Connect with us

kerala

മാസം തികയാതെയുള്ള പ്രസവങ്ങള്‍ മുന്‍കൂര്‍ ചികിത്സയിലൂടെ പ്രതിരോധിക്കാനാവുമെന്ന് പഠനം

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Published

on

കൊച്ചി: മാസം തികയാതെയുള്ള പ്രസവവും, ഇതുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകളും കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അകാലജനനം പൂര്‍ണമായും പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ അപര്യാപ്തമാണെന്ന് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കാവുന്ന രോഗാവസ്ഥകളെ പറ്റി കൊച്ചി അമൃത ആസ്പത്രി നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അകാല പ്രസവങ്ങള്‍ കുറയ്ക്കുന്നതിലൂടെ നവജാതശിശുമരണങ്ങളും (28 ദിവസത്തില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണം) ശൈശവ മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുന്നുണ്ട്. ഈ എണ്ണത്തില്‍ ഇപ്പോഴും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത ഗര്‍ഭധാരണ സമയത്ത് രക്തസമ്മര്‍ദം ഉണ്ടാകുന്ന സ്ത്രീകളില്‍ 15 മടങ്ങും, വിളര്‍ച്ചയുള്ള സ്ത്രീകളില്‍ 3 മടങ്ങ് വരെയും, യൂറിനറി ഇന്‍ഫെക്ഷന്‍ ഉള്ളവരില്‍ 4 മടങ്ങും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളുള്ളവരില്‍ 3 മടങ്ങും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ ഘടകങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിലൂടെ അകാല പ്രസവമുണ്ടാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളും ചെലവുകളും കുറയ്ക്കാനാകും.

ഗര്‍ഭ കാലഘട്ടത്തിലെ രക്താതിസമ്മര്‍ദ്ദം, വിളര്‍ച്ച മുതലായ രോഗാവസ്ഥകള്‍ പ്രാഥമിക ദ്വിതീയ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളില്‍ തന്നെ കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്‍കുന്നതിലൂടെ അകാല പ്രസവങ്ങള്‍ സംഭവിക്കുന്നത് ഫലപ്രദമായി തടയാം എന്ന് ഈ പഠനം തെളിയിക്കുന്നതായി അമൃത ആസ്പത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ്. അശ്വതി പറയുന്നു.

2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് അമൃതയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ തയ്യാറാക്കിയ പട്ടികയുടെ സഹായത്തോടെ 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ഡെലിവറി റൂം രേഖകളില്‍ നിന്ന് ഏകദേശം 391 സ്ത്രീകളുടെ ഡാറ്റയാണ് ശേഖരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം മാസമെത്താതെയുള്ള ജനനത്തിന്റെ സങ്കീര്‍ണതകളാണെന്ന് പഠനത്തില്‍ പറയുന്നു. മാസം തികയാതെയുള്ള പ്രസവം നടന്ന അമ്മമാരില്‍ ഏകദേശം ഇരുപത് ശതമാനം (19.4 %) പേര്‍ക്ക് ഗര്‍ഭകാല രക്താതിസമ്മര്‍ദം (പ്രെഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍) ഉണ്ടായിരുന്നതായും പഠനത്തില്‍ കണ്ടെത്തി. സാധാരണ പ്രസവം നടന്നവരില്‍ രണ്ടു ശതമാനം മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending