്യനിരക്കാര്‍. പിന്‍നിരയില്‍ നായകന് ജോര്‍ജിയോ ചെലിനിയും ഫ്രെഡറികോ ബനുച്ചിയുമെല്ലാം കളിക്കുമ്പോള്‍ സ്പിനസോലയുടെ അഭാവമുണ്ട്. ഗോള്‍ വലയത്തില്‍ ജിയാന്‍ ലുയിജി ദോനാരുമയും വിശ്വസ്തനാണ്.
ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെ മൂന്ന് ഗോളിന് വീഴ്ത്തിയിരുന്നു ഇറ്റലിക്കാര്‍. ആ മല്‍സരം മുതലാണ് ഇറ്റലിക്കാരുടെ വേഗതയില്‍ ഫുട്ബോല്‍ ലോകം തരിച്ചുനിന്നത്. അടുത്ത മല്‍സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ വീണ്ടും മൂന്ന് ഗോള്‍. വെയില്‍സിനെതിരെ ഒരു ഗോള്‍. പ്രി ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ രണ്ട് ഗോള്‍. അതായത് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന് ഗോളുകളാണ് അവര്‍ സ്ക്കോര്‍ ചെയ്തത്. ഇറ്റലി എന്ന ടീമില്‍ നിന്നും ഇത്രയും വലി മുന്നേറ്റം പ്രതീക്ഷിച്ചില്ലെങ്കില്‍ സ്പാനിഷ് ടീം ഗോള്‍ വേട്ടയില്‍ പിറകിലായിരുന്നില്ല.
ആദ്യ കളികളിലെ നിരാശക്ക് ശേഷം സ്ലോവാക്യ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ അഞ്ച് ഗോള്‍ വീതം നേടിയുള്ള വിജയങ്ങള്‍. അല്‍വാരോ മൊറാത്ത, ഫെറാന്‍ ടോറസ്, പെദ്രി ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളാണ് സ്പെയിനിന്റെ ഗോള്‍ വേട്ടക്കാര്‍. നായകന് സെര്‍ജിയോ ബുസ്ക്കിറ്റസ് നയിക്കുന്ന മധ്യനിരയും ശക്തമാണ്. പ്രശ്നം സെര്‍ജിയോ റാമോസ് ഇല്ലാത്ത പിന്‍നിരയാണ്. അവിടെ പതര്‍ച്ച പ്രകടമാണ്. ഗോള്‍ വലയത്തില്‍ ഡേവിഡ് ഡി ഗിയ തിരികെ വന്നാലും വിശ്വാസ്യതയുടെ പ്രശ്നമുണ്ട്. ഇറ്റാലിയന്‍ മുന്‍നിരക്കാര്‍ ആക്രമിച്ച് കയറുമ്പോള്‍ പതറിയാല്‍ തിരിച്ചടി ഉറപ്പാണ്. അവസാന മല്‍സരത്തില്‍ ബെല്‍ജിയത്തിനെതിരെ പോലും ആദ്യവസാനം ഇറ്റലിക്കാര്‍ നടത്തിയ ആക്രമണം സ്പാനിഷ് പിന്‍നിരക്കാര്‍ക്ക് തലവേദനയാണ്.
india
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.
india
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala10 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
