kerala
ബീമാപള്ളി വെടിവെപ്പും ഇസ്ലാംഭീതിയും : സിനിമ വിവാദമാകുന്നു
ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.

മഹേഷ്‌നാരായണന്‍ സംവിധാനംചെയ്ത് ഫഹദ്ഫാസില്‍ മുഖ്യകഥാപാത്രമായി ഒ.ടി.ടിപ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞദിവസം റിലീസ്‌ചെയ്ത ‘മാലിക്’ ഇടതുപക്ഷത്തെ വെള്ളപൂശിക്കൊണ്ടുള്ള ഇസ്‌ലാമോഫോബിക് സിനിമയാണെന്ന പരാതിയുയര്‍ന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ട വെടിവെപ്പാണ് 2009 മെയ്17ന് തിരുവനന്തപുരം ബീമാപള്ളിയില്‍ നടന്നത്. ഇതില്‍ ആറുമുസ്‌ലിംകള്‍ മരിക്കുകയും അമ്പത്താറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റ പൊലീസുദ്യോഗസ്ഥനുപോലും പരിക്കേല്‍ക്കുകയുണ്ടായതുമില്ല. പുറത്തായിരുന്നു എല്ലാവര്‍ക്കും വെടിയേറ്റത്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ സമുദായത്തിനെതിരായാണ് സിനിമയില്‍ രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ തന്റെ കഥ സാങ്കല്‍പികം മാത്രമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും സിനിമകണ്ട പ്രേക്ഷകര്‍ ഒറ്റക്കെട്ടായി സിനിമക്കാധാരമായ വിഷയം ബീമാപള്ളി വെടിവെപ്പാണെന്ന് പറയുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരിബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കാലത്താണ് സംഭവം. പക്ഷേ സിനിമയിലൊരിടത്തും ഇക്കാര്യം സൂചിപ്പിക്കാതെയാണ് അവസാനിപ്പിക്കുന്നത്.
സിനിമ അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ അന്നത്തെ ജില്ലാകലക്ടറായ കഥാപാത്രത്തെക്കൊണ്ട് വെടിവെപ്പിനുത്തരവാദി സര്‍ക്കാരിന്റെ പിന്തുണയോടെ പൊലീസ് നടത്തിയതാണെന്ന് അപ്രധാനമായി പറയുകമാത്രമാണ് ചെയ്യുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദയല്ല വെടിവെപ്പിന് കാരണമെന്നും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പൊലീസ്‌നടത്തിയതാണ് വെടിവെപ്പെന്നും പറയുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ സാംസ്‌കാരികഫാസിസത്തെ ഭയന്നാണ് സംവിധായകന്‍ കലാപത്തിന്റെ യഥാര്‍ത്ഥഉത്തരവാദികളെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നാണ് പരാതി. കലാപവുമായി യാതൊരുപങ്കുമില്ലാത്ത ഒരുസാങ്കല്‍പിക മുസ്‌ലിംരാഷ്ട്രീയപാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ അബൂബക്കര്‍ എന്ന എം.എല്‍.എ (ദിലീഷ്‌പോത്തന്‍)യുടെയുംമേല്‍ ഉത്തരവാദിത്തം പരോക്ഷമായി കെട്ടിയേല്‍പിക്കുന്നുണ്ട്.
മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വൈരമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യം മറ്റൊന്നാണ്. കലാപത്തെക്കുറിച്ച് നടത്തിയ എല്ലാസ്വതന്ത്ര അന്വേഷണങ്ങളും കാര്യമായപ്രകോപനവുമില്ലാതെയും ഉത്തരവാദിത്തപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെയുമാണ് വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. സെക്രട്ടറിയേറ്റില്‍നിന്ന് 13കിലോമീറ്റര്‍ മാത്രമകലെനടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും റോളുകള്‍ തീര്‍ത്തും അവഗണിക്കുകയുംചെയ്തു. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെമേലും വെടിവെപ്പിന് ആധാരമായ കാരണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കുന്നുണ്ട്. പച്ചനിറവും തക്ബീര്‍വിളിയും ഓഖി വന്നപ്പോള്‍ മുസ്‌ലിംപള്ളി അടച്ചിടുന്നതടക്കമുള്ള ഇസ്‌ലാമോഫോബിക് പ്രതീകങ്ങള്‍ സിനിമയില്‍ യഥേഷ്ടം പ്രയോഗിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെ സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തുവന്നുകഴിഞ്ഞു. ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.
kerala
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
kerala
ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിയുള്ള തിരിച്ചടി -മുനവ്വറലി ശിഹാബ് തങ്ങൾ
മുസ്‌ലിം യൂത്ത് ലീഗ് ശാഖ സമ്മേളനങ്ങൾക്ക് തുടക്കമായി

കോഴിക്കോട് : അനീതിയുടെ അതിപ്രസരമുള്ള കാലത്ത് ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിരെയുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലത്തിലെ സി.എം നഗർ ശാഖയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. ലോകത്ത് എവിടെ നിന്നും അനീതിയുടെ വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നിരപരാധികളായ വൃദ്ധരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കിയും അനീതിക്ക് ചൂട്ട് പിടിക്കുന്ന ഭരണ വർഗ്ഗം ലോകത്തിന് വെല്ലുവിളിയാണ്. പലസ്തീനിലും ഇറാനിലും ഉൾപ്പെടെ കണ്ട് കൊണ്ടിരിക്കുന്നതും ഇത്തരം അനീതിയുടെ കാഴ്ചകൾ തന്നെയാണ്.
എന്നാൽ ഇത്തരം അനീതികൾക്ക് നിലനിൽപ്പില്ലെന്ന ഓർമ്മപ്പെടുത്തലുകളാണ് അമേരിക്കക്കും ഇസ്രായേലിനും നേരിട്ട തിരിച്ചടികൾ വ്യക്തമാക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജുനൈദും അഖ്ലാഖും ഉൾപ്പെടെയുള്ളവർ കൊല ചെയ്യപ്പെട്ടതും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് എക്കാലത്തും ഇരകൾക്ക് വേണ്ടി ശബ്ദിച്ചവരാണെന്നും തങ്ങൾ വ്യക്തമാക്കി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കടന്ന് വരുമ്പോൾ അവർക്ക് തൊഴിലിടങ്ങൾ നിഷേധിക്കപ്പെടുകയാണിന്ന്. രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷകളായ യുവതക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന ഭരണവർഗ്ഗത്തിനെതിരെ ജനാധിപത്യ രീതിയിൽ പോരാട്ടം നടത്താൻ നാം തയ്യാറാകണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ എം കെ മുനീർ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നടത്തി. എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, ടി.പി.എം. ജിഷാൻ, കെ.കെ.എ കാദർ, ടി മൊയ്‌തീൻ കോയ പ്രസംഗിച്ചു. സി.എം നഗർ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സമീറലി കെ.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.യു മുഹമ്മദ് സാലിഹ് സ്വാഗതവും ട്രഷറർ അസ്ഹർ സാദാത്ത് കെ.എം നന്ദിയും പറഞ്ഞു. കെ എം എ റഷീദ്, സമദ് നടേരി, മുഹമ്മദൻസ് കെ.പി, റഫീഖ് കൂടത്തായി, ഒ.കെ ഇസ്മായിൽ, എം നസീഫ്, എ.പി നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, വി.സി റിയാസ് ഖാൻ, ഷൗകത്ത് എരവന്നൂർ, ഷാഫി സകരിയ, റാഫി ചെരച്ചോറ, കെ.ടി റഹൂഫ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ധീൻ, ഷമീം മടവൂർ,അർഷാദ് കിഴക്കോത്ത്, ജൗഹർ പി വി,ജംഷീർ എ പി, റുവൈസ്. കെ പി, അൻഷിദ് പി യു, മില്ലാത്ത് ബഷീർ, കെ പി ജാഫർ, കെ പി ശിഹാബ് സംബന്ധിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി റനീഷ് എസ് കെ (പ്രസിഡന്റ്), മിൻഹാജ് കെ.എം (ജനറൽ സെക്രട്ടറി), സാബിത്ത്.യു (ട്രഷറർ), അസ്ഹർ സദാത്ത്, സദ്ധാം വി പി സി, ഷമീറ ശമീർ (വൈസ് പ്രസിഡന്റ്‌മാർ), അസ്‌ലം പുതുക്കുടി, ഇഖ്ബാൽ എം, ഫിദ ഗഫൂർ (ജോയന്റ് സെക്രട്ടറിമാർ). മുസ്‌ലിം യൂത്ത് ലീഗ് സംഘടന ചരിത്രത്തിൽ ആദ്യമായി യുവതികൾ ഭാരവാഹികളായി. എല്ലാ ഘടകത്തിലും യുവതികൾ ഭാരവാഹികൾ ആകുന്ന രീതിയിൽ ഭരണ ഘടനയിൽ ഭേദഗതി വരുതിയിരുന്നു.
ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടക്കും തുടർന്ന് ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
kerala
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.
മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമര്‍ശമാണ് പി.സി ജോര്‍ജ് രാവിലെ നടത്തിയത്. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും, തനിക്കെതിരെ കേസെടുത്താല്‍ പോലും പ്രശ്‌നമില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു. നിലവില്‍ പര്യാപടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കില്‍ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ