Connect with us

kerala

പ്രവാസിക്ക് വേണ്ടാത്ത ലോക കേരള സഭ

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്.

Published

on

സദക്കത്തുള്ള സി.പി കോട്ടക്കല്‍

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം ലോക കേരള സഭക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമികമായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. അതോടെ ലോക കേരള സഭ നടത്തിപ്പിലെ ഇടനിലക്കാരുടെ വായില്‍ വെള്ളമൂറിത്തുടങ്ങുകയും ചെയ്തു. 2018 ജനവരി 12,13 ന് നടത്തിയ പ്രഥമ സഭ തന്നെ പ്രഹസനമായിമാറിയെന്ന ആക്ഷേപം പ്രവാസലോകത്ത് ശക്തമായിരുന്നു. സ്വന്തക്കാരെ തെരഞ്ഞെടുത്തുള്ള ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്കുള്ള ദുരിതത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല എന്ന് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആര്‍ക്കൊക്കെയോ കീശ വീര്‍പ്പിക്കാനുള്ള വഴികളായി ഈ സംരംഭം മാറുന്നുവോ എന്ന് സംശയിച്ച പ്രവാസിയുടെ ഊഹത്തിനു അടിവരയിടുന്ന വാര്‍ത്തകളാണ് 2020 ജനുവരി 1,2,3 തിയ്യതികളില്‍ നടന്ന രണ്ടാം എപ്പിസോഡുമായുള്ള പത്രവാര്‍ത്തകള്‍ മനസ്സിലാക്കിതന്നത്. ഡെലിഗേറ്റ്‌സിന്റെ ഭക്ഷണ താമസ ചെലവ് മാത്രം ഒരു കോടി രൂപയായിരുന്നെന്നു വാര്‍ത്തയിലറിഞ്ഞ സാധാരണ പ്രവാസി തലയില്‍ കൈവെക്കുന്ന അവസ്ഥയും കേരളം കണ്ടതാണ്. നാല്‍പത്തി ഏഴ് വിദേശ രാജ്യങ്ങളില്‍നിന്നും ഇരുപത്തി ഒന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 282 പ്രതിനിധികള്‍ക്കാണ് ഇത്ര ഭീമമായ സംഖ്യ പൊടിപൊടിച്ചത്. സര്‍ക്കാരിന്റെ ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു യു.ഡി.ഫ് അനുകൂല പ്രതിനിധികളായ 69 പേര്‍ പരിപാടിയില്‍നിന്നു വിട്ടുനിന്നിരുന്നു. ഒരു പ്രതിനിധിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ഏകദേശം 4400 രൂപയോളം ചെലവാക്കി എന്ന കണക്ക് കേട്ട,് ജോലി നഷ്ടമായി നാട്ടിലെത്തി മുഴുപ്പട്ടിണിയില്‍ കഴിയുന്ന പല പ്രവാസി കുടുംബങ്ങളും നെടുവീര്‍പ്പിട്ടതും കേരളം കണ്ടതാണ്. ഭക്ഷണത്തിന് 59.82 ലക്ഷവും ആഢംബര താമസത്തിന് 312 മുറികള്‍ക്കായി ഹോട്ടലുകള്‍ക്ക് 23.42 ലക്ഷവുമാണ് കഴിഞ്ഞ ലോക കേരള സഭക്കായി എത്തിയ പ്രവാസലോകത്തെ കൂടുതലും സമ്പന്നരും അതിസമ്പന്നരുമുള്‍പ്പെട്ട പ്രതിനിധികള്‍ക്കായി പൊടിപൊടിച്ചത്.

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. കൊറോണ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു അതത് രാജ്യങ്ങളിലെ യാത്ര നിരോധനം മൂലം തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിയവര്‍ പതിനായിരങ്ങളാണ്. അതത് രാജ്യങ്ങള്‍ നിയന്ത്രണം പിന്‍വലിക്കുകയും ആകാശപാത തുറക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ കൊടുംകൊള്ള തുടങ്ങിയ സാഹചര്യമാണ്. ഹോട്ടല്‍ ക്വാറന്റൈനടക്കം രണ്ടു ലക്ഷത്തോളം രൂപ യാത്രാചെലവിനായി പ്രവാസിക്ക് വന്നുചേര്‍ന്ന നിലവിലെ സാഹചര്യം, ചാര്‍ട്ടേഡ് വിമാനത്തില്‍ വിദേശത്തു പോകുന്ന സമ്പന്ന വര്‍ഗത്തിന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സാധാരണ പ്രവാസിയുടെ കൂടി നികുതിപ്പണം കൊണ്ടാണ് ഈ കൊണ്ടാട്ടമൊക്കെ എന്ന സാമാന്യബോധം ഉള്‍ക്കൊള്ളാന്‍ കോട്ടും സ്യൂട്ടും ധരിച്ചു ലോക കേരള സഭക്കെത്തുന്ന പ്രാഞ്ചിമാര്‍ക്ക് മനസ്സിലാക്കാന്‍ സാധ്യമായെന്നുവരില്ല.

ഈ സാമ്പത്തിക വര്‍ഷം മാത്രം 15000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ കേരളപ്പിറവിക്ക് ശേഷം ഇത്രയും മോശമായ കാലമുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ വരെ നടത്താന്‍ ശ്വാസംമുട്ടുന്ന സാമ്പത്തികസ്ഥിതിയില്‍ പെന്‍ഷന്‍, ശമ്പളം, വികസനമടക്കമുള്ള കാര്യങ്ങളൊക്കെ ഞെരുങ്ങിയാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭക്ക് ചെലവഴിക്കുന്ന ഭീമമായ സംഖ്യ നാട്ടിലകപ്പെട്ട ചെറുശമ്പളക്കാരായവരെ കണ്ടെത്തി ജോലി ചെയ്യുന്ന രാജ്യത്തെത്തിക്കാനുതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യേണ്ട യുദ്ധകാല സഹജമായ സാഹചര്യത്തിലാണ് പ്രവാസികള്‍ വന്നുപെട്ടിരിക്കുന്നത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി

11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

Published

on

ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്‌ഫോടനം; വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Continue Reading

kerala

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.

Published

on

തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.

അച്ഛന്‍ എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.

ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.

ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

Continue Reading

Trending