Video Stories
ലോ അക്കാദമി മാനേജ്മെന്റിന് വേണ്ടി വാദിച്ച സര്‍ക്കാറിനും മുഖ്യമന്ത്രിക്കും തിരിച്ചടി

തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കും ലോ അക്കാദമി മാനേജ്മെന്റിനും വേണ്ടി വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടി നല്‍കിയാണ് സമരം അവസാനിച്ചത്.
അക്കാദമിക്ക് മുന്നിലെ സമരപ്പന്തലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊളുത്തിവിട്ട പ്രതിഷേധ ജ്വാല കേരളത്തിലെമ്പാടും ആളിപ്പടര്‍ന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിനെ വരെ പിടിച്ചുലക്കുന്നതലത്തിലേക്ക് വളരുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സമരത്തോട് മുഖ്യമന്ത്രി പ്രകടിപ്പിച്ച ധാര്‍ഷ്ട്യമാണ് സമരാഗ്നിയില്‍ കത്തിയമര്‍ന്നത്. ഒപ്പം, 29 ദിവസം നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം നൂറില്‍ നൂറുമാര്‍ക്ക് നേടി വിജയിക്കുകയും ചെയ്തു.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ കത്ത് ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. നേരത്തെ മാനേജ്മെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി രണ്ടാംഘട്ട ചര്‍ച്ചക്ക് എത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ തുടക്കത്തില്‍ ഉന്നയിച്ച നിലപാടില്‍ തന്നെ ഉറച്ചുനിന്നു.
എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിനായര്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇനി ഒരു തിരിച്ചുവരവില്ലാത്ത രീതിയില്‍ ലക്ഷ്മി നായരെ മാനേജ്മെന്റിന്റെ ഗവേണിംഗ് ബോഡിയുടെ തീരുമാനപ്രകാരം പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പകരം യു.ജി.സി യോഗ്യതയുള്ളയാളെ പുതിയ പ്രിന്‍സിപ്പലായി നിയമിക്കണം.
ലക്ഷ്മിനായരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് രേഖാമൂലം മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പുതുതായി നിയമിക്കുന്ന പ്രിന്‍സിപ്പലിനെ മാറ്റാനുള്ള അധികാരം മാനേജ്മെന്റിന് നല്‍കരുത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് അത് രേഖാമൂലം എഴുതി നല്‍കാമെന്നും കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്റെ നിയമനമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചത്.
അക്കാദമി ഡയരക്ടര്‍ എന്‍. നാരായണന് നായര്‍, അഡ്വ.ടി.കെ ശ്രീനാരായണദാസ്, അഡ്വ. വി.എസ് ജോയി (കെ.എസ്.യു), മന്‍സൂര്‍ ബാഫഖി (എം.എസ്.എഫ്), ശുഭേഷ് സുധാകരന് (എ.ഐ.എസ്.എഫ്), ആര്യാ വി. ജോണ്‍ (വിദ്യാര്‍ത്ഥി പ്രതിനിധി), എ. ഷൈജു (എ.ഐ.ഡി.എസ്.ഒ), പി. ശ്യാംരാജ് (എ.ബി.വി. പി) എന്നിവര്‍ക്ക് പുറമേ, നേരത്തെ സമരം അവസാനിപ്പിച്ച് പിരിഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. വിജിനും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ തയാറാക്കിയ കരാറില്‍ ഒപ്പുവെച്ചു.
ഈ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ശക്തമായ സമരം തുടങ്ങുമെന്ന മുന്നറിയിപ്പോടെ ഇപ്പോഴത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും സംയുക്ത സമര സമിതി പ്രതിനിധികളും മന്ത്രിയെ അറിയിച്ചതോടെയാണ് ലോ അക്കാദമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പരിസമാപ്തിയായത്. ചൊവ്വാഴ്ച രാത്രി ലോ അക്കാദമിക്ക് മുന്നില്‍ നടന്ന സംഘര്ഷരംഗങ്ങള് കണ്ട് കോണ്‍ഗ്രസ് പ്രവര്ത്തകന് അബ്ദുല്‍ ജബ്ബാര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോളൊഴിച്ചും ഒരു വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഉടന്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തതോടെ മുഖ്യമന്ത്രി ലോ അക്കാദമി ഡയരക്ടര്‍ നാരായണന് നായരെ ഫോണില്‍ ബന്ധപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒരു ഫോര്‍മുല ഉണ്ടാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലക്ഷ്മിനായരെ മാറ്റി, പകരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയാണ് ഉചിതമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു പത്രത്തില്‍ പുതിയ പ്രിന്‍സിപ്പലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ലോ അക്കാദമിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മന്ത്രി വി.എസ് സുനില്‍കുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സമരം വിജയിക്കുമെന്നാണ് മന്ത്രി സുനില്‍കുമാര്‍ പ്രതികരിച്ചത്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ആര്യാടന് ഷൗക്കത്ത് മുന്നേറുന്നു; ആദ്യ ലീഡ് യുഡിഎഫിന്