Connect with us

kerala

കുട്ടികള്‍ക്കായി മരണവല വിരിച്ച് ഓണ്‍ലൈന്‍ ഗെയിമുകള്‍

ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.

Published

on

കെ.എ മുരളീധരന്‍

തൃശൂര്‍:ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്താല്‍ വീട് വിട്ടിറങ്ങി മരണപ്പെടുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാര്‍ഥിയായി ആകാശ്. റമ്മി, പബ്ജി, ഫ്രീ ഫയര്‍, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങി നിരവധി ഗെയിമുകള്‍ കുട്ടികള്‍ക്കായുണ്ട്. പല ഗെയിമുകളും പണമില്ലാതെ കളിക്കാവുന്ന ഗെയിമുകളുമാണ്. പലയിടത്തും നിന്നും നിരവധിപേര്‍ക്ക് ഒരേ സമയവും അല്ലെങ്കില്‍ ഒറ്റക്കും കളിക്കാവുന്ന ഗെയിമുകള്‍ കുട്ടികള്‍ക്ക് വളരെ താല്‍പര്യവുമാണ്. ഇനിയാണിതിലെ അപകടം. ഭൂരിഭാഗം ഗെയിമുകളും പണമില്ലാതെ കളിക്കാം.

കളിച്ച് താല്‍പര്യം കൂടുമ്പോള്‍ പുതിയ അപ്‌ഡേഷനുകളൊ, അല്ലെങ്കില്‍ പുതിയ തോക്കോ, കാറോ ബൈക്കോ വേണമെങ്കില്‍ പണം നല്‍കേണ്ടിവരും. കളിച്ച് ജയിച്ചാല്‍ പണം ഓഫര്‍ ചെയ്താണ് പല ഗെയിമുകളും കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ആദ്യം കുട്ടികളുടെ കയ്യിലുളള പോക്കറ്റ് മണികള്‍ ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങുന്നവര്‍ പിന്നീട് വീട്ടുകാരുടെ കയ്യില്‍ നിന്നും പണമെടുക്കാന്‍ തുടങ്ങും. ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് മയക്കുമരുന്ന് ഉപയോഗം പോലെതന്നെ എങ്ങിനെയെങ്കിലും പണം കണ്ടെത്തി കളിക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നു. പക്ഷേ, വീട്ടുകാരില്‍ നിന്നെടുത്ത പണം നഷ്ടപ്പെടുമ്പോള്‍ ശിക്ഷ ഭയന്ന് കുട്ടികള്‍ മരണത്തിലേക്ക് വരെ പോകാനും സാധ്യതയുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

നന്നായി പഠിക്കാന്‍ മിടുക്കനായിരുന്നു കൊരുമ്പിശ്ശേരി സ്വദേശി പോക്കര്പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൂടിയായ ആകാശിനെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്‍പിലുള്ള കുട്ടന്‍കുളത്തിനരികെ സൈക്കിളും ചെരുപ്പും കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടര്‍ന്ന് ഉള്ള മനോവിഷമത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാര്‍ച്ചിലും സമാനമായ സംഭവം ഏങ്ങണ്ടിയൂരില്‍ നടന്നിരുന്നു. ഏങ്ങണ്ടിയൂര്‍ ചാണാശ്ശേരി വീട്ടില്‍ സനോജ് ശില്‍പ ദമ്പതികളുടെ മകനായ അമല്‍ കൃഷ്ണ(16)യെ തളിക്കുളത്ത് ഒഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പഌസ് വാങ്ങിയ അമല്‍ കൃഷ്ണ പ്ലസ്ടുവിന് പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. സ്‌കോളര്‍ഷിപ്പായി ലഭിച്ച 10000 രൂപ അമല്‍ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളിലേക്കായി അക്കൗണ്ടിലെ പണം താല്‍ക്കാലികമായി അമല്‍കൃഷ്ണയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ.ടി.എമ്മില്‍ നിന്നും പണം കിട്ടുന്നില്ലെന്ന് ആദ്യം പറഞ്ഞ അമല്‍ കൃഷ്ണ പിന്നീട് എ.ടി.എം കാര്‍ഡ് തകരാറാണെന്ന് വീട്ടുകരെ ധരിപ്പിച്ചു. തുടര്‍ന്ന് എ.ടി.എം കാര്‍ഡിന്റെ തകരാറ് ബാങ്കില്‍ അന്വേഷിക്കാമെന്നും പറഞ്ഞ് അമല്‍ കൃഷ്ണയെ കൂട്ടി അമ്മ ശില്‍പ ബാങ്കിലേക്ക് പോയി. മകനെ പുറത്ത് നിറുത്തി ബാങ്കിന് അകത്തേക്ക് പോയ ശില്‍പ്പ പെട്ടെന്നുതന്നെ പുറത്തേക്ക് വന്നെങ്കിലും അമല്‍കൃഷ്ണ അപ്രതൃക്ഷനായിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ടില്‍ നിന്നും പേടിഎം വഴി നേരത്തെ 4000 രൂപയോളം കൈമാറിയതായും കണ്ടെത്തി. ഓണ്‍ ലൈന്‍ ഗെയിം കളിയിലൂടെയാണ് അമല്‍ കൃഷ്ണക്ക് പണം നഷ്ടപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു. ഇത് വീട്ടുകാര്‍ ബാങ്കില്‍ നിന്നും മനസിലാക്കുമെന്ന് ഉറപ്പുള്ളതിനാലാകാം അമ്മ ബാങ്കില്‍ നിന്നും പുറത്തേക്ക് വരുന്നതിന് മുമ്പ് അമല്‍കൃഷ്ണ അവിടെ നിന്നും പോയത്. അമല്‍ കൃഷ്ണയുടെ മൃതദേഹത്തിനരികില്‍ നിന്ന് എ.ടി.എം കാര്‍ഡിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഏങ്ങണ്ടിയൂരിലുള്ള അമല്‍കൃഷ്ണ തളിക്കുളത്ത് ഒഴിഞ്ഞവീട്ടിലെത്തിയത് എങ്ങിനെയെന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

kerala

മാസപ്പടി കേസ്: അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും

Published

on

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending