Connect with us

kerala

പ്രവാസിക്ക് വേണ്ടാത്ത ലോക കേരള സഭ

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്.

Published

on

സദക്കത്തുള്ള സി.പി കോട്ടക്കല്‍

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം ലോക കേരള സഭക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമികമായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. അതോടെ ലോക കേരള സഭ നടത്തിപ്പിലെ ഇടനിലക്കാരുടെ വായില്‍ വെള്ളമൂറിത്തുടങ്ങുകയും ചെയ്തു. 2018 ജനവരി 12,13 ന് നടത്തിയ പ്രഥമ സഭ തന്നെ പ്രഹസനമായിമാറിയെന്ന ആക്ഷേപം പ്രവാസലോകത്ത് ശക്തമായിരുന്നു. സ്വന്തക്കാരെ തെരഞ്ഞെടുത്തുള്ള ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്കുള്ള ദുരിതത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല എന്ന് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആര്‍ക്കൊക്കെയോ കീശ വീര്‍പ്പിക്കാനുള്ള വഴികളായി ഈ സംരംഭം മാറുന്നുവോ എന്ന് സംശയിച്ച പ്രവാസിയുടെ ഊഹത്തിനു അടിവരയിടുന്ന വാര്‍ത്തകളാണ് 2020 ജനുവരി 1,2,3 തിയ്യതികളില്‍ നടന്ന രണ്ടാം എപ്പിസോഡുമായുള്ള പത്രവാര്‍ത്തകള്‍ മനസ്സിലാക്കിതന്നത്. ഡെലിഗേറ്റ്‌സിന്റെ ഭക്ഷണ താമസ ചെലവ് മാത്രം ഒരു കോടി രൂപയായിരുന്നെന്നു വാര്‍ത്തയിലറിഞ്ഞ സാധാരണ പ്രവാസി തലയില്‍ കൈവെക്കുന്ന അവസ്ഥയും കേരളം കണ്ടതാണ്. നാല്‍പത്തി ഏഴ് വിദേശ രാജ്യങ്ങളില്‍നിന്നും ഇരുപത്തി ഒന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 282 പ്രതിനിധികള്‍ക്കാണ് ഇത്ര ഭീമമായ സംഖ്യ പൊടിപൊടിച്ചത്. സര്‍ക്കാരിന്റെ ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു യു.ഡി.ഫ് അനുകൂല പ്രതിനിധികളായ 69 പേര്‍ പരിപാടിയില്‍നിന്നു വിട്ടുനിന്നിരുന്നു. ഒരു പ്രതിനിധിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ഏകദേശം 4400 രൂപയോളം ചെലവാക്കി എന്ന കണക്ക് കേട്ട,് ജോലി നഷ്ടമായി നാട്ടിലെത്തി മുഴുപ്പട്ടിണിയില്‍ കഴിയുന്ന പല പ്രവാസി കുടുംബങ്ങളും നെടുവീര്‍പ്പിട്ടതും കേരളം കണ്ടതാണ്. ഭക്ഷണത്തിന് 59.82 ലക്ഷവും ആഢംബര താമസത്തിന് 312 മുറികള്‍ക്കായി ഹോട്ടലുകള്‍ക്ക് 23.42 ലക്ഷവുമാണ് കഴിഞ്ഞ ലോക കേരള സഭക്കായി എത്തിയ പ്രവാസലോകത്തെ കൂടുതലും സമ്പന്നരും അതിസമ്പന്നരുമുള്‍പ്പെട്ട പ്രതിനിധികള്‍ക്കായി പൊടിപൊടിച്ചത്.

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. കൊറോണ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു അതത് രാജ്യങ്ങളിലെ യാത്ര നിരോധനം മൂലം തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിയവര്‍ പതിനായിരങ്ങളാണ്. അതത് രാജ്യങ്ങള്‍ നിയന്ത്രണം പിന്‍വലിക്കുകയും ആകാശപാത തുറക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ കൊടുംകൊള്ള തുടങ്ങിയ സാഹചര്യമാണ്. ഹോട്ടല്‍ ക്വാറന്റൈനടക്കം രണ്ടു ലക്ഷത്തോളം രൂപ യാത്രാചെലവിനായി പ്രവാസിക്ക് വന്നുചേര്‍ന്ന നിലവിലെ സാഹചര്യം, ചാര്‍ട്ടേഡ് വിമാനത്തില്‍ വിദേശത്തു പോകുന്ന സമ്പന്ന വര്‍ഗത്തിന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സാധാരണ പ്രവാസിയുടെ കൂടി നികുതിപ്പണം കൊണ്ടാണ് ഈ കൊണ്ടാട്ടമൊക്കെ എന്ന സാമാന്യബോധം ഉള്‍ക്കൊള്ളാന്‍ കോട്ടും സ്യൂട്ടും ധരിച്ചു ലോക കേരള സഭക്കെത്തുന്ന പ്രാഞ്ചിമാര്‍ക്ക് മനസ്സിലാക്കാന്‍ സാധ്യമായെന്നുവരില്ല.

ഈ സാമ്പത്തിക വര്‍ഷം മാത്രം 15000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ കേരളപ്പിറവിക്ക് ശേഷം ഇത്രയും മോശമായ കാലമുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ വരെ നടത്താന്‍ ശ്വാസംമുട്ടുന്ന സാമ്പത്തികസ്ഥിതിയില്‍ പെന്‍ഷന്‍, ശമ്പളം, വികസനമടക്കമുള്ള കാര്യങ്ങളൊക്കെ ഞെരുങ്ങിയാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭക്ക് ചെലവഴിക്കുന്ന ഭീമമായ സംഖ്യ നാട്ടിലകപ്പെട്ട ചെറുശമ്പളക്കാരായവരെ കണ്ടെത്തി ജോലി ചെയ്യുന്ന രാജ്യത്തെത്തിക്കാനുതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യേണ്ട യുദ്ധകാല സഹജമായ സാഹചര്യത്തിലാണ് പ്രവാസികള്‍ വന്നുപെട്ടിരിക്കുന്നത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending