kerala
വീട് നഷ്ടമായത് 35000 കുടുംബങ്ങള്‍ക്ക്; മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെ 35,000 കുടുംബങ്ങള്‍ പെരുവഴിയില്‍. ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ കണക്കെടുത്തതിന്റെ രണ്ട് ശതമാനം പേര് മാത്രമാണ് പുനര്‍ഗേഹം പദ്ധതിക്കായി അപേക്ഷ നല്‍കിയത്. പുനര്‍ഗേഹത്തില്‍ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ രജിസ്റ്റേഷനു മാത്രം ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാകുന്നത്. പ്രായോഗികമല്ലാത്ത പദ്ധതി വേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.
ഭവനങ്ങള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാരിന്റെ കണക്കിലുള്ളത് 18,685 കുടുംബങ്ങള്‍ മാത്രമാണ്. തിരുവനന്തപുരം- 3339, കൊല്ലം- 1580, ആലപ്പുഴ-4660, എറണാകുളം- 1618, തൃശൂര്‍- 408, മലപ്പുറം- 1806, കോഴിക്കോട്- 2609, കണ്ണൂര്‍- 1512, കാസര്‍കോട്- 1153 എന്നിങ്ങനെയാണ് ഒന്‍പത് തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വേലിയേറ്റമേഖലയില്‍ നിന്നും അമ്പത് മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മാത്രം കണക്കാണ്. ഇതില്‍ പെടാത്തവരും വീടുകള്‍ തകര്‍ന്നവരുമായ 16,315 കുടുംബങ്ങളുണ്ട്. ഇവര്‍ സര്‍ക്കാരിന്റെ ഒരു പട്ടികയിലും ഉള്‍പെടുന്നില്ല. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1398 കോടിയും ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 1398 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടാകട്ടെ മൂന്നുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. ഇതനുസരിച്ച് ആദ്യഗഡു ആയി 998.61 കോടിയും രണ്ടാം ഗഡുവായി 796.54 കോടിയും മൂന്നാം ഗഡുവായി 654.85 കോടിയുമാണ് നല്കാന് പദ്ധതിയിട്ടത്. അപേക്ഷകര്‍ ഉണ്ടായാല്‍ പോലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സ്ഥിതിയല്ല. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയില്‍ ഇളവ് ലഭിക്കുന്ന സാഹചര്യമില്ലെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.
തുടര്‍ച്ചായായുണ്ടാകുന്ന ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭവും കാരണം മത്സ്യമേഖയില്‍ പട്ടിണി തുടരുകയാണ്. ടൗട്ട ചുഴലിക്കാറ്റിനു ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായത് 20 ദിവസം മാത്രമാണ്. മത്സ്യബന്ധനത്തിന് പോകരുതെന്നുള്ള നിരന്തരമായ മുന്നറിയിപ്പ് നല്കുന്ന സര്‍ക്കാര്‍, ഇവരുടെ നിത്യജീവിതത്തിന് യാതൊരു സഹായവും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെയുള്‍പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൊച്ചിയില്‍ തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ച് കടലില്‍ പോകാന്‍ കഴിയാത്ത ദിവസം 200 രൂപ വെച്ച് നല്‍കാനും ഇതനുസരിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് 1200 രൂപ അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമാണ് ഈ ആനുകൂല്യം അനുവദിച്ചത്.
ഒരു റേഷന്‍ കാര്‍ഡില്‍ ഒരാള്‍ക്കുമാത്രമേ 1200 രൂപക്ക് അര്‍ഹതയുള്ളൂ. സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മിക്കവരും മത്സ്യബന്ധനം തൊഴിലാളി സ്വീകരിച്ചവരാണ്. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായി വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിന് ഇളവുണ്ടായാല്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.
kerala
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.
മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്ധന് എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
kerala
പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി
പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന് (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.
തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന് (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.
2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും
ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവില് കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.
കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവില് കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.
2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന് ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.
ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.
2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.
2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന് മറുപടി വാദവും പൂര്‍ത്തിയായി.
സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News14 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala17 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala16 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala15 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

