Connect with us

kerala

വീട് നഷ്ടമായത് 35000 കുടുംബങ്ങള്‍ക്ക്; മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍

Published

on

 

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെ 35,000 കുടുംബങ്ങള്‍ പെരുവഴിയില്‍. ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ കണക്കെടുത്തതിന്റെ രണ്ട് ശതമാനം പേര്‍ മാത്രമാണ് പുനര്‍ഗേഹം പദ്ധതിക്കായി അപേക്ഷ നല്‍കിയത്. പുനര്‍ഗേഹത്തില്‍ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ രജിസ്റ്റേഷനു മാത്രം ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാകുന്നത്. പ്രായോഗികമല്ലാത്ത പദ്ധതി വേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

ഭവനങ്ങള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാരിന്റെ കണക്കിലുള്ളത് 18,685 കുടുംബങ്ങള്‍ മാത്രമാണ്. തിരുവനന്തപുരം- 3339, കൊല്ലം- 1580, ആലപ്പുഴ-4660, എറണാകുളം- 1618, തൃശൂര്‍- 408, മലപ്പുറം- 1806, കോഴിക്കോട്- 2609, കണ്ണൂര്‍- 1512, കാസര്‍കോട്- 1153 എന്നിങ്ങനെയാണ് ഒന്‍പത് തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വേലിയേറ്റമേഖലയില്‍ നിന്നും അമ്പത് മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മാത്രം കണക്കാണ്. ഇതില്‍ പെടാത്തവരും വീടുകള്‍ തകര്‍ന്നവരുമായ 16,315 കുടുംബങ്ങളുണ്ട്. ഇവര്‍ സര്‍ക്കാരിന്റെ ഒരു പട്ടികയിലും ഉള്‍പെടുന്നില്ല. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1398 കോടിയും ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 1398 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടാകട്ടെ മൂന്നുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. ഇതനുസരിച്ച് ആദ്യഗഡു ആയി 998.61 കോടിയും രണ്ടാം ഗഡുവായി 796.54 കോടിയും മൂന്നാം ഗഡുവായി 654.85 കോടിയുമാണ് നല്‍കാന്‍ പദ്ധതിയിട്ടത്. അപേക്ഷകര്‍ ഉണ്ടായാല്‍ പോലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സ്ഥിതിയല്ല. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയില്‍ ഇളവ് ലഭിക്കുന്ന സാഹചര്യമില്ലെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.

തുടര്‍ച്ചായായുണ്ടാകുന്ന ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭവും കാരണം മത്സ്യമേഖയില്‍ പട്ടിണി തുടരുകയാണ്. ടൗട്ട ചുഴലിക്കാറ്റിനു ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായത് 20 ദിവസം മാത്രമാണ്. മത്സ്യബന്ധനത്തിന് പോകരുതെന്നുള്ള നിരന്തരമായ മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കാര്‍, ഇവരുടെ നിത്യജീവിതത്തിന് യാതൊരു സഹായവും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെയുള്‍പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കൊച്ചിയില്‍ തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ച് കടലില്‍ പോകാന്‍ കഴിയാത്ത ദിവസം 200 രൂപ വെച്ച് നല്‍കാനും ഇതനുസരിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് 1200 രൂപ അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമാണ് ഈ ആനുകൂല്യം അനുവദിച്ചത്.
ഒരു റേഷന്‍ കാര്‍ഡില്‍ ഒരാള്‍ക്കുമാത്രമേ 1200 രൂപക്ക് അര്‍ഹതയുള്ളൂ. സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മിക്കവരും മത്സ്യബന്ധനം തൊഴിലാളി സ്വീകരിച്ചവരാണ്. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായി വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിന് ഇളവുണ്ടായാല്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

Trending