Connect with us

kerala

പ്രവാസിക്ക് വേണ്ടാത്ത ലോക കേരള സഭ

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്.

Published

on

സദക്കത്തുള്ള സി.പി കോട്ടക്കല്‍

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം ലോക കേരള സഭക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമികമായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. അതോടെ ലോക കേരള സഭ നടത്തിപ്പിലെ ഇടനിലക്കാരുടെ വായില്‍ വെള്ളമൂറിത്തുടങ്ങുകയും ചെയ്തു. 2018 ജനവരി 12,13 ന് നടത്തിയ പ്രഥമ സഭ തന്നെ പ്രഹസനമായിമാറിയെന്ന ആക്ഷേപം പ്രവാസലോകത്ത് ശക്തമായിരുന്നു. സ്വന്തക്കാരെ തെരഞ്ഞെടുത്തുള്ള ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്കുള്ള ദുരിതത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല എന്ന് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആര്‍ക്കൊക്കെയോ കീശ വീര്‍പ്പിക്കാനുള്ള വഴികളായി ഈ സംരംഭം മാറുന്നുവോ എന്ന് സംശയിച്ച പ്രവാസിയുടെ ഊഹത്തിനു അടിവരയിടുന്ന വാര്‍ത്തകളാണ് 2020 ജനുവരി 1,2,3 തിയ്യതികളില്‍ നടന്ന രണ്ടാം എപ്പിസോഡുമായുള്ള പത്രവാര്‍ത്തകള്‍ മനസ്സിലാക്കിതന്നത്. ഡെലിഗേറ്റ്‌സിന്റെ ഭക്ഷണ താമസ ചെലവ് മാത്രം ഒരു കോടി രൂപയായിരുന്നെന്നു വാര്‍ത്തയിലറിഞ്ഞ സാധാരണ പ്രവാസി തലയില്‍ കൈവെക്കുന്ന അവസ്ഥയും കേരളം കണ്ടതാണ്. നാല്‍പത്തി ഏഴ് വിദേശ രാജ്യങ്ങളില്‍നിന്നും ഇരുപത്തി ഒന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 282 പ്രതിനിധികള്‍ക്കാണ് ഇത്ര ഭീമമായ സംഖ്യ പൊടിപൊടിച്ചത്. സര്‍ക്കാരിന്റെ ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു യു.ഡി.ഫ് അനുകൂല പ്രതിനിധികളായ 69 പേര്‍ പരിപാടിയില്‍നിന്നു വിട്ടുനിന്നിരുന്നു. ഒരു പ്രതിനിധിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ഏകദേശം 4400 രൂപയോളം ചെലവാക്കി എന്ന കണക്ക് കേട്ട,് ജോലി നഷ്ടമായി നാട്ടിലെത്തി മുഴുപ്പട്ടിണിയില്‍ കഴിയുന്ന പല പ്രവാസി കുടുംബങ്ങളും നെടുവീര്‍പ്പിട്ടതും കേരളം കണ്ടതാണ്. ഭക്ഷണത്തിന് 59.82 ലക്ഷവും ആഢംബര താമസത്തിന് 312 മുറികള്‍ക്കായി ഹോട്ടലുകള്‍ക്ക് 23.42 ലക്ഷവുമാണ് കഴിഞ്ഞ ലോക കേരള സഭക്കായി എത്തിയ പ്രവാസലോകത്തെ കൂടുതലും സമ്പന്നരും അതിസമ്പന്നരുമുള്‍പ്പെട്ട പ്രതിനിധികള്‍ക്കായി പൊടിപൊടിച്ചത്.

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. കൊറോണ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു അതത് രാജ്യങ്ങളിലെ യാത്ര നിരോധനം മൂലം തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിയവര്‍ പതിനായിരങ്ങളാണ്. അതത് രാജ്യങ്ങള്‍ നിയന്ത്രണം പിന്‍വലിക്കുകയും ആകാശപാത തുറക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ കൊടുംകൊള്ള തുടങ്ങിയ സാഹചര്യമാണ്. ഹോട്ടല്‍ ക്വാറന്റൈനടക്കം രണ്ടു ലക്ഷത്തോളം രൂപ യാത്രാചെലവിനായി പ്രവാസിക്ക് വന്നുചേര്‍ന്ന നിലവിലെ സാഹചര്യം, ചാര്‍ട്ടേഡ് വിമാനത്തില്‍ വിദേശത്തു പോകുന്ന സമ്പന്ന വര്‍ഗത്തിന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സാധാരണ പ്രവാസിയുടെ കൂടി നികുതിപ്പണം കൊണ്ടാണ് ഈ കൊണ്ടാട്ടമൊക്കെ എന്ന സാമാന്യബോധം ഉള്‍ക്കൊള്ളാന്‍ കോട്ടും സ്യൂട്ടും ധരിച്ചു ലോക കേരള സഭക്കെത്തുന്ന പ്രാഞ്ചിമാര്‍ക്ക് മനസ്സിലാക്കാന്‍ സാധ്യമായെന്നുവരില്ല.

ഈ സാമ്പത്തിക വര്‍ഷം മാത്രം 15000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ കേരളപ്പിറവിക്ക് ശേഷം ഇത്രയും മോശമായ കാലമുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ വരെ നടത്താന്‍ ശ്വാസംമുട്ടുന്ന സാമ്പത്തികസ്ഥിതിയില്‍ പെന്‍ഷന്‍, ശമ്പളം, വികസനമടക്കമുള്ള കാര്യങ്ങളൊക്കെ ഞെരുങ്ങിയാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭക്ക് ചെലവഴിക്കുന്ന ഭീമമായ സംഖ്യ നാട്ടിലകപ്പെട്ട ചെറുശമ്പളക്കാരായവരെ കണ്ടെത്തി ജോലി ചെയ്യുന്ന രാജ്യത്തെത്തിക്കാനുതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യേണ്ട യുദ്ധകാല സഹജമായ സാഹചര്യത്തിലാണ് പ്രവാസികള്‍ വന്നുപെട്ടിരിക്കുന്നത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending