Connect with us

kerala

പ്രതിരോധം കൈവിട്ട് സര്‍ക്കാര്‍;ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Published

on

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനം. 5000ല്‍ താഴെ വരെയെത്തിയ രോഗബാധിതര്‍ 31,000 കടക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയ തരത്തിലാണ് സര്‍ക്കാരിന്റെ നടപടികള്‍. ടി.പി.ആര്‍ നിരക്ക് മൂന്ന് ശതമാനം വരെ താഴ്ന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ ടി.പി.ആര്‍ 19 ശതമാനമായി. കോവിഡ് നിയന്ത്രണത്തില്‍ കേരളം ഒന്നാമതെന്ന് വീമ്പുപറഞ്ഞ് എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തില്‍ മൗനം തുടരുന്നത് ആരോഗ്യവകുപ്പിനു പോലും ആശങ്ക വര്‍ധിപ്പിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇന്ത്യയിലും ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലുമാണ്. സര്‍ക്കാര്‍ അവകാശപ്പെട്ട എല്ലാ പെരുമയും നഷ്ടമായി. ഇപ്പോള്‍ ലോകത്തെ കോവിഡില്‍ കേരളം ഒന്നാമതായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്നതാണ് വിചിത്രം.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ മണിക്കൂറിലും കോവിഡ് അപ്‌ഡേറ്റുകളുമായി സജീലമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. കെ.കെ ശൈലജയെ പോലെ വിഷയങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാന്‍ ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് കഴിയുന്നതുമില്ല.

രാജ്യത്തൊട്ടാകെ കോവിഡ് വ്യാപനം തടയാനായപ്പോള്‍ കേരളത്തിലെ അശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിക്ക് ഇടയാക്കിയതെന്നാണ് ഐ.എം.എ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗികളുടെ എണ്ണം 31,000 കടന്ന ബുധനാഴ്ച മുഖ്യമന്ത്രിയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയായിരുന്നു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതും നേരത്തെ നടപ്പിലാക്കി വന്ന പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദീഭവിച്ചതുമാണ് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയത്. ഹോം ക്വാറന്റയിന്‍ വേണ്ടവിധം പാലിക്കപ്പെട്ടില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. വീടുകളുലെ ക്വാറന്റയിന്‍ നിരീക്ഷിക്കാന്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന സംവിധാനം ഇപ്പോഴില്ല.

2021 ജൂണ്‍ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണസംഖ്യ 200 കടക്കുന്നത്. ഇത് ക്രമേണ കുറഞ്ഞ് 100ല്‍ താഴെയെത്തിയെങ്കിലും പിന്നീടുള്ള മൂന്നു മാസക്കാലം കുതിച്ചുയര്‍ന്നു. ഇപ്പോള്‍ മരണം 20000 കടന്നു. ആകെ മരണം 20000ല്‍ എത്തി നില്‍ക്കുമ്പോള്‍ 3499 മരണങ്ങളോടെ തിരുവനന്തപുരമാണ് മുന്നില്‍. സര്‍ക്കാരിന്റെ എല്ലാ ആസൂത്രണങ്ങളുടെയും കേന്ദ്രമായ തലസ്ഥാനത്ത് മരണസംഖ്യ കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പരാജയം തന്നെയാണ്. കേരളം കോവിഡ് മരണങ്ങളെ കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപം ഇപ്പോഴുമുണ്ട്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ോ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇടക്ക് നിര്‍ത്തിയിരുന്നുവെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് ഇത് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending