kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്‌നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
kerala
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു
വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സിബ്ലോക്കിന്റെ ഒമ്പതാം നിലയില്‍ ഉണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമായി. എസി ചില്ലര്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ ടെറസിലെ എസി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.
അപകടം അറിയുന്ന ഉടന്‍ ജീവനക്കാര്‍ ആശുപത്രിയിലെ തന്നെ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയും, ഫയര്‍ഫോഴ്‌സ് എത്തും മുമ്പുതന്നെ നിയന്ത്രണം നേടുകയും ചെയ്തു. അഞ്ചു ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തസമയത്ത് ഒമ്പതാം നിലക്ക് മുകളിലുള്ള ടെറസിലാണ് തീ പടര്‍ന്നത്. രോഗികള്‍ ഉണ്ടായിരുന്ന എട്ടാം നിലയിലേക്കോ മറ്റ് വിഭാഗങ്ങളിലേക്കോ തീ പടര്‍ന്നിട്ടില്ല. മുന്‍കരുതലായി രോഗികളെയും ജീവനക്കാരെയും താല്‍ക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും പിന്നീട് എല്ലാവരെയും തിരിച്ചുകയറ്റി. ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനരാരംഭിച്ചു.
ആശുപത്രി നിയമപ്രകാരം തന്നെ എസി ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എജിഎം പിആര്‍ സലില്‍ ശങ്കര്‍ വ്യക്തമാക്കി. ‘ രോഗികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ അപകടഭീഷണിയോ ഉണ്ടായിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച എംകെ രാഘവന്‍ എംപി ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്‍്‌റിലേറ്റര്‍ എന്നിവ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. തീ പെട്ടെന്ന് നിയന്ത്രണത്തിലായതും രോഗികളെ ഉടനടി മാറ്റിനിറുത്തിയതുമാണ് വലിയ അപകടം ഒഴിവാക്കിയത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
kerala
സംസ്ഥാനത്ത് കൗമാരക്കാരില്‍ എച്ച്‌ഐവി ഉയരുന്നു
2022 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍, യഥാക്രമം 9 ശതമാനം, 12 ശതമാനം, 14.2 ശതമാനം എന്ന നിരക്കിലാണ് യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചിരിക്കുന്നത്.
പാലക്കാട്: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരില്‍ കൗമാരക്കാരുടെ എണ്ണം വര്‍ഷേന ഉയരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 15 മുതല്‍ 24 വയസ്സ് വരെയുള്ള പ്രായവിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍, യഥാക്രമം 9 ശതമാനം, 12 ശതമാനം, 14.2 ശതമാനം എന്ന നിരക്കിലാണ് യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവ് മാത്രം എടുത്താലും, അണുബാധ നിരക്ക് 15.4 ശതമാനമായിട്ടുണ്ട്. കൗമാരക്കാരുടെയും യുവാക്കളുടെയും ഇടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പദ്ധതികള്‍ തയ്യാറാക്കുകയാണ്. അതേസമയം, ഗര്‍ഭിണികളിലെ എച്ച്‌ഐവി ബാധയില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തി. 2017ല്‍ 26 ശതമാനമായിരുന്ന നിരക്ക് കഴിഞ്ഞ വര്‍ഷം 16 ശതമാനമായി കുറഞ്ഞു. മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ എച്ച്‌ഐവി അണുബാധയുടെ പ്രധാന കാരണം ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് 62.6 ശതമാനം. സ്വവര്‍ഗരതി 24.6 ശതമാനം, മയക്കുമരുന്ന് സൂചി ഉപയോഗം 8.1 ശതമാനം, ഗര്‍ഭിണിയില്‍ നിന്ന് ശിശുവിലേക്കുള്ള കൈമാറ്റം 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
kerala
എറണാകുളത്ത് എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു
പറവൂർ: എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.
വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
-
india17 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment21 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india18 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india19 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

