News
മഞ്ഞപ്പടക്ക് നാളെ സെമി ഫൈനല്‍ രണ്ടാം പാദം
നാളെ വാസ്ക്കസും ലൂനയും പെരേരയും സഹലുമെല്ലാം മിന്നിയാല്‍ ഭയപ്പെടാനില്ല.
മഡ്ഗാവ്:രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഫൈനലിന് ഗ്യാലറി ഗേറ്റുകള്‍ തുറക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാനേജ്മെന്റ് തീരുമാനിച്ചതിന്റെ ആവേശത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. കാണികളുടെ ആരവങ്ങളില്‍ ഫൈനല്‍ കളിക്കണം. കപ്പടിക്കണം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മഞ്ഞപ്പടക്ക് ഒരു കടമ്പ കൂടി കടക്കാനുണ്ട്. നാളെ സെമി ഫൈനല്‍ രണ്ടാം പാദം. ഈ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി. ഫൈനല്‍ കളിക്കാം. കഴിഞ്ഞ ദിവസമാണ് ഐ.എസ്.എല്‍ ഫൈനലിന് മുഴുവന്‍ കാണികളെയും സ്വീകരിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയത്. അവസാന സീസണില്‍ കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ ഉള്‍പ്പെടെ എല്ലാ മല്‍സരങ്ങളും. ഇത്തവണയും അതിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്ത് കോവിഡ് സാഹചര്യം മാറിയ പശ്ചാത്തലത്തിലാണ് ഗോവന്‍ സര്‍ക്കാരിന്റെ പിന്തുണയില്‍ ഗേറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മോഹന്‍ ബഗാന്റെ ഗോവന്‍ താരങ്ങളായ ലിസ്റ്റണ്‍ കോളോസോയും ഇഷാന്ത് പണ്ഡിതയും രംഗത്ത് വന്നു. രണ്ട് വര്‍ഷമായി കാണികളുടെ കൈയ്യടി ഇല്ലാതെയാണ് കളിക്കുന്നത്. അവരുടെ സാന്നിദ്ധ്യത്തില്‍ കളിക്കാനാണ് വലിയ മോഹമെന്നും ഇരുവരും പറയുമ്പോള്‍ സെമി രണ്ടാം പാദത്തില്‍ ബഗാന് വലിയ പോരാട്ടം തന്നെ കാഴ്ച്ച വെക്കേണ്ടി വരും. ആദ്യ പാദത്തില്‍ ഹൈദരാബാദ് എഫ്.സി 3-1 ന് മുന്നിലാണ്. കേരളാ ടീം ഇന്നലെ സജീവ പരിശീലനത്തിലായിരുന്നു. ഒരു ഗോള്‍ ലീഡാണ് ജംഷഡ്പ്പൂരിനെതിരെ നേടാനായത്. ഇത് ഭദ്രമല്ല എന്ന കാര്യം കോച്ച് വുകുമനോവിച്ചിന് നന്നായി അറിയാം. രണ്ടാം പാദത്തില്‍ സര്‍വ ശക്തിയുമുപയോഗിച്ച് അവര്‍ കളിക്കും. ആ മല്‍സരത്തില്‍ സമ്മര്‍ദ്ദം പാടില്ല-കോച്ച് വ്യക്തമാക്കി. സഹല്‍ അബ്ദുള്‍ സമദ് നേടിയ സൂപ്പര്‍ ഗോളിനായിരുന്നു ആദ്യ പാദം ബ്ലാസ്റ്റേഴ്സ് വിജയകരമായി പിന്നിട്ടത്. ആ ദിവസം അല്‍വാരോ വാസ്ക്കസ് അദ്ദേഹത്തിന്റെ പതിവ് ഫോമിലേക്ക് വന്നിരുന്നില്ല. രണ്ടാം പകുതിയില്‍ വുകുമനോവിച്ച് പിന്‍വലിക്കുകയും ചെയ്തു. നാളെ വാസ്ക്കസും ലൂനയും പെരേരയും സഹലുമെല്ലാം മിന്നിയാല്‍ ഭയപ്പെടാനില്ല.
india
സ്കൂളിലുണ്ടായ ശാസനാക്രമണം താസ്കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം
മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
ഭോപാല്‍: ദേശീയതല സ്കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച സ്കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.
സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.
കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
News
മെസ്സിയുടെ ഇന്റര്‍ മയാമി ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലില്‍; അലെന്‍ഡെയുടെ ഹാട്രിക് ഷോ
ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.
വാഷിങ്ടണ്‍: ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലിലേക്കുയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.
മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ടാഡിയോ അലെന്‍ഡെ മയാമിക്ക് ലീഡ് സമ്മാനിച്ചു. 23-ാം മിനിറ്റില്‍ ആല്‍ബയുടെ അസിസ്റ്റില്‍ നിന്നു അലെന്‍ഡെ രണ്ടാം ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ജസ്റ്റിന് ഹാക്ക് ന്യൂയോര്‍ക്ക് സിറ്റിക്കായി തിരിച്ചടിച്ചെങ്കിലും അത് താല്ക്കാലികമായിരുന്നു.
രണ്ടാം പകുതിയില്‍ ഇന്റര്‍ മയാമി പൂര്‍ണരീതിയില്‍ കളി കൈയടക്കിച്ചു. 67-ാം മിനിറ്റ്: മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് മാറ്റിയോ സില്‍വെട്ടിയുടെ ഗോള്‍, 83-ാം മിനിറ്റ്: ആല്‍ബയുടെ അസിസ്റ്റില്‍ നിന്നുള്ള ടെലാസ്കോ സെഗോവിയയുടെ ഗോള്‍, 89-ാം മിനിറ്റ്: അലെന്‍ഡെയുടെ ഹാട്രിക് ഗോള്‍
ഗോള്‍ നേടാനാകാത്തതിനു പ്രതികൂലമായി, മെസ്സി ഒരു ചരിത്ര നേട്ടം നേടി. മത്സരത്തിലെ അസിസ്റ്റ് ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമായി അദ്ദേഹം ഉയര്‍ന്നു. ആ അസിസ്റ്റ് അദ്ദേഹത്തിന്റെ 450-ാമത്തേതായിരുന്നു.
വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ നടക്കുന്ന സാന്‍ ഡിയേഗോ എഫ്.സിവാന്‍കൂവര്‍ വൈറ്റ് കാപ്സ് മത്സരത്തിലെ വിജയികളെയാണ് ഇന്റര്‍ മയാമി എം.എല്‍.എസ് കപ്പ് ഫൈനലില്‍ നേരിടുക.
india
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര് കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

