Connect with us

india

പക്ഷിപ്പനി ബാധിച്ച് കുട്ടി മരിച്ചു; രാജ്യത്തെ ആദ്യ മരണം

ഹരിയാന സ്വദേശിയായ 11കാരനാണ് മരിച്ചത്

Published

on

ഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് ബാലന്‍ മരിച്ചു. 11 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഹരിയാന സ്വദേശിയായ 11കാരനാണ് മരിച്ചത്.

പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. അര്‍ബുദരോഗിയായ സുശീല്‍ എന്ന കുട്ടിയെ ന്യൂമോണിയ ബോധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

ജനുവരിയില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനിബാധ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ചൈനയിലെ സിച്ചുവാനില്‍ ഈ മാസം 15 ന് പക്ഷിപ്പനിയുടെ മനുഷ്യരിലെ എച്ച് 5 എന്‍6 എന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ക്കായി ജമ്മുവില്‍ വന്‍ തിരച്ചില്‍

ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര്‍ എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു;

Published

on

ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്ത് ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മൂന്ന് തീവ്രവാദികളെ തേടി സുരക്ഷാസേന വന്‍ തിരച്ചില്‍ തുടരുന്നു. ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര്‍ എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു; പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

സൈന്യം, ജമ്മു-കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ സംയുക്തസേന ഇടതൂര്‍ന്ന വനങ്ങളിലും ദുര്‍ഘടപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചിംഗ്ല-ബലോത്തയില്‍ സംശയാസ്പദരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കത്വ സെക്ടറിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകള്‍ക്കും ഒളിത്താവളങ്ങള്‍ തകര്‍ത്ത നടപടികള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സ്‌നിഫര്‍ ഡോഗുകളും യുഎവികളും പ്രത്യേക സംഘങ്ങളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതുവരെ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ലെങ്കിലും, തീവ്രവാദികള്‍ വനത്തിലൊളിച്ചിരിക്കാമെന്നതിനാല്‍ സേന അതീവ ജാഗ്രത തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതുവരെ ഓപ്പറേഷന്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

india

രജനികാന്തിന് ഐ.എഫ്.എഫ്.ഐ ആജീവനാന്ത പുരസ്‌കാരം; ‘ അടുത്ത 100 ജന്മത്തിലും നടനായി ജനിക്കണം ‘; സൂപ്പര്‍താരം

സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ പുരസ്‌കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.

Published

on

ഗോവ: ഗോവയില്‍ നടന്ന 56മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ രജനികാന്തിനെ ആജീവനാന്ത പുരസ്‌കാരത്തോടെ ആദരിച്ചു. സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ പുരസ്‌കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.

സിനിമയും അഭിനയവും തന്നെയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ ശക്തിയെന്നും, അടുത്ത 100 ജന്മത്തിലും നടനായിട്ടും രജനികാന്തായിട്ടുമാണ് ജനിക്കാനാഗ്രഹമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഈ പുരസ്‌കാരം സംവിധായകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, എഴുത്തുകാര്‍ക്ക്, ഏറ്റവും പ്രധാനമായി തനിക്ക് തലയെടുപ്പായി നിലകൊടുത്ത തമിഴ് ജനതയ്ക്കുമാണെന്ന് രജനികാന്ത് സമര്‍പ്പിച്ചു. സമാപനച്ചടങ്ങില്‍ രജനികാന്ത് വേദിയിലേക്ക് കടന്നപ്പോള്‍ സദസ്സു മുഴുവന്‍ എഴുന്നേറ്റ് കരഘോഷത്തോടെ താരത്തെ വരവേല്‍ക്കി.

അദ്ദേഹം കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തതും വേദിയിലെത്തുന്ന ദൃശ്യങ്ങളും, ഗോവയിലെ ഹോട്ടലില്‍ ജീവനക്കാരും ആരാധകരും നടത്തിയ ആവേശകരമായ സ്വീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ ജയില്‍ര്‍ 2 ‘ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173 ഉം അദ്ദേഹത്തിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Continue Reading

india

എയര്‍ബസ് സോഫ്റ്റ്‌വെയര്‍ നവീകരണം; ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് വൈകിപ്പോക്ക് സാധ്യത

രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

ന്യൂഡല്‍ഹി: എയര്‍ബസ് എ-320 ശ്രേണിയിലെ വിമാനങ്ങളില്‍ കണ്ടെത്തിയ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികള്‍ അടിയന്തര സാങ്കേതിക നവീകരണ ജോലികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ ഉപയോഗിക്കുന്ന പ്രധാന ഡാറ്റ തീവ്രമായ സൗരവികിരണം മൂലം തകരാറിലാകാനുള്ള സാധ്യതയുണ്ടെന്നാണ് എയര്‍ബസ് കണ്ടെത്തിയത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും ചിലപ്പോള്‍ ഹാര്‍ഡ്‌വെയര്‍ പുനഃക്രമീകരണവും നിര്‍ബന്ധമാണെന്നും, അതിനായി വിമാനങ്ങളെ താല്‍ക്കാലികമായി നിലത്തിറക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 560 എ-320 വിമാനങ്ങളില്‍ 200 മുതല്‍ 250 വരെയാണ് ഈ നവീകരണം ആവശ്യമായിരിക്കുക. ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്ന 6,000ത്തോളം A320 വിമാനം വരെ അപ്‌ഡേറ്റ് ആവശ്യമായി വരാമെന്ന് എയര്‍ബസ് വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നല്‍കിയ നിര്‍ദേശപ്രകാരം, തകരാറിലായ എലിവേറ്റര്‍ ഏലറോണ്‍ കമ്പ്യൂട്ടര്‍ (ELAC) മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്നതിനാണ് പ്രാധാന്യം.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ നിയന്ത്രിക്കുന്ന ഈ ഉപകരണത്തില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ് അടിയന്തര ഇടപെടലുകള്‍ക്ക് കാരണമാകുന്നത്. എയര്‍ബസില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്‍ഡിഗോ അറിയിച്ചു. ആവശ്യമായ പരിശോധനകളും മാറ്റങ്ങളും നടത്തുമ്പോള്‍ സര്‍വീസുകള്‍ക്ക് ബാധിക്കുന്ന പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നതായും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രശ്‌നം ഉദയിച്ചതിനുശേഷം ഉടന്‍ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവരുടെ ഭൂരിഭാഗം വിമാനങ്ങളെ പ്രശ്‌നം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമായ നിര്‍ദ്ദേശമായതിനാല്‍ സര്‍വീസുകളില്‍ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 31 എ-320 വിമാനങ്ങള്‍ നവീകരണത്തിനിടെ ബാധിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്. സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ക്ക് സമയം എടുക്കുന്നതോടെ ചില ഷെഡ്യൂള്‍ സര്‍വീസുകളില്‍ മാറ്റം വരും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കായി ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. എത്ര വിമാനം നേരിട്ട് ബാധിച്ചുവെന്ന കണക്കുകള്‍ മൂന്ന് കമ്പനികളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാങ്കേതിക പുതുക്കലുകള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസുകളില്‍ ഇടയ്ക്കിടെ തടസ്സങ്ങള്‍ തുടരുമെന്നതാണ് സൂചന.

Continue Reading

Trending