Connect with us

kerala

പുട്ടുപൊടി കൊണ്ട് പോലും സ്‌കൂള്‍കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളം ഭരിക്കുന്നത് : കെ സുധാകരന്‍

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

Published

on

പിഞ്ചു കുട്ടികള്‍ സുരക്ഷിതമായി ഇരിക്കേണ്ട സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ വരെ സിപിഎം സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയന്റെ സര്‍ക്കാര്‍ പണിത തൃശൂര്‍ ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റുന്നു. പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത സ്‌കൂളിനാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയില്‍ കോടികള്‍ അഴിമതി നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കിയ അഴിമതി വീരനാണ് കേരളം ഭരിക്കുന്നതെന്നും സകല മേഖലകളിലും അഴിമതി കൊടികുത്തിവാഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ പണത്തിനോടുള്ള അത്യാര്‍ത്തിയുടെ പേരില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത് എന്നാണ് പിണറായി വിജയനോട് പറയാനുള്ളത്’, കെ സുധാകരന്‍ പറഞ്ഞു.

ചെമ്പൂച്ചിറ സ്‌കൂളിന്റെ പുതിയ കെട്ടിടം, തൊട്ടാല്‍ പൊടിയുന്നുവെന്ന് മാതാപിതാക്കള്‍ പരാതി പറഞ്ഞപ്പോള്‍ ‘യാതൊരു അപാകതയുമില്ല, മികച്ച കെട്ടിടമാണ് നിര്‍മിച്ചത് ‘ എന്ന് കള്ളം പറഞ്ഞവരാണ് കേരളത്തിലെ ഭരണക്കാര്‍. പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കള്‍ മറന്നു പോകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പിണറായി ഭരണത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളാണെങ്കില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണം. പിണറായിക്ക് വലുത് പണമാണെന്നും നമുക്ക് നമ്മുടെ കുട്ടികളുടെ ജീവനാണ് വലുതെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Trending